Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും -
ചന്ദ്രൻ തുലാം രാശിയിൽ: ഇന്നത്തെ ശുഭമുഹൂർത്തം നോക്കി കാര്യങ്ങൾ ചെയ്യാം, നേട്ടങ്ങൾ ഇരട്ടിയാക്കാം -
ഓഗസ്റ്റ് 18: രവിയോഗം ഉദിക്കുന്നു, ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം!
കുഞ്ഞൂഞ്ഞിന്റെ ആദ്യ പ്രണയ ലേഖനം: മറിയാമ്മയുടെ ഓര്‍മ്മകളിലൂടെ
ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്കാര്‍ക്ക് കുഞ്ഞൂഞ്ഞായിരുന്നു. 1977-ലാണ് ഉമ്മന്‍ചാണ്ടി മറിയാമ്മയുടെ നല്ല പാതിയാവുന്നത്. നല്ലൊരു രാഷ്ട്രീയ നേതാവ് എന്നത് പോലെ തന്നെ നല്ലൊരു പങ്കാളിയും കൂടിയായിരുന്നു അദ്ദേഹം. വിവാഹനിശ്ചയത്തിന് ശേഷം തനിക്ക് ലഭിച്ച പ്രണയ ലേഖനത്തെക്കുറിച്ച് മറിയാമ്മ ഒരിക്കല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രണയ ലേഖനം എന്നതിലുപരി അതിലുണ്ടായിരുന്നത് ആകെ രണ്ടേ രണ്ട് വരികള്‍ മാത്രമായിരുന്നു. 'തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ് പ്രാര്‍ത്ഥിക്കുമല്ലോ' എന്നായിരുന്നു ആ വരികള്‍.
പലപ്പോഴും പല പ്രണയ ലേഖനങ്ങളും താന്‍ അങ്ങോട്ട് അയച്ചിരുന്നെങ്കിലും മറുപടി എപ്പോഴും ഒറ്റവരിയില്‍ ഒതുങ്ങുമായിരുന്നു എന്നും മറിയാമ്മ പറയുന്നു. രാഷ്ട്രീയക്കാരന്റെ ഭാര്യ എന്ന കാര്യത്തില്‍ താന്‍ വളരെയധികം ടെന്‍ഷന്‍ അനുഭവിച്ചിരുന്നു. കാരണം തിരഞ്ഞെടുപ്പിലെ പരാജയം പലപ്പോഴും പുതുപ്പെണ്ണിന്റെ ഐശ്വര്യക്കേടാണ് എന്ന് പറയുന്നത് തന്നെയായിരുന്നു മറിയാമ്മയുടെ ടെന്‍ഷന്‍.

പിസി ചെറിയാനെതിരെയായിരുന്നു തിരഞ്ഞെടുപ്പ്. എതിര്‍സ്ഥാനാര്‍ത്ഥി പിസി ചെറിയാന് ആണ്, നന്നായി പ്രാര്‍ത്ഥിക്കൂ എന്ന ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ഉമ്മന്‍ചാണ്ടി കത്തിലെഴുതിയിരുന്നതായി മറിയാമ്മ ഓര്‍ക്കുന്നു. പക്ഷേ അന്നത്തെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയായിരുന്നു വിജയിച്ചത്. രാഷ്ട്രീയത്തെക്കുറിച്ചോ അതിന്റെ ഭാഗ്യപരീക്ഷണങ്ങളെക്കുറിച്ചോ ഒന്നും മറിയാമ്മക്ക് തീരെ അറിവില്ലാത്ത സമയമായിരുന്നു അത്. രാഷ്ട്രിയതിരക്കുകളില് നിശ്ചയിച്ച വിവാഹം പോലെ വൈകിയാണ് നടന്നത്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചാണ് കുഞ്ഞൂഞ്ഞിന്റെ ജീവിത സഖിയായി മറിയാമ്മ എത്തിയത്.

വിവാഹനിശ്ചയത്തിന് ശേഷം ലഭിക്കുന്ന പ്രണയ ലേഖനം ഏതൊരു പെണ്ണിനേയും പോലെ മറിയാമ്മയേയും ആകാംഷാഭരിതയാക്കിയിരുന്നു. രണ്ട് വരിയെ ഉള്ളുവെങ്കിലും അതിന്റെ ആഴം മറിയാമ്മക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. താന്‍ നീണ്ട കത്ത് അയക്കുമ്പോഴും തനിക്ക് കിട്ടിയ മറുപടികള്‍ എല്ലാം തന്നെ വളരെ പരിമിതമായിരുന്നു എന്നത് മറിയാമ്മ പറയുന്നു. കേരളം കണ്ട ഏറ്റവും ജനകീയരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു അന്നും ഇന്നും ഉമ്മന്‍ചാണ്ടി എന്ന കാര്യത്തില്‍ സംശയമേ വേണ്ട. 27-ാം വയസ്സിലാണ് അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായത്. പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിലെ ഒഴിവാക്കാനാവാത്ത ഒരു വ്യക്തിയായി അദ്ദേഹം മാറി. അദ്ദേഹത്തിന് ആത്മശാന്തി.....



Click it and Unblock the Notifications