കുട്ടികളില്‍ ബുദ്ധിമാന്ദ്യത്തിന് സാധ്യത

By Super

Baby with Down's Syndrome
സ്ത്രീയുടെയും പുരുഷന്റെയും പ്രായം കൂടുംതോറും ഐവിഎഫ് പ്രക്രിയയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍മൂലം ജനിതക വൈകല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണത്രേ. 35 വയസ്സിന് മുകളില്‍ ഈ ചിത്സയ്ക്ക് വിധേയരായവരിലാണ് ജനിതക തകരാറുകള്‍ കൂടുതല്‍ കണ്ടുവരുന്നത്.

31 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ പ്രത്യേക മരുന്നുപയോഗിച്ചാണ് ഈ ചികിത്സയ്ക്കായുള്ള അണ്ഡവിസര്‍ജനം സാധ്യമാക്കുന്നത്. ഇത്തരത്തില്‍ പുറത്തുവരുന്ന അണ്ഡങ്ങള്‍ക്ക് ജനിതക വൈകല്യമുണ്ടാകാനുള്ള സാധ്യത ഏറെയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗര്‍ഭം അലസാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല.

പ്രായമേറിയ സ്ത്രീകളില്‍ ഇരുപത്തിയൊന്നാമത്തെ ക്രോമോസോം ജോഡിയില്‍ ഒന്ന് അധികമായി കാണാറുണ്ടത്രേ. ഇത് കുട്ടിയ്ക്ക് ഇതുമൂലം ബൂദ്ധിമാന്ദ്യം ഉണ്ടാകാം.

എന്നാല്‍ 20 മുതല്‍ 25 വയസ്സുവരെ പ്രായമുള്ളവരില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത 1500ല്‍ ഒന്നു മാത്രമാണ്. 25 വയസ്സുള്ളവരില്‍ 1,300ല്‍ ഒന്നും 35 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 350 ല്‍ ഒരാള്‍ക്കും ഇതിനുള്ള സാധ്യതയുണ്ട്.

40 നുമുകളിലുള്ളവരില്‍ 100ല്‍ ഒരാള്‍ക്കും 45നു മുകളിലുള്ളവരില്‍ 30ല്‍ ഒരാള്‍ക്കും കുട്ടികളില്‍ ഡൗണ്‍ സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion