Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
എട്ട് സിംഹങ്ങളും ഒരു ജിറാഫും; ആരു ജയിക്കും
സംഗതി കാട്ടിലെ രാജാവൊക്കെത്തന്നെ, പക്ഷേ അഹങ്കാരം കൂടിയാല്‍ എന്താവും അവസ്ഥ. അതെ, സിംഹത്തെക്കുറിച്ചു തന്നെയാണ് പറഞ്ഞുവരുന്നത്. മൃഗങ്ങളുടെ വേട്ടയാടല്‍ വീഡിയോകള്‍ പലതും നാം കണ്ടിട്ടുണ്ടാവും. അത്തരമൊന്നാണ് സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും പുറത്തുവന്നത്. സിംഹങ്ങളുടെ വേട്ടയാടല്‍ എങ്ങനെയെന്ന് ഏവര്‍ക്കും അറിവുള്ളതാണ്. എത്ര വലിയ ഇരയെയും അവ വേട്ടയാടിയിടുമെന്ന് കേട്ടിട്ടുണ്ടാവും.

എന്നാല്‍ ഇപ്രാവശ്യം അവിടെ അമളി പറ്റി. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഒരു കൂറ്റന്‍ ജിറാഫിനെ ഒരുകൂട്ടം സിംഹങ്ങള്‍ ചേര്‍ന്ന് വേട്ടയാടി കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. തോകോസാനി ഫകാതി എന്നയാളാണ് ഈ വീഡിയോ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയത്. ജിറാഫിന്റെ വലിപ്പം വകവയ്ക്കാതെ എട്ടു സിംഹങ്ങളാണ് വേട്ടയ്ക്കെത്തിയത്.
പാര്‍ക്കിലെ വാഹനത്തില്‍ വിനോദസഞ്ചാരികളുടെ സംഘവും സമീപത്തായി തന്നെയുണ്ടായിരുന്നു. ഓരോ തവണ സിംഹങ്ങള്‍ ആക്രമിക്കാനായി അടുത്തപ്പോഴും കാലുകൊണ്ട് ചെറുക്കുകയായിരുന്നു. എന്നാല്‍ ഇവയുടെ ശക്തമായ തൊഴി തങ്ങളെ അപകടത്തിലാക്കുമെന്നറിഞ്ഞപോലെ സിംഹങ്ങള്‍ ഒഴിഞ്ഞുമാറി.
ഓരോ സിംഹങ്ങളും വ്യത്യസ്ത ഇടവേളകളിലായാണ് ജിറാഫിനെ കീഴ്പ്പെടുത്താന്‍ നോക്കിയത്. പലതവണ ശ്രമിച്ച് ജിറാഫിനെ ഭയപ്പെടുത്തി ഈ എട്ടു സിംഹങ്ങളും പലയിടങ്ങളിലേക്കായി മാറിക്കിടന്നു. അതും ജിറാഫിന് രക്ഷപെടാനുള്ള പഴുതുകളടച്ച്. ഇരുട്ടു വീഴുന്നതോടെ ഇതിനെ എളുപ്പത്തില്‍ വേട്ടയാടി കീഴ്പ്പെടുത്താമെന്ന ലക്ഷ്യമാവാം അവയ്ക്ക്. കാരണം ഇരുട്ടു വീഴുന്നതോടെ സിംഹങ്ങളുടെ വേട്ടയ്ക്കായി ശക്തി കൂടുകയും ആണ് സിംഹങ്ങള്‍ കൂടി ഒപ്പം ചെരുകയും ചെയ്യും. അങ്ങനെ എളുപ്പത്തില്‍ ജിറാഫിനെ കീഴ്പ്പെടുത്താനുമാകും.
എന്നാല്‍ അന്തിമ പോരാട്ടത്തില്‍ ആരു ജയിക്കുമെന്നറിയാനുള്ള ഭാഗ്യം വിനോദസഞ്ചാര സംഘത്തിനുണ്ടായില്ല. പാര്‍ക്കിലെ സന്ദര്‍ശന സമയം കഴിഞ്ഞ് പുറത്തിറങ്ങേണ്ടതായുണ്ടായിരുന്നു. അതിനാല്‍ വേട്ടക്കാരെയും ഇരയെയും വിട്ട് സംഘത്തിനു മടങ്ങേണ്ടി വന്നു.



Click it and Unblock the Notifications