White Fungus : എന്താണ് വൈറ്റ് ഫംഗസ്? രോഗം പിടിപെടാന്‍ സാധ്യത ആര്‍ക്ക്?

രാജ്യത്തുടനീളം കോവിഡ് രോഗികളില്‍ പലര്‍ക്കും 'ബ്ലാക്ക് ഫംഗസ്' ഭീതി നിലനില്‍ക്കേ ആരോഗ്യവിദഗ്ധരെ കുഴപ്പത്തിലാക്കി പുതിയൊരു ഫംഗസ് ബാധ കൂടി ഉയര്‍ന്നുവന്നു. ' വൈറ്റ് ഫംഗസ്' എന്നു പേര് നല്‍കിയ ഈ ഫംഗസ് ബാധ കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ പകര്‍ച്ചവ്യാധിയായി ഇതിനെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ ബിഹാറില്‍ 4 വൈറ്റ് ഫംഗസ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

അടുത്തിടെ ഉയര്‍ന്നുവന്ന ബ്ലാക്ക് ഫംഗസ് കേസുകളും രാജ്യത്ത് വര്‍ദ്ധിക്കുന്നുണ്ട്. രാജസ്ഥാന്‍, തെലങ്കാന, ഗുജറാത്ത്, ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്‌. കോവിഡ് 19 കുതിപ്പിനെ നേരിടുന്നതിനിടെ ഇപ്പോള്‍ കണ്ടെത്തിയ വൈറ്റ് ഫംഗസ്, ബ്ലാക്ക് ഫംഗസിനേക്കാള്‍ മാരകമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്താണ് വൈറ്റ് ഫംഗസ് എന്നും ഇത് ആരെയാണ് ബാധിക്കാന്‍ സാധ്യതയെന്നും രോഗലക്ഷണങ്ങള്‍ എന്തൊക്കെയെന്നും ഇവിടെ വായിച്ചറിയാം.

എന്താണ് വൈറ്റ് ഫംഗസ് ?

എന്താണ് വൈറ്റ് ഫംഗസ് ?

ഡോക്ടര്‍മാരുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ അപൂര്‍വ ഫംഗസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കൊറോണ വൈറസ് അണുബാധയ്ക്ക് സമാനമാണ്. ഈ ഫംഗസ് ശ്വാസകോശത്തെ ആക്രമിക്കുന്നതിനാല്‍, രോഗം ബാധിച്ച രോഗിക്ക് എച്ച്.ആര്‍.സി.ടി പരിശോധന നടത്തി രോഗം കണ്ടെത്താനാകും. എന്നിരുന്നാലും, ഈ പുതിയ അണുബാധയെ കൂടുതല്‍ അപകടകാരിയാക്കുന്നത് എന്താണ് എന്നതിന് ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല.

വൈറ്റ് ഫംഗസിന് കാരണമാകുന്നത് എന്താണ്?

വൈറ്റ് ഫംഗസിന് കാരണമാകുന്നത് എന്താണ്?

പ്രതിരോധശേഷി കുറവുള്ള ആളുകളിലാല്‍ ഈ അണുബാധയുണ്ടാകുന്നത്, അല്ലെങ്കില്‍ വെള്ളം പോലുള്ള പൂപ്പല്‍ അടങ്ങിയ വസ്തുക്കളുമായി ആളുകള്‍ സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍ ഇത് ബാധിക്കാം. ഇതില്‍ നിന്ന് രക്ഷ നേടാന്‍ ശുചിത്വം വളരെ പ്രധാനമാണ്

ലക്ഷണങ്ങള്‍ എന്തൊക്കെ ?

ലക്ഷണങ്ങള്‍ എന്തൊക്കെ ?

ബ്ലാക്ക് ഫംഗസില്‍ നിന്ന് വ്യത്യസ്തമായി ഒരാളുടെ ശ്വാസകോശം, വൃക്ക, കുടല്‍, ആമാശയം, സ്വകാര്യ ഭാഗങ്ങള്‍, നഖങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന അവയവങ്ങളിലേക്ക് വൈറ്റ് ഫംഗസ് അണുബാധ കൂടുതല്‍ എളുപ്പത്തില്‍ വ്യാപിക്കുകയും വ്യാപകമായ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

എങ്ങനെയാണ് കണ്ടെത്തിയത് ?

എങ്ങനെയാണ് കണ്ടെത്തിയത് ?

മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം പി.എം.സി.എച്ച് വകുപ്പ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എസ്.എന്‍ സിംഗ് ആണ് വൈറ്റ് ഫംഗസ് കേസുകള്‍ സ്ഥിരീകരിച്ചത്. നാല് രോഗികളെ പരിശോധിച്ചതില്‍ കോവിഡ് -19 വൈറസിന്റെ എല്ലാ ലക്ഷണങ്ങളും കാണിച്ചുവെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. മാത്രമല്ല, വിശദമായ പരിശോധനയ്ക്കിടെയാണ് നാലു പേര്‍ക്കും വൈറ്റ് ഫംഗസ് ബാധിച്ചതായി ഡോക്ടര്‍ കണ്ടെത്തിയത്.

ബ്ലാക്ക് ഫംഗസിനേക്കാള്‍ മാരകമാണോ ?

ബ്ലാക്ക് ഫംഗസിനേക്കാള്‍ മാരകമാണോ ?

വൈറ്റ് ഫംഗസ് അണുബാധ ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ കരുതുന്നു, കാരണം ഇത് ശ്വാസകോശത്തെ മാത്രമല്ല, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായ നഖങ്ങള്‍, ചര്‍മ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങള്‍, വായ എന്നിവയെയും ബാധിക്കുന്നു.

അപകടസാധ്യത ആര്‍ക്ക് ?

അപകടസാധ്യത ആര്‍ക്ക് ?

രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ക്ക് ബ്ലാക്ക് ഫംഗസ് പോലെ തന്നെ വൈറ്റ് ഫംഗസും കൂടുതല്‍ അപകടകാരികളാണ്. പ്രമേഹ രോഗികള്‍ക്കും ദീര്‍ഘകാലത്തേക്ക് സ്റ്റിറോയിഡുകള്‍ എടുക്കുന്നവര്‍ക്കും വൈറ്റ് ഫംഗസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഓക്‌സിജന്‍ ആവശ്യമായി വരുന്ന കൊറോണ വൈറസ് രോഗികളെയും വൈറ്റ് ഫംഗസ് ബാധിക്കുന്നു. അതുപോലെ തന്നെ കാന്‍സര്‍ രോഗികളും വൈറ്റ് ഫംഗസിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

X
Desktop Bottom Promotion