മരുപ്പച്ചയിലേയ്ക്കുള്ള വഴികാട്ടി

Zen
മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേര്‍ക്ക് വഴിതെറ്റി. ദാഹവും വിശപ്പും സഹിയ്ക്കാന്‍ കഴിയാതെ ഇവര്‍ വലഞ്ഞു. വഴിതേടി അലഞ്ഞ് ഇവര്‍ ഒരു വലിയ മതിലിനടുത്തെത്തി. മതിലിനപ്പുറത്തുനിന്നും രണ്ടുപേരും വെള്ളം വീഴുന്നതിന്റെ ശബ്ദവും പക്ഷികളുടെ കരച്ചിലും കേട്ടു. മതിലിന്റെ മുകള്‍ഭാഗത്തേയ്ക്കായി ചാഞ്ഞു നിന്നിരുന്ന വൃക്ഷത്തലപ്പുകളില്‍ നിറയെ കാഴ്ചയില്‍ ഏറെ സ്വാദിഷ്ടമെന്ന് തോന്നിയ്ക്കുന്ന പഴങ്ങളും കാണാനുണ്ടായിരുന്നു.

യാത്രക്കാരില്‍ ഒരാള്‍ ഒരുവിധത്തില്‍ മതിലില്‍ പിടിച്ചുകയറി അപ്പുറത്തേയ്ക്ക് പോയി. എന്നാല്‍ രണ്ടാമത്തേയാളാകട്ടെ വഴിതെറ്റിയ മറ്റുയാത്രക്കാര്‍ക്ക് ഈ മരുപ്പച്ച കാണിച്ചുകൊടുക്കാനായി മരുഭൂമയിലേയ്ക്കുതന്നെ തിരിച്ചുനടന്നു.

X
Desktop Bottom Promotion