Latest Updates
-
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ?
സ്ത്രീകള്‍ക്ക് കോണ്ടത്തെക്കുറിച്ചറിയില്ല!

മുംബൈ പോലുള്ള മെട്രോ നഗരമുള്ള മഹാരാഷ്ട്രയിലെ സ്ത്രീകള്‍ പോലും ഇക്കാര്യത്തില്‍ ഏറെ പിന്നിലാണെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ വിവാഹിതകളില്‍ 40ശതമാനത്തിനും ഇത്തരം കാര്യങ്ങളിലൊന്നും വലിയ പിടിപാടില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
15നും 24നും ഇടയില്‍ പ്രായമുള്ള വിവാഹിതകളില്‍ 40ശതമാനം പേര്‍ക്ക് കോണ്ടങ്ങള്‍ എന്താണെന്ന് അറിയില്ല. ഇതിനെപ്പറ്റി അവര്‍ കേട്ടിട്ടുപോലുമില്ലത്രേ. ഇന്ത്യയുടെ മൊത്തം കാര്യമെടുത്താല്‍ 30ശതമാനം സ്ത്രീകള്‍ കോണ്ടങ്ങള്‍ പോലുള്ള ഗര്ഭനിരോധനമാര്ഗ്ഗങ്ങളെക്കുറിച്ച് ഒരറിവും ഇല്ലാത്തവരാണ്.
എന്നാല്‍ ഇന്ത്യയിലെ 75 ശതമാനം സ്ത്രീകളും വിവാഹിതരും അല്ലാത്തവരും എയ്ഡ്സിനെക്കുറിച്ച് ബോധവതികളാണ്. എന്നാല്‍ മറ്റ് ലൈംഗികരോഗങ്ങളെപ്പറ്റി 70 ശതമാനം പേര്‍ക്കും അറിവില്ല. 33 ശതമാനം സ്ത്രീകളും കോണ്ടം ഉപയോഗിച്ചാല്‍ എയ്ഡ്സ് തടയാം എന്ന കാര്യത്തെപ്പറ്റി കേട്ടിട്ടില്ല.
ഇക്കാര്യത്തില്‍ ഇങ്ങനെയാണെങ്കിലും ലൈംഗികതാല്പര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ മുന്നിലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഏറ്റവും ചെറുപ്രായത്തില്‍ ലൈംഗികതാല്പര്യം കാണിയ്ക്കുന്നവര് ഇന്ത്യക്കാരാണ്.
സെക്ഷ്വലി ആക്ടീവ് എന്നാണ് ഇന്ത്യന്‍ യുവാക്കളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സര്‍വ്വേ നടത്തിയവര്‍ വീടുവീടാന്തരം കയറിയിറങ്ങിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. മഹാരഷ്ട്രത്തില് മാത്രം 36,700 വീടുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 2008 മെയ് മുതല്‍ ഒക്ടോബര്‍ വരെയായിരുന്നു സര്‍വ്വേ കാലഘട്ടം.
മഹാരാഷ്ട്രയിലെ 18.7 ശതമാനം സ്ത്രീകള്‍ക്കും എച്ച്ഐവി രോഗബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നതാണെന്ന് പഠനത്തില്‍ കണ്ടെത്തിയ ഞെട്ടിയ്ക്കുന്ന കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications