ആര്‍ത്തവവിരാമം, കുഞ്ഞുങ്ങള്‍ വേണമെങ്കില്‍

Lady
മെനോപോസ് ആയ ശേഷവും കുഞ്ഞുങ്ങള്‍ വേണമെന്നുള്ളവരാണെങ്കില്‍ കൃത്രിമ മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടി വരും. സാധാരണ രീതിയില്‍ ഗര്‍ഭം ധരിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് കൃത്രിമ രീതിയില്‍ അമ്മയാകാന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ തന്നെയാണ് മെനോപോസ് ആയതിന് ശേഷവും ഉപയോഗിക്കുന്നത്. കാരണം സ്വാഭാവിക രീതിയില്‍ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത കുറവായതു കൊണ്ടു തന്നെ. ഇതിനായി വൈദ്യശാസ്ത്രം കണ്ടെത്തിയ ധാരാളം വഴികളുമുണ്ട്.

ഒവേറിയന്‍ സ്റ്റിമുലേഷന്‍ എന്ന മാര്‍ഗം കൃത്രിമ ഗര്‍ഭധാരണത്തിന് ഉപയോഗിക്കുന്നതാണ്. ക്ലോമിഡ് എന്ന മരുന്നുപയോഗിച്ച് ഇവിടെ കൃത്രിമമായി അണ്ഡോല്‍പാദനം നടത്തുകയാണ് ചെയ്യുന്നത്. ഈ മാര്‍ഗം ഫലപ്രദമാകുന്നില്ലെങ്കില്‍ ഗൊണാഡോട്രോഫിന്‍ എന്ന മരുന്നു കുത്തിവയ്ക്കും. എന്നാല്‍ രണ്ടാമതു പറഞ്ഞ മാര്‍ഗത്തിന് റിസ്‌കുമുണ്ട്. ഇത് ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടാകാന്‍ സാധ്യതയുണ്ടാക്കും.

മെനോപോസാകുമ്പോള്‍ അണ്ഡോല്‍പാദനം നടക്കില്ല. ഇത്തരം അവസ്ഥയില്‍ സ്വന്തം അണ്ഡത്തില്‍ നിന്ന് കുഞ്ഞിനെ വേണമെന്ന ആഗ്രഹം ഒരുപക്ഷേ നടന്നില്ലെന്നു വരാം. മറ്റൊരു സ്ത്രീയില്‍ നിന്ന് അണ്ഡം സ്വീകരിക്കുകയാണ് ഇവിടെയുള്ള മാര്‍ഗം.

ഐവിഎഫ് അഥവാ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എന്ന മാര്‍ഗമാണ് ഇക്കാലത്ത് ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗമെന്നു പറയാം. ഇവിടെ യൂട്രസിന് പുറത്തു വച്ച് അണ്ഡബീജ സംയോഗം നടത്തുകയും ഇതിനെ അഞ്ചു ദിവസത്തിന് ശേഷം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്.

ഏതെങ്കിലും കാരണവശാല്‍ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രം ഇതു സ്വീകരിക്കാന്‍ യോഗ്യമായില്ലെങ്കിലാണ് വാടക ഗര്‍ഭപാത്രം എന്ന ആശയത്തിന് പ്രാധാന്യമേറുന്നത്. മറ്റേതെങ്കിലും സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണത്തെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ഇത്തരം മാര്‍ഗങ്ങളോട് താല്‍പര്യപ്പെടാത്തവര്‍ക്കുള്ള മറ്റൊരു വഴിയാണ് അഡോപ്ഷന്‍ അഥവാ ദത്തെടുക്കല്‍. രക്തബന്ധമില്ലെങ്കിലും മനസു കൊണ്ട് ഒരു കുഞ്ഞിനെ സ്വന്തമായി കാണാന്‍ കഴിവുള്ളവര്‍ക്ക് ചെയ്യാവുന്ന ഒരു പുണ്യപ്രവൃത്തിയെന്നു വേണമെങ്കില്‍ പറയാം.

മുന്‍ പേജില്‍

Story first published: Monday, April 23, 2012, 16:53 [IST]
X
Desktop Bottom Promotion