Latest Updates
-
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ
പുതിയ കൊവിഡ് വകഭേദം ഇസ്രായേലില്‍ രണ്ട് പേരില്‍: അറിയണം ഈ വകഭേദത്തെ
കൊവിഡില്‍ നിന്ന് ലോകം മുക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. മാസ്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍. എന്നാല്‍ വീണ്ടും ഈ അവസ്ഥയില്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുകയാണ്. ഇസ്രായേലിലാണ് ഇപ്പോള്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേലിലേക്ക് എത്തിയ രണ്ട് പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഒമിക്രോണ്‍ വകഭേദത്തിന്റെ ബി എ 1, ബി എ 2 എന്നീ രണ്ട് സബ് വേരിയന്റുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വകഭേദം. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേലില്‍ എത്തിയ യാത്രക്കാരില്‍ നടത്തിയ ആര് ടി പി സി ആര് ടെസ്റ്റിലൂടെയാണ് ഇത്തരം വകഭേദം കണ്ടെത്തിയത് എന്ന് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സാധാരണ കൊവിഡ് ലക്ഷണങ്ങള്‍ തന്നെയാണ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടുള്ളത്. ചെറിയ പനി, തലവേദന, പേശികള്‍ക്കുണ്ടാവുന്ന തളര്‍ച്ച എന്നിവയാണ് ഇവരില്‍ ഇപ്പോള്‍ കണ്ടെത്തിയ പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സമൂഹ വ്യാപനത്തെക്കുറിച്ച് ചിന്തിക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല എന്നുള്ളതാണ് ഇസ്രായേല്‍ നിലപാട്. ഇത് മാത്രമല്ല പുതിയ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതല്ലെന്നും ഇസ്രായേല്‍ പാന്‍ഡമിക് റെസ്പോണ്‍സ് ചീഫ് സല്മാന് സാര്‍ക്കയും വ്യക്തമാക്കി.

കൊവിഡ് തുടങ്ങിയ സാഹചര്യം മുതല്‍ ഇത് വരേയും ഏകദേശം ഒന്നര ലക്ഷത്തോളം കൊവിഡ് കേസുകള്‍ ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സ്ഥിരീകരിച്ച പുതിയ കൊവിഡ് ജനിതകമാറ്റത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇസ്രായേല്‍ അറിയിച്ചിട്ടുള്ളത്. ഇസ്രായേലില്‍ നല്ലൊരു ശതമാനം ആളുകളും ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെയുള്ളവ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും കൊവിഡ് പൂര്‍ണമായും വിട്ടുമാറാത്ത സ്ഥിതിക്ക് ലോകത്തെ ഓരോ മാറ്റങ്ങളും അതീവ ശ്രദ്ധയോടെ വേണം നാം നേരിടേണ്ടത് എന്നതാണ് സത്യം. കൊവിഡ് പൂര്‍ണമായും മാറി എന്ന് കരുതി സാമൂഹിക അകലം പാലിക്കാതിരിക്കുകയോ മാസ്ക് ധരിക്കാതിരിക്കുകയോ ചെയ്യുന്നത് നല്ലതല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications