Latest Updates
-
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
നീതു ചന്ദ്രയും ടേക്ക്വോന്ഡോ ബ്ലാക് ബെല്‍റ്റും
ബോളിവുഡ് താരവും മോഡലുകമായ നീതു ചന്ദ്ര ടേക്ക് വോന്‍ഡോ ബ്ലാക്ബെല്‍റ്റ് നേടിയ ആദ്യ ബോളിവുഡ് താരമായത് വാര്‍ത്തയായിരുന്നു.
ടേക്ക്വോന്ഡോ ബ്ലാക് ബെല്‍റ്റ് നേടുന്ന ആദ്യ ബോളിവുഡ് താരമെന്ന ഖ്യാതിയും നീതുവിന് തന്നെയാണ്. നീതു അഭ്യസിക്കുന്ന ചിത്രങ്ങള്‍ കാണൂ.

നീതു ചന്ദ്ര
കൊറിയയിലാണ് ടേക്ക് വോന്‍ഡോ ആദ്യമായി ആരംഭിച്ചത്. കരാട്ടെയ്ക്കു സമാനമെങ്കിലും സ്വയരക്ഷയ്ക്കുള്ള അടവുകളാണ് ഇതില്‍ കൂടുതല്‍. സ്വയരക്ഷയ്ക്കു മാത്രമല്ല, ശരീരം ഫിറ്റാക്കി വയ്ക്കാനും സഹായിക്കുന്നു. ഈ തിരിച്ചറിവാണ് നീതുവിനെ ഇതില്‍ പരിശീലനം നേടാന്‍ പ്രേരിപ്പിച്ചത്.

നീതു ചന്ദ്ര
ടേക്ക് വോന്‍ഡോ കൊറിയയിലെ യുദ്ധകാലത്ത് സൈനികര്‍ക്ക് നല്‍കിയിരുന്ന ഒരു പരിശീലനം കൂടിയാണ്. സ്വയരക്ഷയ്ക്കു മാത്രമല്ല, ഇത് തനിക്ക് മെഡിറ്റേഷനുള്ള ഒരു മാര്‍ഗം കൂടിയാണെന്നും നീതു ചന്ദ്ര വെളിപ്പെടുത്തുന്നു. മനസിന് ശാന്തത നല്‍കാനുള്ള നല്ലൊരു മാര്‍ഗമാണ് ഇതെന്നും നീതു ചന്ദ്ര പറയുന്നു.

നീതു ചന്ദ്ര
ഒരു പരിശീലകന്റെ കീഴിലാണ് നീതു ചന്ദ്ര പരിശീലനം നേടിയത്. ബോംബെയില്‍ തന്നെയാണ് ഇവര്‍ ഇതിനായി പരിശീലനം നേടിയത്.ഇതുവരെ ലോകത്ത് 3 മില്യണ്‍ ആളുകള്‍ക്ക് ടേക്ക് വോന്ഡോയില് ബ്ലാക് ബെല്‍റ്റ് നേടിയിട്ടുണ്ട്. ഇതിനായി 300 മില്യന്‍ പരിശീലകരുണ്ടെന്നാണ് കണക്കുകള്‍.

നീതു ചന്ദ്ര
ടേക്ക് വോന്‍ഡോ ഏറോബിക്, എനറോബിക് രീതികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ഒരു രീതിയാണ്. ഇതിന്റെ ഈ ഗുണം തന്നെയാണ് ശരീരം ഭംഗിയാക്കി വയ്ക്കുമെന്ന നീതുവിന്റെ സാക്ഷ്യപ്പെടുത്തലിനു പുറകിലുള്ള കാര്യവും.

നീതു ചന്ദ്ര
സ്വയരക്ഷയ്ക്കു മാത്രമല്ല, ഫിറ്റായ ശരീരത്തിനും ശാന്തമായ മനസിലും ഇത് തന്നെ സഹായിച്ചുവെന്നും എല്ലാവരും അഭ്യസിച്ചിരിക്കേണ്ട ഒന്നാണ് ഇതെന്നുമാണ് നീതു ചന്ദ്രയുടെ സാക്ഷ്യപ്പെടുത്തല്‍.
റിലാക്സേഷന്, മെഡിറ്റേഷന്‍, ബ്രീത്തിംഗ് ടെക്നിക് എന്നിവ ടേക്ക് വോന്ഡോയില് ഉള്‍പ്പെടുന്നു. ഇതിന് പുറമെ കരാട്ടെയിലെയും ബോക്സിംഗിലേയും ചില രീതികളും ഇതിലുണ്ട്.



Click it and Unblock the Notifications