Latest Updates
-
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്!
സ്ത്രീകള്‍ക്ക് കോണ്ടത്തെക്കുറിച്ചറിയില്ല!

മുംബൈ പോലുള്ള മെട്രോ നഗരമുള്ള മഹാരാഷ്ട്രയിലെ സ്ത്രീകള്‍ പോലും ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ വിവാഹിതകളില്‍ 40ശതമാനത്തിനും ഇത്തരം കാര്യങ്ങളിലൊന്നും വലിയ പിടിപാടില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
15നും 24നും ഇടയില്‍ പ്രായമുള്ള വിവാഹിതകളില്‍ 40ശതമാനം പേര്‍ക്ക് കോണ്ടങ്ങള്‍ എന്താണെന്ന് അറിയില്ല. ഇതിനെപ്പറ്റി അവര്‍ കേട്ടിട്ടുപോലുമില്ലത്രേ. ഇന്ത്യയുടെ മൊത്തം കാര്യമെടുത്താല്‍ 30ശതമാനം സ്ത്രീകള്‍ കോണ്ടങ്ങള്‍ പോലുള്ള ഗര്ഭനിരോധനമാര്ഗ്ഗങ്ങളെക്കുറിച്ച് ഒരറിവും ഇല്ലാത്തവരാണ്.
എന്നാല്‍ ഇന്ത്യയിലെ 75 ശതമാനം സ്ത്രീകളും വിവാഹിതരും അല്ലാത്തവരും എയ്ഡ്സിനെക്കുറിച്ച് ബോധവതികളാണ്. എന്നാല്‍ മറ്റ് ലൈംഗികരോഗങ്ങളെപ്പറ്റി 70 ശതമാനം പേര്‍ക്കും അറിവില്ല. 33 ശതമാനം സ്ത്രീകളും കോണ്ടം ഉപയോഗിച്ചാല്‍ എയ്ഡ്സ് തടയാം എന്ന കാര്യത്തെപ്പറ്റി കേട്ടിട്ടില്ല.
ഇക്കാര്യത്തില്‍ ഇങ്ങനെയാണെങ്കിലും ലൈംഗികതാല്പര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ മുന്നിലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഏറ്റവും ചെറുപ്രായത്തില്‍ ലൈംഗികതാല്പര്യം കാണിയ്ക്കുന്നവര് ഇന്ത്യക്കാരാണ്.
സെക്ഷ്വലി ആക്ടീവ് എന്നാണ് ഇന്ത്യന്‍ യുവാക്കളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സര്‍വ്വേ നടത്തിയവര്‍ വീടുവീടാന്തരം കയറിയിറങ്ങിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. മഹാരഷ്ട്രത്തില് മാത്രം 36,700 വീടുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 2008 മെയ് മുതല്‍ ഒക്ടോബര്‍ വരെയായിരുന്നു സര്‍വ്വേ കാലഘട്ടം.
മഹാരാഷ്ട്രയിലെ 18.7 ശതമാനം സ്ത്രീകള്‍ക്കും എച്ച്ഐവി രോഗബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നതാണെന്ന് പഠനത്തില്‍ കണ്ടെത്തിയ ഞെട്ടിയ്ക്കുന്ന കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications