ഹൈ ഹീലില്‍ വനിതകളുടെ ഓട്ടം!!!!!!!!!!!!

By Super

ദില്ലി: ഞായറാഴ്‌ച ലോകത്തൊട്ടാകെ മാതൃദിനം വന്‍ ആഘോഷമായി കൊണ്ടാടുകയായിരുന്നു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച്‌ ഈ ദിനത്തില്‍ പുറത്തു വന്ന ചില കണക്കുകള്‍ ഞെട്ടിപ്പിയ്‌ക്കുന്നതാണ്‌.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ മാതൃമരണങ്ങള്‍ നടക്കുന്ന രാജ്യം ഇന്ത്യയാണെന്നാണ്‌ ഒരു എന്‍ജിഒ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്‌.

ഇന്ത്യയില്‍ പ്രതിവര്‍ഷം 1.36 ലക്ഷം അമ്മമാരാണ്‌ പ്രവസസമയത്ത്‌ മരിയ്‌ക്കുന്നത്‌. ലോകത്തെ മൊത്തം മാതൃമരണങ്ങളുടെ 48ശതമാനം വരും ഇത്‌. യുഎസ്‌ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന സേവ്‌ ദി ചില്‍ഡ്രന്‍ എന്ന എന്‍ജിഒ 66 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌.

അവികസിത രാജ്യങ്ങളായ എത്യോപ്യ, കോംഗോ, നൈജീരിയ എന്നിവിടങ്ങളിലേതിനേക്കാള്‍ വളരെ കൂടുതലാണ്‌ ഇന്ത്യയിലെ മാതൃമരണ നിരക്കെന്നാണ്‌ റിപ്പോര്‍ട്ട്‌ പറയുന്നത്‌.

ശിശുമരണങ്ങളുടെ കാര്യത്തിലും ഇന്ത്യ ഒട്ടും പുറകിലല്ല. ലോകത്തെ ഒരു കോടി ശിശുമരണങ്ങളില്‍ 19 ലക്ഷവും ഇന്ത്യയിലാണ്‌ നടക്കുന്നത്‌. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള 10 രാജ്യങ്ങളിലാണ്‌ ശിശുമരണങ്ങളുടെ 60 ശതമാനവും നടക്കുന്നത്‌. ഇരുരാജ്യങ്ങളിലും ജനന നിരക്ക്‌ വര്‍ധിച്ചതാണ്‌ ശിശുമരണങ്ങള്‍ കൂടാന്‍ കാരണം.

വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി അമ്മമാരുടെ ക്ഷേമത്തെപ്പറ്റി സംഘടന നടത്തിയ പഠനത്തില്‍ 66 രാജ്യങ്ങളില്‍ അറുപത്തിയൊന്നാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. മാതൃമരണ നിരക്കിലെ വര്‍ധനയാണ്‌ ഇന്ത്യ പിന്നിലാകാന്‍ കാരണം.

X
Desktop Bottom Promotion