Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വനിതാ കോച്ചില്‍ കയറിത് 1161 പുരുഷന്മാര്!!

ഇതുവരെ ഈ കുറ്റത്തിന് 1161 പുരുഷന്മാരെയാണത്രേ പിടികൂടിയത്. ഏഴു മെട്രോ സ്റ്റേഷനുകളില്‍ നിന്നായി ഇതുവരെ പിടിക്കപ്പെട്ട പുരുഷന്മാരില് നിന്നു 2, 90,500 രൂപ പിഴയിനത്തില്‍ ഈടാക്കിയിട്ടുണ്ട്. ഒരാളില്‍ നിന്നും 250 രൂപ വീതമാണ് ഈടാക്കുന്നത്.
വനിതാകോച്ചുകളില്‍ പുരുഷന്മാര് കയറുന്നതും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതും തടയാന്‍ ഡല്‍ഹി മെട്രോ റെയില്‍ പോലീസ് കര്‍ശനമായി നടപടിയെടുത്തിട്ടുണ്ട്.
വനിതാ കോച്ചുകളില്‍ നിരന്തരം പരിശോധന നടത്താനായി പ്രത്യേക പോലീസ് സംഘത്തെയും നിയോഗിച്ചു. ഡിഎംആര്‍സി ആക്ട് 2002 64(1) അനുസരിച്ചാണ് അതിക്രമികള്‍ക്കെതിരെ കേസെടുക്കുന്നത്. ഇവരെ പിടികൂടി സ്റ്റേഷന് കണ്‍ട്രോളര്‍മാരെയാണ് ഏല്‍പ്പിക്കുക. അവരാണ് പിന്നീട് മറ്റു നിയമനടപടികളെടുക്കുന്നതെന്നും പോലീസ് അറിയിച്ചു.
രജോരി ഗാര്‍ഡനില്‍ 254 പേരെ പിടികൂടി 63500 രൂപ പിഴയീടാക്കി. കുത്തബ്മീനാറില്‍ പിടിക്കപ്പെട്ടത് 207 പേര്. പിഴ ഈടാക്കിയത്52000 രൂപ. റിഥാലയില്‍ 17 പേരെ പിടിച്ചു. 4250 രൂപ പിഴയിട്ടു. ശാസ്ത്രി പാര്‍ക്കില്‍ പിടിക്കപ്പെട്ടത്103 പേര്. പിഴത്തുക 25750 രൂപ.
കാശ്മീരി ഗേറ്റ് പിടിക്കപ്പെട്ടവര്‍134, പിഴത്തുക 33500 രൂപ. കല്‍ക്കാജി മന്ദിറില്‍ പിടിക്കപ്പെട്ടവര്‍ 251 പേര്. പിഴത്തുക 62750 രൂപ. യമുന ഡിപ്പോയില്‍ പിടിക്കപ്പെട്ട 195 പേരില്‍ നിന്നും 48750 രൂപ പിഴ ഈടാക്കിയെന്നും ദില്ലി പോലീസ് അറിയിച്ചു.



Click it and Unblock the Notifications
