Latest Updates
-
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം
ബീജം കയ്യില്‍ കുത്തി വച്ച പുള്ളിക്കാരന്
ബീജം കയ്യില്‍ കുത്തി വച്ച പുള്ളിക്കാരന്
സ്വയംചികിത്സ, മുറിവൈദ്യം എല്ലാം അപകടമാണെന്നു നമുക്കറിയാം. കാരണം നമ്മുടെ ജീവനും ആരോഗ്യവും വച്ചുള്ള കളിയാണിത്. സ്വയം ചികിത്സ നടത്തി ജീവന് വരെ അപകടത്തിലായ പല കഥകളുമുണ്ട്.
ചിലപ്പോള്‍ പല ചികിത്സാ രീതികളും വളരെ വിചിത്രമാകും, നമുക്കു സ്വപ്നത്തില്‍ പോലും കരുതാനാകാത്ത വഴികള്‍ സ്വീകരിയ്ക്കുന്നവരുമുണ്ട്.
ഇത്തരത്തില്‍ ഒരു ചികിത്സാരീതിയെ കുറിച്ചറിയൂ, വിചിത്രമെന്നു തോന്നാവുന്ന സ്വയം ചികിത്സാരീതിയെന്നു പറയാം.

ഐറിഷ് യുവാവാണ്
33 കാരനായ ഐറിഷ് യുവാവാണ് കഥാനായകന്. ഡബ്ലിനിലെ ആശുപത്രിയില്‍ ഇദ്ദേഹം എത്തിയത് സഹിയ്ക്കാനാകാത്ത നടുവേദന കാരണമാണ്. എന്നാല്‍ ഇയാളുടെ കൈത്തണ്ടയില്‍ ഒരു ചുവന്ന പാടും തടിപ്പുമുള്ളത് ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു.

ഇതേത്തുടര്‍ന്ന്
ഇതേത്തുടര്‍ന്ന് എക്സ്റേ എടുത്തപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. നടുവേദനയ്ക്കു പരിഹാരമായി ഇദ്ദേഹം സ്വയം ചികിത്സ നടത്തി വരികയായിരുന്നു. എന്താണെന്നല്ലേ, സ്വന്തം ബീജം കൈത്തണ്ടയില്‍ കുത്തി വയ്ക്കുക. ഒന്നും രണ്ടുമല്ല, കഴിഞ്ഞ 18 മാസങ്ങളായി ഇതേ രീതിയാണ് ഇദ്ദേഹം അവലംബിച്ചു വന്നിരുന്നതും. ഈ വ്യത്യസ്ത ചികിത്സാരീതിയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്തെന്നും വ്യക്തമല്ല.

അണുബാധ
ഇൗ ബീജങ്ങള്‍ ഇദ്ദേഹത്തിന്റെ സോഫ്ററ് കോശങ്ങളില്‍ കയറി അണുബാധയുണ്ടാക്കിയിരുന്നു. ഇതു കാരണം സെല്ലുലൈറ്റ് എന്ന അവസ്ഥയും ഇദ്ദേഹത്തിനു വന്നു. ചര്‍മത്തില്‍ അണുബാധയും ഇതു കാരണമുണ്ടായി.

ഇദ്ദേഹത്തെ ചികിത്സിയ്ക്കാന്‍
ഇദ്ദേഹത്തെ ചികിത്സിയ്ക്കാന്‍ ഇദ്ദേഹം സാവകാശം നല്‍കിയില്ല. ഡോക്ടര്‍മാര്‍ പ്രതിവിധി കണ്ടെത്തുവാനും ചികിത്സ തുടങ്ങുവാനും ഒരുങ്ങിയപ്പോഴേയ്ക്കും ഇദ്ദേഹം സ്ഥലം വിട്ടു.

മെഡിക്കല്‍ ചരിത്രത്തില്‍
ഐറിഷ് മെഡിക്കല്‍ ചരിത്രത്തില്‍ തന്നെ ഇത് ഇത്രയും കാലമുണ്ടായിട്ടില്ലാത്ത വ്യത്യസ്ത ചികിത്സാരീതിയാണെന്നു പറയപ്പെടുന്നു. വെറും ചികിത്സയല്ല, വിചിത്രം. ഇതിന് ഇദ്ദേഹത്തെ പ്രേരിപ്പിച്ച സംഗതി എന്താണെന്നത് ഇപ്പോഴും വ്യക്തമല്ല. ഇത് ഇദ്ദേഹം വെളിപ്പെടുത്തിയുമില്ല.



Click it and Unblock the Notifications