അമ്മയുടെ വയസും കുഞ്ഞിന് ഓട്ടിസവും

Autism
35 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക്് ഓട്ടിസം വരാന്‍ സാധ്യത കൂടുതലെന്ന് പഠനറിപ്പോര്‍ട്ട്. ലണ്ടനിലെ സ്വീഡന്‍ ആന്റ് കിംഗ്‌സ് കോളജിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

20 വയസിനു താഴെയുള്ള സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ട്ികള്‍ക്ക് ഓട്ടിസം വരാനുള്ള സാധ്യത ഏറ്റവും കുറവാണെന്നും പഠനത്തില്‍ തെളിഞ്ഞു. എന്നാല്‍ 35 വയസിനു മീതേ പ്രായമുള്ള സ്ത്രീകളുടെ കുട്ടികള്‍ക്ക് ഓട്ടിസം സാധ്യത 30 ശതമാനത്തില്‍ കൂടുതലാണ്.

ഇതില്‍ തന്നെ ആണ്‍കുഞ്ഞുങ്ങളിലാണ് ഓട്ടിസം സാധ്യത കൂടുതലെന്നും പറയുന്നു. 25, 687 ഓട്ടിസം കേസുകള്‍ പഠിച്ചാണ് ഇത്തരം ഒരു നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Friday, April 27, 2012, 16:56 [IST]
X
Desktop Bottom Promotion