കാഥികനും ബുദ്ധ തത്വവും

Zen
ഒരിടത്ത് എന്‍ചോയെന്ന് പേരുള്ള ഒരു കാഥികന്‍ ജീവിച്ചിരുന്നു. കേള്‍വിക്കാരെ ഏറെ ആകര്‍ഷിയ്ക്കുന്ന രീതിയില്‍ കഥപറയുന്ന ഇദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശസ്തമായിരുന്നു. പ്രണയകഥയാണ് പറയുന്നതെങ്കില്‍ കേള്‍വിക്കാരുടെ ഉള്ളം കുളിര്‍പ്പിക്കാനും, അതല്ല യുദ്ധ കഥയാണ് പറയുന്നതെങ്കില്‍ കേള്‍വിക്കാരുടെ ഉള്ളില്‍ ഒരു യുദ്ധഭൂമിയില്‍ നില്‍ക്കുന്ന പ്രതീതിയുണ്ടാക്കാനും എന്‍ചോയ്ക്ക് കഴിഞ്ഞിരുന്നു.

ഒരിക്കല്‍ എന്‍ചോ വളരെ യാദൃശ്ചികമായി യമോക ടെസ്സുവെന്നയാളുമായി കണ്ടുമുട്ടനാടയായി. സെന്‍ ഗുരുവാകാന്‍ പഠനം നടത്തുന്നയാളായിരുന്നു യമോക. എന്‍ചോയെ കണ്ടപ്പോള്‍ യമോക പറഞ്ഞു - 'നിങ്ങള്‍ വളരെ നല്ലൊരു കാഥികനാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്, നിങ്ങള്‍ക്ക് കേള്‍വിക്കാരെ കയ്യിലെടുക്കാനും വിവിധ വികാരങ്ങളിലൂടെ അവരുടെ മനസ്സിനെ സഞ്ചരിപ്പിക്കാനും കഴിയുമെന്നെനിയ്ക്കറിയാം. പീച്ച് ബോയ് എനിയ്ക്ക് ഏറെ പ്രിയപ്പെട്ട കഥയാണ്. അത് നിങ്ങള്‍ എനിയ്ക്കുവേണ്ടി പറയണം. കുഞ്ഞായിരിക്കുമ്പോള്‍ അമ്മയെനിയ്ക്ക് ആ കഥ പറഞ്ഞുതന്നിട്ടുണ്ട്. അമ്മ പറഞ്ഞ അത്രയും മധുരമായി നിങ്ങള്‍ എനിയ്ക്കുവേണ്ടി അതു പറയൂ.'

എന്നാല്‍ യമോക ആവശ്യപ്പെട്ട കഥ പറയാനുള്ള ധൈര്യം എന്‍ചോയ്ക്ക് കൈവന്നില്ല. അദ്ദേഹം യമോകയോട് തനിയ്ക്ക് ആ കഥ പഠിയ്ക്കാന്‍ കുറച്ച് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടു. അദ്ദേഹം അത് സമ്മതിയ്ക്കുകയും ചെയ്തു. പിന്നീട് ഏറെ മാസങ്ങള്‍ കഴിഞ്ഞ് എന്‍ചോ യമോകയെ കണ്ട് കഥ പറയാന്‍ അനുവാദം തേടി.

അപ്പോള്‍ പിന്നീടൊരു ദിവസമാകട്ടെയെന്നായിരുന്നു യെമോകയുടെ മറുപടി ഇതുകേട്ടപ്പോള്‍ എന്‍ചോ ആകെ നിരാശനായി. അപ്പോള്‍ കിട്ടിയ ഇടവേളയിലും എന്‍ചോ കഥ വീണ്ടും വീണ്ടും ഹൃദിസ്ഥമാക്കി വീണ്ടും യമോകയെ ചെന്നുകണ്ടു. അപ്പോഴും നിരാശപ്പെടുത്തുന്ന രീതിയിലായിരുന്നു യമോകയുടെ പ്രതികരണം. എന്‍ചോ ഇപ്പോഴും തന്റെ അമ്മയെപ്പോലെ കഥപറയാറായിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പിന്നീട് നീണ്ട അഞ്ചുവര്‍ഷത്തെ ശ്രമത്തിന്റെ ഫലമായി യമോകയുടെ അമ്മ പറയുന്ന രീതിയില്‍ കഥപറയാനുള്ള കഴിവ് എന്‍ചോ നേടിയെടുത്തു. ഇതിലൂടെ യഥാര്‍ത്ഥത്തില്‍ എന്‍ചോയ്ക്ക് ബുദ്ധതത്വങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു യമോക ചെയ്തത്.

X
Desktop Bottom Promotion