Latest Updates
-
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി
കുഞ്ഞൂഞ്ഞിന്റെ ആദ്യ പ്രണയ ലേഖനം: മറിയാമ്മയുടെ ഓര്‍മ്മകളിലൂടെ
ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്കാര്‍ക്ക് കുഞ്ഞൂഞ്ഞായിരുന്നു. 1977-ലാണ് ഉമ്മന്‍ചാണ്ടി മറിയാമ്മയുടെ നല്ല പാതിയാവുന്നത്. നല്ലൊരു രാഷ്ട്രീയ നേതാവ് എന്നത് പോലെ തന്നെ നല്ലൊരു പങ്കാളിയും കൂടിയായിരുന്നു അദ്ദേഹം. വിവാഹനിശ്ചയത്തിന് ശേഷം തനിക്ക് ലഭിച്ച പ്രണയ ലേഖനത്തെക്കുറിച്ച് മറിയാമ്മ ഒരിക്കല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രണയ ലേഖനം എന്നതിലുപരി അതിലുണ്ടായിരുന്നത് ആകെ രണ്ടേ രണ്ട് വരികള്‍ മാത്രമായിരുന്നു. 'തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ് പ്രാര്‍ത്ഥിക്കുമല്ലോ' എന്നായിരുന്നു ആ വരികള്‍.
പലപ്പോഴും പല പ്രണയ ലേഖനങ്ങളും താന്‍ അങ്ങോട്ട് അയച്ചിരുന്നെങ്കിലും മറുപടി എപ്പോഴും ഒറ്റവരിയില്‍ ഒതുങ്ങുമായിരുന്നു എന്നും മറിയാമ്മ പറയുന്നു. രാഷ്ട്രീയക്കാരന്റെ ഭാര്യ എന്ന കാര്യത്തില്‍ താന്‍ വളരെയധികം ടെന്‍ഷന്‍ അനുഭവിച്ചിരുന്നു. കാരണം തിരഞ്ഞെടുപ്പിലെ പരാജയം പലപ്പോഴും പുതുപ്പെണ്ണിന്റെ ഐശ്വര്യക്കേടാണ് എന്ന് പറയുന്നത് തന്നെയായിരുന്നു മറിയാമ്മയുടെ ടെന്‍ഷന്‍.

പിസി ചെറിയാനെതിരെയായിരുന്നു തിരഞ്ഞെടുപ്പ്. എതിര്‍സ്ഥാനാര്‍ത്ഥി പിസി ചെറിയാന് ആണ്, നന്നായി പ്രാര്‍ത്ഥിക്കൂ എന്ന ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ഉമ്മന്‍ചാണ്ടി കത്തിലെഴുതിയിരുന്നതായി മറിയാമ്മ ഓര്‍ക്കുന്നു. പക്ഷേ അന്നത്തെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയായിരുന്നു വിജയിച്ചത്. രാഷ്ട്രീയത്തെക്കുറിച്ചോ അതിന്റെ ഭാഗ്യപരീക്ഷണങ്ങളെക്കുറിച്ചോ ഒന്നും മറിയാമ്മക്ക് തീരെ അറിവില്ലാത്ത സമയമായിരുന്നു അത്. രാഷ്ട്രിയതിരക്കുകളില് നിശ്ചയിച്ച വിവാഹം പോലെ വൈകിയാണ് നടന്നത്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചാണ് കുഞ്ഞൂഞ്ഞിന്റെ ജീവിത സഖിയായി മറിയാമ്മ എത്തിയത്.

വിവാഹനിശ്ചയത്തിന് ശേഷം ലഭിക്കുന്ന പ്രണയ ലേഖനം ഏതൊരു പെണ്ണിനേയും പോലെ മറിയാമ്മയേയും ആകാംഷാഭരിതയാക്കിയിരുന്നു. രണ്ട് വരിയെ ഉള്ളുവെങ്കിലും അതിന്റെ ആഴം മറിയാമ്മക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. താന്‍ നീണ്ട കത്ത് അയക്കുമ്പോഴും തനിക്ക് കിട്ടിയ മറുപടികള്‍ എല്ലാം തന്നെ വളരെ പരിമിതമായിരുന്നു എന്നത് മറിയാമ്മ പറയുന്നു. കേരളം കണ്ട ഏറ്റവും ജനകീയരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു അന്നും ഇന്നും ഉമ്മന്‍ചാണ്ടി എന്ന കാര്യത്തില്‍ സംശയമേ വേണ്ട. 27-ാം വയസ്സിലാണ് അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായത്. പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിലെ ഒഴിവാക്കാനാവാത്ത ഒരു വ്യക്തിയായി അദ്ദേഹം മാറി. അദ്ദേഹത്തിന് ആത്മശാന്തി.....



Click it and Unblock the Notifications