വന്ധ്യത ചികിത്സ സൂക്ഷിച്ച് മതി

By Super

IVF treatment
വന്ധ്യത പലദമ്പതികളെയും അലട്ടുന്ന ഒരു നിത്യദുഖമാണ്. പലരും ഇതിനെതിരെ ആധൂനിക ചികിത്സാ രീതികളാണ് കൈക്കൊള്ളാറുള്ളത്. ഇതില്‍പ്രാധനപ്പെട്ടതാണ് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എന്നുപറയുന്ന ഐവിഎഫ്.

അണ്ഡവും ബീജവും ക്രിത്രിമമായി ലബോറട്ടറിയില്‍ വച്ച് യോജിപ്പിച്ച് സൃഷ്ടിക്കുന്ന ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന മര്‍ഗമാണിത്. ലോകമൊട്ടുക്കും വന്ധ്യതയുള്ളവര്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന ചികിത്സാരീതിയാണിത്.

എന്നാല്‍ ഇതിനെക്കുറിച്ച് അത്ര തൃപ്തികരമല്ലാത്ത ഒരു പഠനറിപ്പോര്‍ട്ടാണ് ബ്രിട്ടനില്‍ നിന്നും വന്നിരിക്കുന്നത്. ഐവിഎഫ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ ജനിയ്ക്കുന്ന കുട്ടിയില്‍ ജനിതക തകരാറുകള്‍ക്കിടയാക്കുമെന്നും അതുമൂലം ഡൗണ്‍ സിന്‍ഡ്രോം പോലുള്ള വൈകല്യങ്ങള്‍ ഉണ്ടായേയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ബ്രിട്ടനിലെ 34 ദമ്പതികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ലണ്ടന്‍ ബ്രിഡ്ജ് ഫെര്‍ട്ടിലിറ്റി, ഗൈനക്കോളജി ആന്റ് ജെനറ്റിക്സ് സെന്ററിലെ ഗവേഷകനായ പ്രൊഫസര്‍ അലന്‍ ഹാന്‍ഡിസൈഡിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. ഈ സാഹചര്യത്തില്‍ ഐവിഎഫ് ചികിത്സ നടത്തുന്ന ഡോക്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion