Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പുറത്തു വന്ന വാവ വയറ്റിലേയ്ക്കു തിരിച്ചു പോയി
പുറത്തെടുത്ത കുഞ്ഞു വീണ്ടും വയറ്റിലേയ്ക്ക്....
ശാസ്ത്രം ഏറെ വളര്‍ന്ന കാലഘട്ടമാണ്. ഇതു കൊണ്ടു തന്നെ പല പ്രശ്നങ്ങള്‍ക്കും വൈദ്യശാസ്ത്രം പരിഹാരവുമായി എത്തുന്നുമുണ്ട്. നമുക്കു സങ്കല്പിയ്ക്കാന് പോലും ആകാത്തത്ര കാര്യങ്ങളാണ് സയന്‍സ് പുരോഗതിയില്‍ നടക്കുന്നത്.
ഇത്തരത്തിലെ ഒരു സംഭവമാണ്. വയറ്റിലെ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നത് അപൂര്‍വ സംഭവമല്ല. പല കാരണങ്ങള്‍ കൊണ്ടും സിസേറിയന് ശസ്ത്രക്രിയകള്‍ നടക്കുകയും ചെയ്യും. എന്നാല്‍ വയറ്റില്‍ നിന്നും സര്‍ജറിയിലൂടെ പുറത്തെടുത്ത കുട്ടിയെ വീണ്ടും വയറ്റില്‍ വയ്ക്കുന്നത് അപൂര്‍വം എന്നു മാത്രമേ പറയാനാകൂ. ഇതെക്കുറിച്ചറിയൂ,

ഗര്‍ഭാവസ്ഥയിലെ കുഞ്ഞിന് സ്
ഗര്‍ഭാവസ്ഥയിലെ കുഞ്ഞിന് സ്പൈനല്‍ കോഡ് സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 26 കാരിയായ യുവതിയോടും പങ്കാളിയോടും അബോര്ഷന് ഡോക്ടര്‍ നിര്‍ദേശിച്ചത്. സ്പൈനല്‍ ബൈഫിഡ എന്ന കണ്ടീഷനായിരുന്നു അത്. കുഞ്ഞിന്റെ തലയുടെ അളവ് ശരിയല്ലാത്തതായിരുന്നു ഇത്. 20 ആഴ്ചയിലെ സ്കാനിലായിരുന്നു ഇത് കണ്ടെത്തിയത്.

ഈ കണ്ടീഷനില്‍
ഈ കണ്ടീഷനില്‍ കുഞ്ഞു ജനിച്ചാല്‍ ഇത് പിന്നീട് കുഞ്ഞിന് നടക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാരണത്താലാണ് അബോര്ഷന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയത്. സ്പൈനല്‍ കോഡ് വേണ്ട രീതിയില്‍ വളരാത്തതായിരുന്നു കാരണം.

സ്വാഭാവികമായും
സ്വാഭാവികമായും കുഞ്ഞിനെ കളയാന്‍ ദമ്പതിമാര്‍ക്കു വിഷമം തോന്നി. ഇതിനെ തുടര്‍ന്ന് അപൂര്‍വമായ ആ കാര്യം ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുത്ത് ഈ പ്രശ്നത്തിനുള്ള സര്‍ജറി നടത്തിയ ശേഷം തിരികെ വയ്ക്കുകയെന്നതായിരുന്നു ഇത്. ഇത് കുഞ്ഞിനെ സാധാരണ ജീവിതത്തിലേയ്ക്കു കൊണ്ടു വരുമെന്ന കണക്കു കൂട്ടലായിരുന്നു, ഇതിന്റെ അടിസ്ഥാനവും.

മാതാപിതാക്കള്‍
ഇതിന് മാതാപിതാക്കള്‍ സമ്മതം മൂളിയതോടെ ഡോക്ടര്‍മാര്‍ ഈ അപൂര്‍വ ശസ്ത്രക്രിയയിലേയ്ക്കു നീങ്ങി. കുഞ്ഞിനെ പുറത്തെടുത്ത് വൈകല്യം മാറാനുള്ള സര്‍ജറി നടത്തി തിരികെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിച്ചു. ഗര്‍ഭകാലം പൂര്‍ത്തിയാകുന്നതു വരെ അമ്മയുടെ ഗര്‍ഭത്തില്‍ തന്നെ വീണ്ടും കഴിയാനുള്ള സാഹചര്യം.

ഇത്തരം വൈകല്യങ്ങള്‍
ഇത്തരം വൈകല്യങ്ങള്‍ കണ്ടെത്തിയാല്‍ 80 ശതമാനം കേസുകളിലും അബോര്‍ഷനാണ് നടക്കാറ്. ഇവിടെ മാതാപിതാക്കളുടെ മനസാന്നിധ്യവും ഡോക്ടര്‍മാരുടെ കഴിവുമാണ് ഈ പ്രത്യേക സര്ജറിയിലേയ്ക്കും ഇതിന്റെ വിജയത്തിലേയ്ക്കും നയിച്ചത്.



Click it and Unblock the Notifications
