ബൈക്കിടിച്ച് മരണപ്പെട്ട നായ്ക്കുട്ടിയെ കുഴിയില്‍ നിന്ന് പുറത്തെടുത്ത് അമ്മ കാവല്‍

ഹവേരിയില്‍ ബൈക്ക് ഓടിച്ച് നായ്ക്കുട്ടി മരിച്ചു എന്ന വാര്‍ത്ത അതൊരു സാധാരാണ വാര്‍ത്തയാണ്. എന്നാല്‍ വഴിവക്കില്‍ മരിച്ച് തന്റെ കുഞ്ഞിനൊപ്പം അമ്മയും കൂടി ഇരുന്ന് കരയുന്ന ഒരു വാര്‍ത്ത് അതല്‍പം സങ്കടമുണര്‍ത്തുന്ന ഒന്ന് തന്നെയാണ്. ഏതൊരു മൃഗസ്‌നേഹിയേയും ഒന്ന് ഈറനണിയിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വഴിയാത്രക്കാരെയും മൃഗസ്നേഹികളെയും ഒരുപോലെ കരയിപ്പിച്ച കണ്ണീരോടെയുള്ള വിടവാങ്ങലിനാണ് കര്‍ണാടകയിലെ ഹവേരി ഗ്രാമം സാക്ഷ്യം വഹിച്ചത്.

Stray dog digs up dead pup from its grave, spends night staring at carcass

ബൈക്കിടിച്ച് മരണപ്പെട്ട നായ്ക്കുട്ടിക്ക് അടുത്ത് അതിന്റെ അമ്മ പട്ടിയാണ് രാത്രി മുഴുവന്‍ കാവല്‍ നിന്നത്. അമ്മപ്പട്ടിയും അതിന്റെ മൂന്ന് മക്കളും വഴിയരികിലായിരുന്നു കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ്് ഇതിലൊരു നായ്ക്കുട്ടിയെ ബൈക്ക് ഇടിച്ചത്. അതിനെ തുടര്‍ന്ന് അത് മരണപ്പെടുകയും ചെയ്യുകയുണ്ടായി. മൃഗസ്‌നേഹിയും അഡ്വക്കറ്റുമായ ജെ വെങ്കിടേഷ് ഇത് കാണുകയും മരിച്ച നായ്ക്കുട്ടിയെ ഇദ്ദേഹം അടുത്ത് തന്നെ മറവ് ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് അമ്മ അന്ന് രാത്രി തന്നെ കുഞ്ഞിനെ കുഴിയില്‍ നിന്ന് പുറത്തെടുക്കുകയും അപകടം നടന്ന സ്ഥലത്ത് തന്നെ കുഞ്ഞിപ്പട്ടിയുടെ മൃതദേഹം കൊണ്ട് വന്നിടുകയും ചെയ്തു. എന്നാല്‍ വ്യാഴാഴ്ച വീണ്ടും ഇദ്ദേഹം നായ്ക്കുട്ടിയെ മറവ് ചെയ്തു.

അമ്മ ഇതിന് അരികില്‍ നിന്ന് ഒരു സെക്കന്റ് പോലും മാറാതെ നിന്നു എന്നാണ് കണ്ടു നിന്നവര്‍ പറഞ്ഞത്. രണ്ട് തവണയും കുഴിച്ചിട്ട നായ്ക്കുട്ടിയെ പുറത്തെടുത്ത് റോഡ് സൈഡില്‍ കൊണ്ട് വന്നിട്ട് കരയുകയായിരുന്നു അമ്മ രാത്രി മുഴുവന്‍. ബില്‍ഡിംങ് ബേസ്‌മെന്റില്‍ ആയിരുന്നു അമ്മയും മൂന്ന് കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. അമ്മയുടെ സ്‌നേഹത്തെ ഇവിടെ വളരെയധികം കണ്ണീരോടെയാണ് ഇദ്ദേഹം പറയുന്നതും. അത് കണ്ട് കണ്ടു നിന്നവര്‍ക്ക് പോലും കണ്ണീര്‍ അടക്കാന്‍ ആയില്ല എന്നതാണ് സത്യം.

X
Desktop Bottom Promotion