Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ശംബളം 50000 ഇല്ലെങ്കില്‍ കല്യാണക്കാര്യം ഗോപി!

5000 പേരെയാണ് സര്‍വ്വേയില്‍ പങ്കെടുപ്പിച്ചത്. തൊഴില്‍, ശംബളം, തൊഴിലിന്റെ സ്വഭാവം, തൊഴില്‍ മേഖല, തുടങ്ങി എല്ലാകാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് സര്‍വ്വേയ്ക്കുള്ള ചോദ്യാവലി തയ്യാറാക്കിയത്. മാര്‍ക്കറ്റിങ് മേഖലയില്‍ ജോലിചെയ്യുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം. വിവാഹം ചെയ്യുന്ന പുരുഷന്റെ ജോലിയില്‍ ഇഷ്ടമില്ലാത്തവയുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത് മാര്‍ക്കറ്റിങ് ജോലികള്‍ക്കാണ്.
ഇതിന് മുമ്പ് നേരത്തേയുണ്ടായിരുന്ന സാമ്പത്തിക മാന്ദ്യകാലത്ത് ഐടി മേഖലിയിലെ ജോലികള്‍ക്കുണ്ടായ ഭീഷണി മൂലം വിവാഹമാര്‍ക്കറ്റില്‍ ഇത്തരക്കാര്‍ക്ക് ഇടിവുസംഭവിച്ചിരുന്നു. പിന്നീട് ലോകസാമ്പത്തികാവസ്ഥ ശരിയാവിധമാകുന്നുവെന്ന സൂചനകളുണ്ടായപ്പോള് ഇവരുടെ മാര്‍ക്കറ്റ് വീണ്ടും വര്‍ധിച്ചു. എന്നാല്‍ ഇപ്പോള്‍ അമേരിക്കയും യൂറോപ്പും പ്രതിസന്ധിയിലായപ്പോള്‍ വീണ്ടും ഇവര്‍ക്ക് പ്രാധാന്യം കുറയുകയാണ്.
മാസം അമ്പതിനായിരം രൂപയെങ്കിലും മിനിമം ശംബളം എന്നതാണ് വിവാഹമാര്‍ക്കറ്റില്‍ പുരുഷന്റെ ഡിമാന്റ് കൂട്ടുന്ന മറ്റൊരു ഘടകം. സ്ത്രീകള്‍ക്ക് പലപ്പോഴും മുപ്പതിനും- നാല്പതിനും ഇടയില്‍ ശംബളം ലഭിക്കുന്നുണ്ടെന്നും അതിനാല്‍ രക്ഷിതാക്കള്പലപ്പോഴും അമ്പതിനായിരത്തിന് മുകളില്‍ ശംബളമുള്ളയാളുകളെയാണ് അന്വേഷിക്കുന്നതെന്നും വിവാഹബ്യൂറോകള്‍ പറയുന്നു. ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളിലെ ജീവിതച്ചെലവ് കുത്തനെ ഉയരുന്നതും ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
തൊഴില്‍ സ്ഥലത്തെ സ്ട്രസ്, കുടുംബത്തിനൊപ്പം ചെലവിടാന്‍ സമയമില്ലാതെ വരുക തുടങ്ങിയ കാര്യങ്ങളാണ് മാര്‍ക്കറ്റിങ് ജോലിക്കാരുടെ കാര്യത്തില്‍ പ്രശനമാകുന്നത്. അലച്ചിലും, ജോലിഭാരവും, ടാര്ജറ്റുമെല്ലാം ചൂണ്ടിക്കാട്ടി ഇത്തരം തലവേദനകള്‍ എന്തിന് അറിഞ്ഞുകൊണ്ട് വരുത്തിവെയ്ക്കണമെന്നാണ് പെണ്‍കുട്ടികള്‍ ചോദിക്കുന്നത്. ഒപ്പം ഷിഫ്റ്റില്‍ ജോലിചെയ്യുന്നവരോടും പെണ്ണുങ്ങള്‍ക്ക് വലിയ പ്രിയമില്ല.



Click it and Unblock the Notifications