അബോര്‍ഷന് ദൂഷ്യഫലങ്ങളേറെ

Lady-Abortion
എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും ഒരു കുഞ്ഞിനെ കൊന്നു കളയുകയാണ് അബോര്‍ഷനിലൂടെ ചെയ്യുന്നത്. അബോര്‍ഷന്‍ ഒരു സ്ത്രീക്ക് മാനസികമായും ശാരീരികമായും നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന് നിരവധി ദൂഷ്യഫലങ്ങളുമുണ്ട്.

സുരക്ഷിതമല്ലാത്ത അബോര്‍ഷന്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് സ്ത്രീയുടെ ജീവനു തന്നെ അപകടമാകാം. വൃത്തിയില്ലാത്ത ഉപകരണങ്ങളും സാഹചര്യങ്ങളും വൈദഗ്ധ്യമില്ലാത്ത ആളുകളും പലപ്പോഴും അബോര്‍ഷനിടെ കുഞ്ഞിനൊപ്പം അമ്മയുടേയും ജീവനെടുത്തിട്ടുണ്ട്.

ചിലര്‍ അബോര്‍ഷനു വേണ്ടി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വാങ്ങുന്ന ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണമല്ലാതെ തന്നെ കഴിയ്ക്കാറുണ്ട്. ഇത് അമിത രക്തസ്രാവം, ഛര്‍ദി, തലചുററല്‍, മാസമുറ സമയത്ത് കഠിനമായ വയറു വേദന എന്നിവയ്ക്ക് കാരണമാകാം.

അബോര്‍ഷനു ശേഷം ചില സ്ത്രീകളില്‍ മാസമുറ സമയത്ത് അമിതരക്തസ്രാവമോ രക്തം പോകുന്നതിന്റെ അളവ് കുറയുകയോ ചെയ്യാറുണ്ട്. ഇത് ഒരുപക്ഷേ ഗര്‍ഭാശയത്തിനുണ്ടായ തകരാറുകള്‍ കൊണ്ടായിരിക്കും. ഇങ്ങനെയുള്ള അവസ്ഥകളുണ്ടായാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.

പ്രമേഹരോഗികള്‍ അബോര്‍ഷനു മുന്‍പ് ഹൃദയസംബന്ധമായ പരിശോധനകള്‍ നടത്തിയിരിക്കണം. അബോര്‍ഷനു വേണ്ടി നല്‍കുന്ന അനസ്‌ത്യേഷ്യ ഇത്തരക്കാര്‍ക്ക് അപകടമുണ്ടാക്കിയേക്കാം.

അബോര്‍ഷനെ തുടര്‍ന്ന് ജനനേന്ദ്രിയം, പെല്‍വിസ് എന്നിവിടങ്ങളിലെ അണുബാധ സാധാരണമാണ്. ചിലരില്‍ മുഴുവന്‍ ശരീരത്തിലും ഇന്‍ഫെക്ഷന്‍ ഉണ്ടാകാറുണ്ട്. ഇത് മരണത്തിനു വരെ കാരണമായേക്കും.

ഒരു തവണ അബോര്‍ഷന്‍ ചെയ്തവരില്‍ പിന്നീട് ഗര്‍ഭം അലസുവാനുള്ള സാധ്യത കൂടുതലാണ്. യൂട്രസിന് കട്ടി കുറയുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ചിലരില്‍ അബോര്‍ഷന്‍ വന്ധ്യതയ്ക്കും കാരണമാകാറുണ്ട്. അബോര്‍ഷന് വിധേയമായവരില്‍ മാസം തികയാതെയുളള പ്രസവവും സാധാരണമാണ്.

പല സ്ത്രീകളിലും അബോര്‍ഷന്‍ ഡിപ്രഷന് കാരണമാകാറുണ്ട്. കുഞ്ഞിനെ നഷ്ടപ്പെടുത്തിയതിന്റെ ദുഖം മാനസിക നില തന്നെ തെറ്റിച്ചവരുമുണ്ട്.

Story first published: Thursday, November 3, 2011, 15:26 [IST]
X
Desktop Bottom Promotion