Latest Updates
-
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം
കൊഴുപ്പുകൂടിയ ഭക്ഷണം സ്ത്രീകളില്‍ വന്ധ്യതയുണ്ടാക്കുന്നു
കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്ത്രീകളിലെ പ്രത്യുല്പാദനശേഷിയെ പ്രതികൂലമായിബാധിയ്ക്കുമെന്ന് പഠനറിപ്പോര്‍ട്ട്.
അഡ്ലെയ്ഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണത്തെത്തുടര്‍ന്നാണ് ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്.
അണ്ഡം ഭ്രൂണമായി വളര്‍ച്ച പ്രാപിയ്ക്കുന്ന പ്രക്രിയയാണ് കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണപദാര്ത്ഥങ്ങള്കാരണം പ്രശ്നത്തിലാകുന്നത്. ഇതിന്റെ ഫലം മിക്കപ്പോഴും വന്ധ്യതയായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് തരുന്നു.
കൊഴുപ്പ് കൂടിയ ഭക്ഷണം തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ ആരോഗ്യകരമായ രീതിയില്‍ അണ്ഡവളര്‍ച്ച ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ രൂപപ്പെടുന്ന ഭ്രൂണത്തിനും വേണ്ടത്ര ആരോഗ്യമില്ലാതെ വരുന്നു.
ജീവിതരീതിയും ഭക്ഷണക്രമവും ശ്രദ്ധയോടെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് ഈ പഠനഫലം വിരല്‍ചൂണ്ടുന്നത്. ഫാസ്റ്റ് ഫുഡ്, ടിന് ഫുഡ് ഭക്ഷണ സംസ്കാരം അടുത്ത തലമുറയ്ക്കുകൂടി നാശം വരുത്തിവെയ്ക്കുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ഭക്ഷണരീതിയിലൂടെ ഉണ്ടാകുന്ന പൊണ്ണത്തടിയും ഇന്ന് ആളുകള്‍ അഭിമുഖീകരിയ്ക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ്.
അണ്ഡത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു പ്രോട്ടീന്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിന് പാര്ശ്വഫലങ്ങളുണ്ടെന്നതിനാല് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് ഗവേഷക സംഘത്തിന് നേതൃത്വം നല്കിയ കെഡന്സി മിന്ഗേ പറഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
