ബലാത്സംഗത്തിന് ഇതാണ് ശിക്ഷ!!

സ്ത്രീയോടുള്ള പുരുഷന്റെ അതിക്രൂരമായ പ്രവൃത്തിയാണ് ബലാത്സംഗം. ഏതു രാജ്യത്താണെങ്കിലും ഇതെല്ലാം നടക്കുന്നുണ്ട്. ദിവസവും വാര്‍ത്താ മാധ്യമങ്ങളില്‍ വരികയും ചെയ്യുന്നുണ്ട്.

എന്നാല്‍ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് പലപ്പോഴും അര്‍ഹിയ്ക്കുന്ന ശിക്ഷ ലഭിയ്ക്കുന്നില്ലെന്നതാണ് വാസ്തവം. ഗോവിന്ദച്ചാമിയെപ്പോലുള്ളവര്‍ ഇപ്പോഴും നമ്മുടെ ജയിലുകളില്‍ സുഖവാസം നടത്തുകയാണെന്നു പറയേണ്ടി വരും.

ബലാത്സംഗത്തിന് ഇന്ത്യയില്‍ തക്കതായ ശിക്ഷയാണ് ലഭിയ്ക്കുന്നതെന്നു പറയാനാകില്ല. പല രാജ്യങ്ങളിലും പലതതരം ശിക്ഷയാണ് നടപ്പാക്കുന്നത്. ഇത്തരം ചില ശിക്ഷകളെക്കുറിച്ചറിയൂ,

ചൈന

ചൈന

ചൈനയില്‍ വധശിക്ഷയാണ് റേപ്പിസ്റ്റിനെ കാത്തിരിയ്ക്കുന്നത്. ഇല്ലെങ്കില്‍ അവയവഛേദം.

ഇറാനില്‍

ഇറാനില്‍

ഇറാനില്‍ ബലാത്സംഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലും, അല്ലെങ്കില്‍ വെടിവച്ചു കൊല്ലും.

അഫ്ഗാനിസ്ഥനില്‍

അഫ്ഗാനിസ്ഥനില്‍

അഫ്ഗാനിസ്ഥനില്‍ നാലു ദിവസത്തിനുള്ളില്‍ തന്നെ റേപ്പിസ്റ്റിനെ തലയില്‍ വെടി വച്ചു കൊല്ലും, അല്ലെങ്കില്‍ തൂക്കിക്കൊല്ലും.

ഫ്രാന്‍സില്‍

ഫ്രാന്‍സില്‍

ഫ്രാന്‍സില്‍ വധശിക്ഷയില്ല. പകരം ഇവരെ 15 വര്‍ഷം ജയിലിലിട്ടു ക്രൂരമായ ശിക്ഷാനടപടികള്‍ക്കു വിധേയമാക്കും. ജയില്‍ ശിക്ഷ 30 വര്‍ഷം വരെയുമാകാം.

നോര്‍ത്ത് കൊറിയ

നോര്‍ത്ത് കൊറിയ

നോര്‍ത്ത് കൊറിയയില്‍ തല്‍ക്ഷണം റേപ്പിസ്റ്റിനെ തലയില്‍ വെടിവച്ചു കൊല്ലും, അല്ലെങ്കില്‍ പ്രധാന അവയവങ്ങളില്‍ വെടി വച്ചു കൊല്ലും.

റഷ്യയില്‍

റഷ്യയില്‍

റഷ്യയില്‍ ബലാത്സംഗം ചെയ്യുന്നയാളെ ശിക്ഷിയ്ക്കാന്‍ പ്രത്യേക നിയമങ്ങളില്ല. 3-6 വര്‍ഷം വരെ തടവു ലഭിയ്ക്കാം. ഇത് 10-20 വര്‍ഷം വരെയുമാകാം.

നോര്‍വെയില്‍

നോര്‍വെയില്‍

നോര്‍വെയില്‍ 4-15 വര്‍ഷം വരെ തടവുശിക്ഷ ലഭിയ്ക്കാം. ഇവിലെ ഉഭയകക്ഷി ബന്ധത്തോടെയല്ലാത്ത സെക്‌സ് ബലാത്സംഗമായി കണക്കാക്കുന്നു.

ഇന്ത്യയില്‍

ഇന്ത്യയില്‍

ഇന്ത്യയില്‍ ഇപ്പോഴും റേപ്പിസ്റ്റിന് വധശിക്ഷ അപൂര്‍വമാണ്. പലരും 14 വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞു പുറത്തു വരുന്നു. ഇത് പൂര്‍ണമായും കോടതിയെ അനുസരിച്ചിരിയ്ക്കും.

Story first published: Friday, July 29, 2016, 8:00 [IST]
X
Desktop Bottom Promotion