Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
സ്ത്രീകള്‍ക്ക് കോണ്ടത്തെക്കുറിച്ചറിയില്ല!

മുംബൈ പോലുള്ള മെട്രോ നഗരമുള്ള മഹാരാഷ്ട്രയിലെ സ്ത്രീകള്‍ പോലും ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ വിവാഹിതകളില്‍ 40ശതമാനത്തിനും ഇത്തരം കാര്യങ്ങളിലൊന്നും വലിയ പിടിപാടില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
15നും 24നും ഇടയില്‍ പ്രായമുള്ള വിവാഹിതകളില്‍ 40ശതമാനം പേര്‍ക്ക് കോണ്ടങ്ങള്‍ എന്താണെന്ന് അറിയില്ല. ഇതിനെപ്പറ്റി അവര്‍ കേട്ടിട്ടുപോലുമില്ലത്രേ. ഇന്ത്യയുടെ മൊത്തം കാര്യമെടുത്താല്‍ 30ശതമാനം സ്ത്രീകള്‍ കോണ്ടങ്ങള്‍ പോലുള്ള ഗര്ഭനിരോധനമാര്ഗ്ഗങ്ങളെക്കുറിച്ച് ഒരറിവും ഇല്ലാത്തവരാണ്.
എന്നാല്‍ ഇന്ത്യയിലെ 75 ശതമാനം സ്ത്രീകളും വിവാഹിതരും അല്ലാത്തവരും എയ്ഡ്സിനെക്കുറിച്ച് ബോധവതികളാണ്. എന്നാല്‍ മറ്റ് ലൈംഗികരോഗങ്ങളെപ്പറ്റി 70 ശതമാനം പേര്‍ക്കും അറിവില്ല. 33 ശതമാനം സ്ത്രീകളും കോണ്ടം ഉപയോഗിച്ചാല്‍ എയ്ഡ്സ് തടയാം എന്ന കാര്യത്തെപ്പറ്റി കേട്ടിട്ടില്ല.
ഇക്കാര്യത്തില്‍ ഇങ്ങനെയാണെങ്കിലും ലൈംഗികതാല്പര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ മുന്നിലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഏറ്റവും ചെറുപ്രായത്തില്‍ ലൈംഗികതാല്പര്യം കാണിയ്ക്കുന്നവര് ഇന്ത്യക്കാരാണ്.
സെക്ഷ്വലി ആക്ടീവ് എന്നാണ് ഇന്ത്യന്‍ യുവാക്കളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സര്‍വ്വേ നടത്തിയവര്‍ വീടുവീടാന്തരം കയറിയിറങ്ങിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. മഹാരഷ്ട്രത്തില് മാത്രം 36,700 വീടുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 2008 മെയ് മുതല്‍ ഒക്ടോബര്‍ വരെയായിരുന്നു സര്‍വ്വേ കാലഘട്ടം.
മഹാരാഷ്ട്രയിലെ 18.7 ശതമാനം സ്ത്രീകള്‍ക്കും എച്ച്ഐവി രോഗബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നതാണെന്ന് പഠനത്തില്‍ കണ്ടെത്തിയ ഞെട്ടിയ്ക്കുന്ന കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











