Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പുതിയ കൊവിഡ് വകഭേദം ഇസ്രായേലില്‍ രണ്ട് പേരില്‍: അറിയണം ഈ വകഭേദത്തെ
കൊവിഡില്‍ നിന്ന് ലോകം മുക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. മാസ്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍. എന്നാല്‍ വീണ്ടും ഈ അവസ്ഥയില്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുകയാണ്. ഇസ്രായേലിലാണ് ഇപ്പോള്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേലിലേക്ക് എത്തിയ രണ്ട് പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഒമിക്രോണ്‍ വകഭേദത്തിന്റെ ബി എ 1, ബി എ 2 എന്നീ രണ്ട് സബ് വേരിയന്റുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വകഭേദം. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേലില്‍ എത്തിയ യാത്രക്കാരില്‍ നടത്തിയ ആര് ടി പി സി ആര് ടെസ്റ്റിലൂടെയാണ് ഇത്തരം വകഭേദം കണ്ടെത്തിയത് എന്ന് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സാധാരണ കൊവിഡ് ലക്ഷണങ്ങള്‍ തന്നെയാണ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടുള്ളത്. ചെറിയ പനി, തലവേദന, പേശികള്‍ക്കുണ്ടാവുന്ന തളര്‍ച്ച എന്നിവയാണ് ഇവരില്‍ ഇപ്പോള്‍ കണ്ടെത്തിയ പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സമൂഹ വ്യാപനത്തെക്കുറിച്ച് ചിന്തിക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല എന്നുള്ളതാണ് ഇസ്രായേല്‍ നിലപാട്. ഇത് മാത്രമല്ല പുതിയ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതല്ലെന്നും ഇസ്രായേല്‍ പാന്‍ഡമിക് റെസ്പോണ്‍സ് ചീഫ് സല്മാന് സാര്‍ക്കയും വ്യക്തമാക്കി.

കൊവിഡ് തുടങ്ങിയ സാഹചര്യം മുതല്‍ ഇത് വരേയും ഏകദേശം ഒന്നര ലക്ഷത്തോളം കൊവിഡ് കേസുകള്‍ ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സ്ഥിരീകരിച്ച പുതിയ കൊവിഡ് ജനിതകമാറ്റത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇസ്രായേല്‍ അറിയിച്ചിട്ടുള്ളത്. ഇസ്രായേലില്‍ നല്ലൊരു ശതമാനം ആളുകളും ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെയുള്ളവ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും കൊവിഡ് പൂര്‍ണമായും വിട്ടുമാറാത്ത സ്ഥിതിക്ക് ലോകത്തെ ഓരോ മാറ്റങ്ങളും അതീവ ശ്രദ്ധയോടെ വേണം നാം നേരിടേണ്ടത് എന്നതാണ് സത്യം. കൊവിഡ് പൂര്‍ണമായും മാറി എന്ന് കരുതി സാമൂഹിക അകലം പാലിക്കാതിരിക്കുകയോ മാസ്ക് ധരിക്കാതിരിക്കുകയോ ചെയ്യുന്നത് നല്ലതല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
