Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
കൊഴുപ്പുകൂടിയ ഭക്ഷണം സ്ത്രീകളില്‍ വന്ധ്യതയുണ്ടാക്കുന്നു
കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്ത്രീകളിലെ പ്രത്യുല്പാദനശേഷിയെ പ്രതികൂലമായിബാധിയ്ക്കുമെന്ന് പഠനറിപ്പോര്‍ട്ട്.
അഡ്ലെയ്ഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണത്തെത്തുടര്‍ന്നാണ് ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്.
അണ്ഡം ഭ്രൂണമായി വളര്‍ച്ച പ്രാപിയ്ക്കുന്ന പ്രക്രിയയാണ് കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണപദാര്ത്ഥങ്ങള്കാരണം പ്രശ്നത്തിലാകുന്നത്. ഇതിന്റെ ഫലം മിക്കപ്പോഴും വന്ധ്യതയായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് തരുന്നു.
കൊഴുപ്പ് കൂടിയ ഭക്ഷണം തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ ആരോഗ്യകരമായ രീതിയില്‍ അണ്ഡവളര്‍ച്ച ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ രൂപപ്പെടുന്ന ഭ്രൂണത്തിനും വേണ്ടത്ര ആരോഗ്യമില്ലാതെ വരുന്നു.
ജീവിതരീതിയും ഭക്ഷണക്രമവും ശ്രദ്ധയോടെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് ഈ പഠനഫലം വിരല്‍ചൂണ്ടുന്നത്. ഫാസ്റ്റ് ഫുഡ്, ടിന് ഫുഡ് ഭക്ഷണ സംസ്കാരം അടുത്ത തലമുറയ്ക്കുകൂടി നാശം വരുത്തിവെയ്ക്കുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ഭക്ഷണരീതിയിലൂടെ ഉണ്ടാകുന്ന പൊണ്ണത്തടിയും ഇന്ന് ആളുകള്‍ അഭിമുഖീകരിയ്ക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ്.
അണ്ഡത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു പ്രോട്ടീന്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിന് പാര്ശ്വഫലങ്ങളുണ്ടെന്നതിനാല് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് ഗവേഷക സംഘത്തിന് നേതൃത്വം നല്കിയ കെഡന്സി മിന്ഗേ പറഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications