കുട്ടികളെ പനിയില്‍ നിന്ന് സംരക്ഷിക്കാം; ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

കുട്ടികളില്‍ വൈറല്‍ പനി വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് എന്നുള്ളത് നമുക്കെല്ലാം അറിയാം. ഓരോ ദിവസം ചെല്ലുന്തോറും വൈറല്‍ ഫീവര്‍ കുട്ടികളില്‍ കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലും മഥുരയിലും ഒരു മാസത്തിലേറെയായി ദുരൂഹമായ വൈറല്‍ പനി മൂലം കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ എത്തുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുട്ടികളിലെ പനി കേസുകളില്‍ ഒരു മാസത്തിനിടെ മാത്രം നൂറിലധികം കുട്ടികളാണ് മരിച്ചത്.

ഇത് കൂടാതെ മറ്റ് ജില്ലകളായ കാന്‍പൂര്‍, പ്രയാഗ്രാജ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നും പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ പനി ഉത്തര്‍പ്രദേശില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതല്ല. ഡല്‍ഹി, ബിഹാര്‍, ഹരിയാന, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും കുട്ടികളില്‍ പനി പടര്‍ന്നുപിടിക്കുന്നുണ്ടെങ്കിലും ഈ സംസ്ഥാനങ്ങളില്‍ മരണം സംഭവിച്ചിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ഇപ്പോള്‍ എന്തുകൊണ്ട് ഈ പനി?

ഇപ്പോള്‍ എന്തുകൊണ്ട് ഈ പനി?

സാധാരണയായി, ഒരു വര്‍ഷത്തില്‍ 6-8 വയസ്സു വരെയുള്ള കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് -19 ലോക്ക്ഡൗണ്‍ ശേഷം കുട്ടികള്‍ പുറംലോകവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വഴി പലപ്പോഴും അണുബാധ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഏത് അണുബാധയും പടരാനുള്ള കാരണമായി പലപ്പോഴും ഇതൊരു പ്രധാന കാരണം തന്നെയാണ്. രണ്ടാമത്തെ കാരണം പഴകിയ ഭക്ഷണവും വൃത്തിഹീനമായ വെള്ളവും എല്ലാം ഇത്തരത്തില്‍ പനി പകരുന്നതിന് കാരണമാകുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇപ്പോള്‍ എന്തുകൊണ്ട് ഈ പനി?

ഇപ്പോള്‍ എന്തുകൊണ്ട് ഈ പനി?

പകര്‍ച്ചപ്പനി, ഡെങ്കി, ചിക്കുന്‍ഗുനിയ മുതല്‍ സ്‌ക്രബ് ടൈഫസ് വരെയുള്ള വൈവിധ്യമാര്‍ന്ന വൈറല്‍ അണുബാധകള്‍ ഓഗസ്റ്റ് മുതല്‍ കുട്ടികളെ ബാധിക്കുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മലമ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ മഴക്കാലത്ത് കുട്ടികളെ വളരെയധികം വേട്ടയാടുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ ഓരോ രക്ഷിതാക്കളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഈ കാലത്ത് കുട്ടികള്‍ക്ക് വളരെയധികം ശ്രദ്ധ ഓരോരുത്തരും നല്‍കേണ്ടതാണ്.

ഡെങ്കിപ്പനിക്ക് കാരണം

ഡെങ്കിപ്പനിക്ക് കാരണം

തെളിഞ്ഞ വെള്ളത്തില്‍ പ്രജനനം നടത്തുന്ന ഈഡിസ് ഈജിപ്റ്റി കൊതുക് കടിക്കുന്നതാണ് ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും കാരണമാകുന്നത്. മലമ്പനിക്ക് കാരണമാകുന്ന അനോഫിലിസ് കൊതുകിന് ശുദ്ധവും ചെളി നിറഞ്ഞതുമായ വെള്ളത്തില്‍ പ്രജനനം നടത്താന്‍ കഴിയും. ഇതെല്ലാം രോഗബാധ വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇന്‍ഫ്‌ലുവന്‍സ ആയാലും ഡെങ്കി ആയാലും ഇന്നത്തെ മിക്ക പനികളും വൈറല്‍ പനിയില്‍ വരുന്നതാണ്. ഈ പനികള്‍ നിങ്ങളെ വളരെ ദുര്‍ബലരും അലസരും ആക്കുന്നു. കുട്ടികളാണെങ്കില്‍ അത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു.

ഡെങ്കിപ്പനിക്ക് കാരണം

ഡെങ്കിപ്പനിക്ക് കാരണം

രോഗം ബാധിച്ച കുട്ടികള്‍ പലപ്പോഴും ശരീരവേദന അനുഭവിക്കുന്നു. ഈ പനിയെ ചികിത്സിക്കുന്നതിന് വേണ്ടി മികച്ച ചികിത്സയും നല്ല ജലാംശവവും മാത്രമേ ആവശ്യമുള്ളൂ. ഇത് കൂടാതെ വൈറല്‍ ഇന്‍ഫ്‌ലുവന്‍സയ്ക്ക് പുറമേ ഡെങ്കിപ്പനി പടരുന്നതിനെക്കുറിച്ചും നാം വായിച്ചു. കുട്ടികളില്‍ ഓരോ ദിവസവും 3-5 പോസിറ്റീവ് ഡെങ്കിപ്പനി കേസുകള്‍ ഉണ്ടാവുന്നുണ്ട് എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. കുട്ടികള്‍ പനി, ശരീരവേദന, വയറുവേദന ലക്ഷണങ്ങള്‍, എന്നിവയാണ് പ്രകടമാക്കുന്നത്.

ഡെങ്കിപ്പനിക്ക് കാരണം

ഡെങ്കിപ്പനിക്ക് കാരണം

എന്നാല്‍ ഡെങ്കിപ്പനി ബാധിച്ച ചില രോഗികള്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുമായി കുറഞ്ഞു വരുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നു. ഡെങ്കിപ്പനിക്കുള്ള ചികിത്സ വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുട്ടികളില്‍ പനി ബാധിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഡെങ്കിപ്പനിക്ക് കാരണം

ഡെങ്കിപ്പനിക്ക് കാരണം

കഴിഞ്ഞ വര്‍ഷം, കോവിഡ് -19 പാന്‍ഡെമിക്കും ലോക്ക്ഡൗണും കാരണം ആശുപത്രികളില്‍ പനി ബാധിതരായ കുട്ടികളുടെ മൊത്തം എണ്ണം കുറഞ്ഞു. എന്നാല്‍ ഈ വര്‍ഷം ഇത്തരം പനി ബാധിക്കുന്ന കുട്ടികളുടെ എണ്ണം വളരെയധികം കുറവാണ്. അതുകൊണ്ട് തന്നെ കുട്ടികളില്‍ ഉണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും രക്ഷിതാക്കള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

സ്‌ക്രബ് ടൈഫസ് കൂടുതല്‍ മാരകമെന്ന് വിദഗ്ധര്‍

സ്‌ക്രബ് ടൈഫസ് കൂടുതല്‍ മാരകമെന്ന് വിദഗ്ധര്‍

സ്‌ക്രബ് ടൈഫസ് കേസുകള്‍ കൂടുതല്‍ മാരകമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നുണ്ട്. ഏകദേശം രണ്ടാഴ്ചയോളം പനിയുണ്ടായിരുന്ന ആറ്-ഏഴ് വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ രക്തപരിശോധനയിലൂടെ സ് ക്രബ് ടൈഫസ് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഈ കുഞ്ഞിന്റെ നില ഗുരുതരമല്ലാത്തതിനാല്‍ പെട്ടെന്ന് തന്നെ ജിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ ചിലപ്പോള്‍ രോഗം മാരകമാവുന്നതിനുള്ള സാധ്യതയുണ്ട്.

സ്‌ക്രബ് ടൈഫസ് കൂടുതല്‍ മാരകമെന്ന് വിദഗ്ധര്‍

സ്‌ക്രബ് ടൈഫസ് കൂടുതല്‍ മാരകമെന്ന് വിദഗ്ധര്‍

സ്‌ക്രാബ് ടൈഫസ് ദീര്‍ഘനേരം ചികിത്സിച്ചില്ലെങ്കില്‍, ഇത് വൃക്കയ്ക്കും കരളിനും തകരാറുണ്ടാക്കും, കൂടാതെ ഡിസെമിനേറ്റഡ് ഇന്‍ട്രാവാസ്‌കുലര്‍ കോഗുലേഷന്‍ (ഡിഐസി) രക്തസ്രാവ പ്രവണത, ഇത് രക്തം കട്ടപിടിക്കുന്നതിനും രക്തസ്രാവം നിര്‍ത്തുന്നതിനും കാരണമാകുന്നുണ്ട്. ഈ രോഗം കുട്ടികളില്‍ ചര്‍മ്മത്തില്‍ തിണര്‍പ്പ് ഉണ്ടാക്കുന്നു. അവര്‍ക്ക് ഞെട്ടലുണ്ടാകാം, അതിനാല്‍ മരണ സാധ്യത വര്‍ദ്ധിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി കേസുകള്‍

മുന്‍ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി കേസുകള്‍

മുന്‍ വര്‍ഷങ്ങളില്‍, ജനുവരി 1 മുതല്‍ സെപ്റ്റംബര്‍ 4 വരെ, ഡല്‍ഹിയില്‍ ആകെ 124 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2016, 2017, 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ യഥാക്രമം 771, 829, 137, 122, 96 കേസുകളായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷം പൂജ്യം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഈ രോഗത്തെത്തുടര്‍ന്ന് 2016 ലും 2017 ലും 10 പേര്‍ വീതം മരണപ്പെട്ടു.

കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കേണ്ടത്

കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കേണ്ടത്

'3-4 ദിവസങ്ങള്‍ക്കപ്പുറം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏതെങ്കിലും പനിയാണ് എന്നുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കണം. ഇത് കൂടാതെ ഒരു കുട്ടിക്ക് 103-104 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ പനി ഉണ്ടെങ്കിലും, പനി ഇല്ലാതിരുന്നിട്ടും, കുട്ടി ഭക്ഷണമോ ദ്രാവകമോ കഴിക്കുന്നില്ലെങ്കിലും, കൈകാലുകളില്‍ കടുത്ത വേദന, അല്ലെങ്കില്‍ ശരീരത്തിലെ തിണര്‍പ്പ് അല്ലെങ്കില്‍ കുട്ടിയുടെ മൂത്രത്തിന്റെ അളവ് കുറയുന്ന അവസ്ഥയെങ്കിലും കുഞ്ഞിനെ ഉടനെ തന്നെ ഹോസ്പിറ്റലില്‍ എത്തിക്കണം.

Story first published: Wednesday, September 22, 2021, 18:46 [IST]
X
Desktop Bottom Promotion