Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
പുതിയ കൊവിഡ് വകഭേദം ഇസ്രായേലില്‍ രണ്ട് പേരില്‍: അറിയണം ഈ വകഭേദത്തെ
കൊവിഡില്‍ നിന്ന് ലോകം മുക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. മാസ്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍. എന്നാല്‍ വീണ്ടും ഈ അവസ്ഥയില്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുകയാണ്. ഇസ്രായേലിലാണ് ഇപ്പോള്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേലിലേക്ക് എത്തിയ രണ്ട് പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഒമിക്രോണ്‍ വകഭേദത്തിന്റെ ബി എ 1, ബി എ 2 എന്നീ രണ്ട് സബ് വേരിയന്റുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വകഭേദം. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേലില്‍ എത്തിയ യാത്രക്കാരില്‍ നടത്തിയ ആര് ടി പി സി ആര് ടെസ്റ്റിലൂടെയാണ് ഇത്തരം വകഭേദം കണ്ടെത്തിയത് എന്ന് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സാധാരണ കൊവിഡ് ലക്ഷണങ്ങള്‍ തന്നെയാണ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടുള്ളത്. ചെറിയ പനി, തലവേദന, പേശികള്‍ക്കുണ്ടാവുന്ന തളര്‍ച്ച എന്നിവയാണ് ഇവരില്‍ ഇപ്പോള്‍ കണ്ടെത്തിയ പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സമൂഹ വ്യാപനത്തെക്കുറിച്ച് ചിന്തിക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല എന്നുള്ളതാണ് ഇസ്രായേല്‍ നിലപാട്. ഇത് മാത്രമല്ല പുതിയ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതല്ലെന്നും ഇസ്രായേല്‍ പാന്‍ഡമിക് റെസ്പോണ്‍സ് ചീഫ് സല്മാന് സാര്‍ക്കയും വ്യക്തമാക്കി.

കൊവിഡ് തുടങ്ങിയ സാഹചര്യം മുതല്‍ ഇത് വരേയും ഏകദേശം ഒന്നര ലക്ഷത്തോളം കൊവിഡ് കേസുകള്‍ ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സ്ഥിരീകരിച്ച പുതിയ കൊവിഡ് ജനിതകമാറ്റത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇസ്രായേല്‍ അറിയിച്ചിട്ടുള്ളത്. ഇസ്രായേലില്‍ നല്ലൊരു ശതമാനം ആളുകളും ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെയുള്ളവ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും കൊവിഡ് പൂര്‍ണമായും വിട്ടുമാറാത്ത സ്ഥിതിക്ക് ലോകത്തെ ഓരോ മാറ്റങ്ങളും അതീവ ശ്രദ്ധയോടെ വേണം നാം നേരിടേണ്ടത് എന്നതാണ് സത്യം. കൊവിഡ് പൂര്‍ണമായും മാറി എന്ന് കരുതി സാമൂഹിക അകലം പാലിക്കാതിരിക്കുകയോ മാസ്ക് ധരിക്കാതിരിക്കുകയോ ചെയ്യുന്നത് നല്ലതല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications