Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
നൃത്തമാടി ഹേമലത ഗിന്നസ് ബുക്കില്‍

ശനിയാഴ്ച രാത്രി 9.32നാണ് ഹേമലത റെക്കോര്‍്ഡ് കുറിച്ചത്. 108 മണിക്കൂര്‍ നൃത്തമാടിയ ഹൈദരാബാദിലെ ഡോക്ടര്‍ വട്ടിക്കോട്ട യാദഗിരി ആചാര്യയുടെ നേട്ടമാണ് ഇതോടെ പഴങ്കഥയായത്.
സപ്തംബര്‍ 20ന് രാത്രി 11.30ന് മോഹിനിയാട്ടം തുടങ്ങിയ ഹേമലത റെക്കോര്‍ഡ് നേട്ടത്തിനു ശേഷവും നൃത്തം തുടരുകയാണ്. 120 മണിക്കൂര്‍ മോഹിനിയാട്ടം അവതരിപ്പിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ജൂണില്‍ ലോകറെക്കോര്‍ഡിന് ശ്രമിച്ച് ഇടയ്ക്ക് ശാരീരികബുദ്ധിമുട്ടുകള്‍ കാരണം പിന്മാറിയ ഹേമലത ഇക്കുറി ചിട്ടയായ പരിശീലനത്തിലൂടെയാണ് സ്വന്തം പേരില്‍ ലോകറെക്കോര്‍ഡ് കുറിച്ചത്. കഴിഞ്ഞ തവണ 64 മണിക്കൂര്‍ മാത്രമേ ഹേമലതയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
108 മണിക്കൂര്‍ മുമ്പ് ഗണപതിസ്തുതിയോടെ തുടങ്ങിയ മോഹിനിയാട്ടം ശനിയാഴ്ച രാത്രി 'ഉഡുപ്പി കൃഷ്ണാ...' എന്ന പദം ആടുമ്പോഴാണ് റെക്കോര്‍ഡിലേക്ക് പ്രവേശിച്ചത്.
ദേവി കലാമണ്ഡലം നൃത്തവിദ്യാലയത്തിലൂടെ നൂറുകണക്കിന് കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കുന്ന ഹേമലത ഡോക്ടര്‍ പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ്. പി.ബി. ജയനാണ് ഭര്‍ത്താവ്. മക്കള്‍: സ്വരൂപ്, സൗരവ്.



Click it and Unblock the Notifications