Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
അതിവേഗത്തില്‍ ഭൂമിക്ക് നേരെ കുതിച്ച് അപ്പോളോ ഛിന്നഗ്രഹം, കൂട്ടിയിടിച്ചാല്‍ വന്‍ അപകടമെന്ന് നാസ
ദിവസങ്ങളുടെ ഇടവേളയില്‍ മറ്റൊരു ഛിന്നഗ്രഹം കൂടി പരമാവധി വേഗതിയില്‍ ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നു. ഏതാണ്ട് 290 അടി വലുപ്പമുള്ള 2024 LY2 എന്ന് പേരുള്ള ഛിന്നഗ്രഹം അപ്പോളോ ഛിന്നഗ്രഹം എന്നറിയപ്പെടുന്ന ഗ്രൂപ്പിന്റെ ഭാഗമാണ്. ജൂലൈ 23 ഇന്ത്യന്‍ സമയം ഉച്ചയോടെ ഇത് ഭൂമിയോട് ഏറ്റവും അരികില്‍ എത്തും.

മണിക്കൂറില്‍ 28,000 കിലോമീറ്ററിലധികം വേഗതയിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. ഭൂമിയുടെ 4.5 ദശലക്ഷം കിലോമീറ്റര്‍ അരികിലൂടെ ഇത് കടന്നുപോകുമെന്നാണ് ഇപ്പോഴത്തെ അനുമാനം. നിയര്‍ എര്‍ത്ത് ഒബ്ജക്ട് (എന്‍ഇഒ)എന്ന വിഭാഗത്തിലാണ് ഈ ഛിന്നഗ്രഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തോട് ചേര്‍ന്നുള്ള ഭ്രമണപഥത്തിലൂടെയാണ് ഇത് സഞ്ചരിക്കുന്നത് എന്നുള്ളത് കൊണ്ടാണത്.
അപ്പോളോ ഛിന്നഗ്രഹക്കൂട്ടത്തില് നിന്നും ആദ്യമായി ഭൂമിക്ക് നേരെ വരുന്ന ഛിന്നഗ്രഹമല്ല ഇത്. 2024 MG1 എന്നതും ഭൂമിക്കരുകിലൂടെ കടന്നുപോയിരുന്നു.
കൂട്ടിയിടിച്ചാല്‍ വന്‍ അപകടം നാസ
അപകടസാധ്യതയുള്ള വിഭാഗത്തിലാണ് നാസ ഈ ഛിന്നഗ്രഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭീമാകാരമായ വലുപ്പം കാരണം ഛിന്നഗ്രഹത്തെ സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് നാസ അറിയിച്ചിട്ടുണ്ട്. നിരന്തരമായ നിരീക്ഷണത്തിലൂടെ അപകടസാധ്യത മുന്‍കൂട്ടിയറിയാനും തയ്യാറെടുപ്പുകള്‍ നടത്താനും കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഛിന്നഗ്രഹത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്കുന്ന മുന്നറിയിപ്പ്. ടെലസ്കോപ്പുകളും റഡാര്‍ സംവിധാനങ്ങളും ഉപയോഗി്ച്ചാണ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം വീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
പഠിക്കാനുള്ള മികച്ച അവസരം
നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും എന്‍ഇഒ(നിയര്‍ എര്‍ത്ത് ഓബ്ജക്ട്സ്) കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കാതലിന സ്കൈ സര്‍വ്വേ, നാസ നിയോവൈസ് മിഷന് എന്നിവര്‍ സംയുക്തമായി നിയര്‍ എര്‍ത്ത് ഒബ്ജക്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തേടുകയും അവയെ വീക്ഷിക്കുന്നുമുണ്ട്.
2024 LY2 -ന്റെ ഭീമമായ വലുപ്പം ഒഴിച്ചാല്‍ അത് ഭൂമിക്ക് മറ്റ് ഭീഷണികളൊന്നും ഉയര്‍ത്തുന്നില്ല. അതേസമയം ഛിന്നഗ്രഹം അരികിലൂടെ പോകുന്നതിലൂടെ നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് സംവിധാനങ്ങള്‍ക്ക് ഗുണകരമാകും.ആകാശവസ്തുക്കളെ കുറിച്ച് കൂടുതല്‍ അറിവുകള്‍ നേടാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications