Latest Updates
-
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി
CDS Bipin Rawat : വിട വാങ്ങിയത് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി
ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 14 പേരുമായി പറന്ന ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) ഹെലികോപ്റ്റര്‍ ബുധനാഴ്ച തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരില്‍ തകര്‍ന്നുവീണു. കനത്ത മൂടല്‍ മഞ്ഞിനിടെ നടന്ന ദാരുണമായ അപകടത്തില്‍ എംഐ 17 വി 5 ഹെലികോപ്റ്ററിലുണ്ടായിരുന്ന 13 പേര് കൊല്ലപ്പെട്ടു. സൂലൂര്‍ IAF ബേസില്‍ നിന്ന് വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോകുമ്പോഴായിരുന്നു Mi-17V5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയിരുന്ന ജനറല്‍ ബിപിന്‍ റാവത്തിനെക്കുറിച്ച് അറിയപ്പെടാത്ത കുറച്ച് വസ്തുതകള്‍ ഇതാ.

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍
* പരേതനായ ജനറല്‍ ബിപിന്‍ റാവത്ത് 2019 ഡിസംബര്‍ 30-ന് ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി (സിഡിഎസ്) നിയമിതനായി. 2020 ജനുവരി 01 മുതല്‍ അദ്ദേഹം ചുമതലയേറ്റു.
* സിഡിഎസ് ആയി ചുമതലയേല്‍ക്കുന്നതിന് മുമ്പ്, ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ 57-ാമത്തെയും അവസാനത്തെയും ചെയര്‍മാനായും ഇന്ത്യന്‍ ആര്‍മിയുടെ 26-ാമത് ആര്‍മി സ്റ്റാഫ് മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍
* 1958 മാര്‍ച്ച് 16 ന് ഉത്തരാഖണ്ഡിലെ പൗരിയില്‍ ജനിച്ച റാവത്തിന്റെ കുടുംബം ഒന്നിലധികം തലമുറകളായി ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
* നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായ റാവത്ത് 1978 ഡിസംബര്‍ 16 ന് 11 ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാമത്തെ ബറ്റാലിയനിലേക്ക് കമ്മീഷന് ചെയ്തു.

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍
* ബിപിന്‍ റാവത്ത് വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജില്‍ ചേര്‍ന്ന് ബിരുദം നേടി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫോര്‍ട്ട് ലെവന്‍വര്‍ത്തില്‍ കമാന്‍ഡും ജനറല്‍ സ്റ്റാഫ് പരിശീലനവും അദ്ദേഹം പൂര്‍ത്തിയാക്കി.
* ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്കൂളിലും ഖടക്വാസല നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും അദ്ദേഹം പഠിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡിഫന്‍സ് സ്റ്റഡീസില്‍ എം ഫില്‍ നേടിയിട്ടുണ്ട്. മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ സ്റ്റഡീസ് എന്നിവയില്‍ ഡിപ്ലോമയും റാവത്ത് പൂര്‍ത്തിയാക്കി. മീററ്റിലെ ചൗധരി ചരണ്‍ സിംഗ് സര്‍വ്വകലാശാലയില്‍ നിന്ന് തത്ത്വചിന്തയില്‍ ഡോക്ടറേറ്റും (പിഎച്ച്ഡി) നേടി.

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍
* ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം, യുഎന്നില്‍ ഉള്ള കാലത്ത് രണ്ട് തവണ ഫോഴ്സ് കമാന്‍ഡറുടെ അഭിനന്ദനം ഏറ്റുവാങ്ങി. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ സ്വോര്‍ഡ് ഓഫ് ഓണര്‍ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. മ്യാന്മറിലെ 2015-ലെ അതിര്‍ത്തി കടന്നുള്ള ഓപ്പറേഷനാണ് അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്, അവിടെ ഇന്ത്യന്‍ സൈന്യം എന്എസ്സിഎന്-കെ വിമതരെ വിജയകരമായി നേരിട്ടു. 2016-ലെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ആസൂത്രണത്തില്‍ ജനറല്‍ റാവത്തും ഉള്‍പ്പെട്ടിരുന്നു.
* ദേശീയ സുരക്ഷയെയും നേതൃത്വത്തെയും കുറിച്ച് ജനറല്‍ റാവത്ത് നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്, അവ വിവിധ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചിട്ടുണ്ട്.

ജനറല്‍ ബിപിന്‍ റാവത്ത്; ചില വസ്തുതകള്‍
* ജനറല്‍ റാവത്ത് തന്റെ സൈനിക ജീവിതത്തില്‍ ലെഫ്റ്റനന്റ് ജനറല്‍, മേജര്‍ ജനറല്‍, ബ്രിഗേഡിയര്‍, കേണല്‍, ലെഫ്റ്റനന്റ് കേണല്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.
* 40 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍, പരമവിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, യുദ്ധസേവാ മെഡല്‍, സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവയ്ക്കൊപ്പം ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമായി നിരവധി പുരസ്കാരം നേടി.



Click it and Unblock the Notifications