Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ചില പ്രേതകഥകള്‍
പ്രേതകഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണോ, ഇതാ ബാംഗ്ലൂരില്‍ നിന്നുള്ള ചില പ്രേതകഥകള്‍. കഥകളെന്നു പറയാനാവില്ല. അനുഭവസ്ഥരുടെ അനുഭവങ്ങളാണ്. പ്രേതമുണ്ടെങ്കിലും ഇല്ലെങ്കിലും ഇവ വെറുതെയൊന്നു കേട്ടൂ നോക്കൂ, സുഖമുള്ളൊരു പേടി അനുഭവിയ്ക്കാം.
22 കാരിയായ സംഗീതയുടെ അനുഭവം കേള്‍ക്കൂ. നട്ടുച്ച വെയിലില്‍ വീട്ടിലേയ്ക്കു വിജനമായ വഴിയിലൂടെ നടന്നു വരികയായിരുന്നു സംഗീത. കടുത്ത ചൂടിനിടെ പെട്ടെന്ന് ഒരു തണുപ്പു വന്ന് സംഗീതയെ പൊതിഞ്ഞു. അസാധാരണമായ അനുഭവം. പാദസരം കിലുങ്ങുന്ന ഒച്ചയും പുറകെ. കണ്‍വെട്ടത്ത് ആരുമില്ലാതിരുന്നുവെങ്കിലും ആരുടേയോ അദൃശ്യ സാന്നിധ്യം അവിടെ പ്രകടമായിരുന്നു. സംഗീത പേടിയോടെ ഒാടി വീട്ടിലെത്തി.

ഒരു പാര്‍ട്ടിയ്ക്കായി വീട്ടിലെത്തിയ കസിന് പെണ്‍കുട്ടിയ്ക്ക് അഭിഷേക് തന്റെ മുറിയൊഴിഞ്ഞു കൊടുത്തു. അല്പസമയത്തിനു ശേഷം പെണ്‍കുട്ടി നിലവിളിച്ചു കൊണ്ടു പുറത്തേയ്ക്കോടി വന്നു. കാരണം ചോദിച്ചപ്പോള്‍ കണ്ണാടിയില്‍ നോക്കി മുടി ചീകുമ്പോള്‍ അടുത്ത വീട്ടിലെ പ്രായം ചെന്ന സ്ത്രീയെ കണ്ണാടിയിലൂടെ കാണുകയും അവര്‍ പെണ്‍കുട്ടിയോട് ഭയപ്പെടരുതെന്നു പറയുകയും ചെയ്തുവത്രെ. തൊട്ടടുത്ത വീട് ആറു വര്‍ഷം മുന്‍പ് ഒരു സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് അടഞ്ഞു കിടന്നിരുന്ന ഒന്നായിരുന്നു. ഇത് കസിന് പെണ്‍കുട്ടിയ്ക്ക് അറിയുകയുമില്ലായിരുന്നു.

14 വയസുള്ള ഡിസൈറിയുടെ അനുഭവം നോക്കൂ, തന്റെ സഹോദരിയ്ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണ് ഡിസൈറി. രാത്രിയില്‍ സഹോദരി കരഞ്ഞു കൊണ്ട എഴുന്നേറ്റു. തന്റെ കയ്യില്‍ ആരോ സ്പര്‍ശിച്ചുവെന്നും മുല്ലപ്പൂവിന്റെ സുഗന്ധമനുഭവപ്പെട്ടുവെന്നും സഹോദരി പറഞ്ഞു. അടുത്ത മുറിയില്‍ നിന്നും എത്തിയ അച്ഛനമ്മമാര്‍ക്കും മറ്റുള്ളവര്‍ക്കും ചന്ദനത്തിരിയുടെ ഗന്ധം അനുഭവപ്പെടുകയും ചെയ്തു.




Click it and Unblock the Notifications