Latest Updates
-
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ?
എട്ട് സിംഹങ്ങളും ഒരു ജിറാഫും; ആരു ജയിക്കും
സംഗതി കാട്ടിലെ രാജാവൊക്കെത്തന്നെ, പക്ഷേ അഹങ്കാരം കൂടിയാല്‍ എന്താവും അവസ്ഥ. അതെ, സിംഹത്തെക്കുറിച്ചു തന്നെയാണ് പറഞ്ഞുവരുന്നത്. മൃഗങ്ങളുടെ വേട്ടയാടല്‍ വീഡിയോകള്‍ പലതും നാം കണ്ടിട്ടുണ്ടാവും. അത്തരമൊന്നാണ് സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും പുറത്തുവന്നത്. സിംഹങ്ങളുടെ വേട്ടയാടല്‍ എങ്ങനെയെന്ന് ഏവര്‍ക്കും അറിവുള്ളതാണ്. എത്ര വലിയ ഇരയെയും അവ വേട്ടയാടിയിടുമെന്ന് കേട്ടിട്ടുണ്ടാവും.

എന്നാല്‍ ഇപ്രാവശ്യം അവിടെ അമളി പറ്റി. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഒരു കൂറ്റന്‍ ജിറാഫിനെ ഒരുകൂട്ടം സിംഹങ്ങള്‍ ചേര്‍ന്ന് വേട്ടയാടി കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. തോകോസാനി ഫകാതി എന്നയാളാണ് ഈ വീഡിയോ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയത്. ജിറാഫിന്റെ വലിപ്പം വകവയ്ക്കാതെ എട്ടു സിംഹങ്ങളാണ് വേട്ടയ്ക്കെത്തിയത്.
പാര്‍ക്കിലെ വാഹനത്തില്‍ വിനോദസഞ്ചാരികളുടെ സംഘവും സമീപത്തായി തന്നെയുണ്ടായിരുന്നു. ഓരോ തവണ സിംഹങ്ങള്‍ ആക്രമിക്കാനായി അടുത്തപ്പോഴും കാലുകൊണ്ട് ചെറുക്കുകയായിരുന്നു. എന്നാല്‍ ഇവയുടെ ശക്തമായ തൊഴി തങ്ങളെ അപകടത്തിലാക്കുമെന്നറിഞ്ഞപോലെ സിംഹങ്ങള്‍ ഒഴിഞ്ഞുമാറി.
ഓരോ സിംഹങ്ങളും വ്യത്യസ്ത ഇടവേളകളിലായാണ് ജിറാഫിനെ കീഴ്പ്പെടുത്താന്‍ നോക്കിയത്. പലതവണ ശ്രമിച്ച് ജിറാഫിനെ ഭയപ്പെടുത്തി ഈ എട്ടു സിംഹങ്ങളും പലയിടങ്ങളിലേക്കായി മാറിക്കിടന്നു. അതും ജിറാഫിന് രക്ഷപെടാനുള്ള പഴുതുകളടച്ച്. ഇരുട്ടു വീഴുന്നതോടെ ഇതിനെ എളുപ്പത്തില്‍ വേട്ടയാടി കീഴ്പ്പെടുത്താമെന്ന ലക്ഷ്യമാവാം അവയ്ക്ക്. കാരണം ഇരുട്ടു വീഴുന്നതോടെ സിംഹങ്ങളുടെ വേട്ടയ്ക്കായി ശക്തി കൂടുകയും ആണ് സിംഹങ്ങള്‍ കൂടി ഒപ്പം ചെരുകയും ചെയ്യും. അങ്ങനെ എളുപ്പത്തില്‍ ജിറാഫിനെ കീഴ്പ്പെടുത്താനുമാകും.
എന്നാല്‍ അന്തിമ പോരാട്ടത്തില്‍ ആരു ജയിക്കുമെന്നറിയാനുള്ള ഭാഗ്യം വിനോദസഞ്ചാര സംഘത്തിനുണ്ടായില്ല. പാര്‍ക്കിലെ സന്ദര്‍ശന സമയം കഴിഞ്ഞ് പുറത്തിറങ്ങേണ്ടതായുണ്ടായിരുന്നു. അതിനാല്‍ വേട്ടക്കാരെയും ഇരയെയും വിട്ട് സംഘത്തിനു മടങ്ങേണ്ടി വന്നു.



Click it and Unblock the Notifications