Latest Updates
-
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും!
കോവിഡ് വന്നുമാറിയാലും ഈ 4 തരം ആളുകളില്‍ അപകടസാധ്യത കൂടുതല്‍
ലോംഗ് കോവിഡ് അഥവാ പോസ്റ്റ് കോവിഡ് കേസുകള്‍ ഒരു ആശങ്കാജനകമായ പ്രതിഭാസമാണ്. കോവിഡ് വൈറസിനോട് പോരാടി ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍ക്ക് ശേഷം ഇത് രോഗികളെ ബാധിക്കും. കോവിഡ് ലക്ഷണങ്ങളോട് സാമ്യമുള്ളതും മുഴുവന്‍ ശരീരത്തെയും ബാധിക്കുന്നതുമായ അനന്തരഫലങ്ങള്‍ ഇത്തരം അവസ്ഥയില്‍ നിങ്ങളില്‍ കണ്ടേക്കാം.
ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഡെല്‍റ്റ വകഭേദം കാരണം കൂടുതല്‍ ആളുകള്‍ ദീര്‍ഘമായ കോവിഡിന് ഇരയാകുന്നുവെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ചില ആളുകള്‍ക്ക് ദീര്‍ഘമായ കോവിഡ് വികസിപ്പിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തി. പോസ്റ്റ് കോവിഡിന്റെ അപകടസാധ്യത ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് ഈ നാല് തരം ആളുകളിലാണ്.

പഠനം പറയുന്നത്
പഠനത്തിനായി, അമേരിക്കയിലെ ലോംഗ് ബീച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസില്‍ നിന്നുള്ള ഗവേഷകര്‍ 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ കോവിഡ് ബാധിച്ച 366ലധികം ആളുകളുടെ ആരോഗ്യവും ലക്ഷണങ്ങളും പഠിച്ചു. അത് കോവിഡിന്റെ നിര്‍ണായക ഘട്ടങ്ങളുടെ സമയമായിരുന്നു. ആദ്യമായി കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത് അന്നായിരുന്നു, പുതിയ വകഭേദങ്ങളും കണ്ടെത്തി. പോസിറ്റീവ് പരീക്ഷിച്ചതിന് രണ്ട് മാസത്തിന് ശേഷം അതേ സെറ്റ് രോഗികളെ വിശകലനം ചെയ്യുകയും അവരുടെ ലക്ഷണങ്ങളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. നെഗറ്റീവ് ടെസ്റ്റ് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം രോഗികളില്‍ മൂന്നിലൊന്ന് പേര്‍ക്ക് 1-2 രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട്, മണം നഷ്ടപ്പെടല്‍, പേശി വേദന, വേദന, ക്ഷീണം എന്നിവയാണ്.

സ്ത്രീകള്‍
കോവിഡുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് കുറഞ്ഞ രോഗ തീവ്രതയും മരണനിരക്കുമാണെന്ന് മുമ്പ് കണ്ടിരുന്നെങ്കിലും, കൊറോണ വൈറസ് രോഗവുമായി പോരാടിയ സ്ത്രീകള്‍ക്കിടയില്‍ ലോംഗ് കോവിഡ് ലക്ഷണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, സ്ത്രീകള്‍ക്ക് കടുത്ത രോഗലക്ഷണങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യതയും ആശുപത്രിയില്‍ പ്രവേശിക്കുന്നതിനുള്ള സാധ്യതയും കുറവാണ്. സമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള മുന്‍വ്യവസ്ഥകള്‍, രോഗലക്ഷണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ, ദീര്‍ഘകാല വീണ്ടെടുക്കല്‍ സമയം എന്നിവ സ്ത്രീകളെ കോവിഡിന് ശേഷമുള്ള രോഗലക്ഷണങ്ങള്‍ക്ക് വിധേയരാക്കും. ഓര്‍മ്മപ്രശ്നങ്ങള്‍, ക്ഷീണം, ആര്‍ത്തവ മാറ്റങ്ങള്‍, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.

40 വയസ്സിന് മുകളിലുള്ള ആളുകള്‍
ഒരു നിശ്ചിത പ്രായത്തില്‍, രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുകയും അതുകാരണം രോഗാണുക്കളും വൈറസുകളും ശരീരത്തില്‍ കടന്നുകയറുന്നത് എളുപ്പമാവുകയും ചെയ്യും. കോശവിഭജനം, പുനരുല്‍പ്പാദനം, പ്രായവുമായി ബന്ധപ്പെട്ട മുന്‍വ്യവസ്ഥകള്‍ എന്നിവ മന്ദഗതിയിലാകുന്നത് ശരീരത്തെ സ്വാഭാവികമായും അണുബാധയെ ചെറുക്കാന്‍ ബുദ്ധിമുട്ടാക്കും. കൂടാതെ രോഗങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള സമയപരിധി വര്‍ദ്ധിക്കുകയും ചെയ്യും. പ്രായമായവരിലും ദുര്ബലവുമായവരിലും കോവിഡ് കേസുകള്‍ അധികമാകുന്നതിന് ഒരു കാരണം കൂടിയാണിത്.

നിറം
കറുത്തവരില്‍ ലോംഗ് കോവിഡ് കൂടുതല്‍ സാധാരണമാണെന്നും പഠനം കണ്ടെത്തി. ഇത് നമ്മുടെ ജനിതക ഘടന രോഗത്തിന്റെ ഫലത്തെ വ്യത്യസ്തമാക്കുന്നതിനുള്ള ഒരു കാരണമായിരിക്കാം. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് പ്രമേഹം, ഹൃദയസംബന്ധമായ അവസ്ഥകള്‍ പോലുള്ള രോഗങ്ങള്‍ കൂടുതലായി ഉണ്ടെന്ന് നിരവധി ശാസ്ത്രീയ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പല വിധത്തില്‍ കോവിഡ് രോഗത്തിന്റെ ഫലത്തെ ബാധിക്കും.

രോഗപ്രതിരോധ ശേഷി ഇല്ലാത്തവര്‍
രോഗപ്രതിരോധ ശേഷിയില്ലാത്ത ശരീരത്തില്‍ കോവിഡ് വൈറസ് എളുപ്പത്തില്‍ കടന്നുകയറുന്നു. ഒരു വ്യക്തിക്ക് ദീര്‍ഘകാല കോവിഡ് രോഗമുണ്ടാകാനുള്ള സാധ്യത പല മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. രോഗപ്രതിരോധ ശേഷി ഇല്ലാത്തതിനാല്‍, അതായത് ശരീരം കാര്യമായതോ കാര്യക്ഷമമായതോ ആയ രോഗപ്രതിരോധ ശേഷി ഉയര്‍ത്താത്തപ്പോള്‍ വിട്ടുമാറാത്ത അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു. അതിനാല്‍ നിലവിലെ പകര്‍ച്ചവ്യാധിയെ വേരോടെ പിഴുതെറിയാന്‍ ബുദ്ധിമുട്ടാണെന്നും ശാസ്ത്രീയ ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

വാക്സിനേഷനെടുത്താല്‍ ലോംഗ് കോവിഡ് വരുമോ
ഈ വിഷയത്തില്‍ ധാരാളം ഗവേഷണങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ടെങ്കിലും, പ്രതിരോധ കുത്തിവയ്പ്പിനു ശേഷം അണുബാധ പിടിപെടുന്നവര്‍ക്ക് ദീര്‍ഘകാല കോവിഡ് സാധ്യത ഗണ്യമായി കുറയുന്നതായി കാണപ്പെടുന്നു. രോഗികള്‍ക്കിടയില്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനുപുറമെ, ദീര്‍ഘകാല കോവിഡ് ബാധിതരായ രോഗികളും ഒരു പരിധിവരെ വാക്സിനേഷന് എടുക്കുന്നതിലൂടെ ഫലങ്ങള്‍ കണ്ടെത്തുന്നതായി കാണുന്നു. വാക്സിനുകള്‍ ശരീരത്തിലേക്ക് ആവശ്യമായ ആന്റിബോഡികളെ തള്ളിവിടുകയും അണുബാധയെ ചെറുക്കുകയും വേഗത്തില്‍ രോഗമുക്തിക്ക് സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications