Just In
- 4 min ago ഹൃദയത്തിലെ ബ്ലോക്കിനെ യോഗയില്‍ പൂര്‍ണമായും നിയന്ത്രിക്കാം
- 1 hr ago ഏപ്രില്‍ ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത മാറ്റം: വെറും രാജയോഗമല്ല സമ്പത്തും പ്രശസ്തിയും തേടിയെത്തും
- 2 hrs ago അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- 3 hrs ago മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
Don't Miss
- News എന്തെല്ലാം പകിടകളി കളിച്ചാലും കാസർകോഡ് തിരിച്ചുപിടിച്ചിരിക്കും; എംവി ബാലകൃഷ്ണൻ
- Movies 'വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്... അവളുടെ തിടുക്കം കണ്ടോ'; ജബ്രി കോമ്പോ ജയിലിൽ... കാവലായി ജിന്റോ!
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മരണത്തിലൊതുങ്ങാത്ത രുചിഭേദങ്ങള്‍...2
പലപ്പോഴും ജീവിതത്തിന്റെ സംഘര്‍ഷവേളകളില്‍ സംഗീതം അവര്‍ക്ക് സാന്ത്വനമായി. കോട്ടയത്തെ തങ്ങളുടെ വസതിയായ രൂപ്കലയില് പ്രഭാതങ്ങളില്‍ എപ്പോഴും സംഗീത പരിശീലനം പതിവായിരുന്നു. 20 കുട്ടികളെയെങ്കിലും ഒരു ഭാഗവതരുടെ സഹായത്തോടെ ഇവിടെ സംഗീതം പഠിപ്പിച്ചിരുന്നു. വൈകുന്നേരങ്ങളില്‍ മിസിസ്സ് കെ.എം. മാത്യു തന്നെ കുട്ടികളെ വയലിന് പഠിപ്പിച്ചു. വായ്പാട്ടിലായിരുന്നു ഏറെ കമ്പമെങ്കിലും ഒരു ശസ്ത്രക്രിയയെ തുടര്‍ന്ന് ശബ്ദം ദുര്‍ബലമായി. പാടാന്‍ കഴിയാത്തത് ഒരു വലിയ ദു:ഖമായി അവസാനനാളുകളില്‍ അവര്‍ കൊണ്ടുനടന്നു.
സാമൂഹ്യസേവനത്തിനും ജീവിതത്തില്‍ വലിയൊരളവ് മാറ്റിവച്ച മിസിസ്സ് കെ.എം. മാത്യു ലളിത ജീവിതത്തിന് ഉടമയായിരുന്നു. ഇടത്തരം സാരി, കയ്യില്‍ നാലോ അഞ്ചോ പ്ലാസ്റിക് വളകളും കഴുത്തില്‍ ചെറിയ സ്വര്‍ണ്ണമാലയും.
മക്കള്‍: മലയാളമനോരമ എഡിറ്റര്‍ മാമ്മന്‍മാത്യു, മാനേജിംഗ് എഡിറ്റര്‍ ഫിലിപ്പ് മാത്യു, എക്സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യു തങ്കം.
മരുമക്കള്‍: കോട്ടയം കൊല്ലാപറമ്പില്‍ പരേതനായ ജോസഫ് ഈപ്പന്റെ മകള്‍ പ്രേമ മാമ്മന്‍ മാത്യു, കോട്ടയം ഉപ്പൂട്ടില്‍ പരേതനായ സി. കുര്യന്റെ മകള്‍ ബീന ഫിലിപ്പ് മാത്യു, കോഴിക്കോട് മണമേല്‍ പരേതനായ എം.സി. പോത്തന്റെയും മകള്‍ അമ്മു ജേക്കബ് മാത്യു, കൊല്ലം ചാലക്കുഴിയില്‍ പരേതനായ സി.എം. പൗലോസിന്റെ മകനും കൊച്ചിന് കംപ്യൂട്ടര്‍ സിസ്റംസിന്റെ മാനേജിംഗ് ഡയറക്ടറുമായ സി.പി. മാമ്മന്‍ (ജയന്).