ഗര്‍ഭിണികളിലെ പ്രമേഹം നിയന്ത്രിക്കാം

Pregnancy-Diabetes
ഗര്‍ഭവും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടാകുമ്പോഴാണ് അപകടമുണ്ടാകുന്നത്. ഗര്‍ഭിണികളിലെ പ്രമേഹം ഗര്‍ഭസ്ഥ ശിശുവിനെയാണ് പ്രധാനമായും ബാധിക്കുക. അതുകൊണ്ടുതന്നെ ഇത് പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്ന വിഷയവുമാണ്.

ഗര്‍ഭിണിയായിരിക്കെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് അബോര്‍ഷന് വരെ കാരണമാകും. ആദ്യത്തെ മൂന്നുമാസം ഗര്‍ഭിണിയ്ക്ക് പ്രമേഹമില്ലെങ്കില്‍ പിന്നെ വരാനുള്ള സാധ്യതയും കുറവാണ്. പാരമ്പര്യമായി പ്രമേഹമുണ്ടെങ്കില്‍ ഇക്കാര്യം ഡോക്ടറെ അറിയിക്കേണ്ടത് ആവശ്യമാണ്. കാരണം ഇത്തരക്കാരില്‍ ഗര്‍ഭിണിയായിരിക്കെ ചിലപ്പോള്‍ പ്രമേഹം കണ്ടേക്കാം. അമ്മയുടെ പ്രമേഹം വയറ്റില്‍ വച്ച് കുഞ്ഞിനും പകര്‍ന്ന് കിട്ടു. ഷുഗര്‍ ബേബികളുടെ തൂക്കം സാധാരണഗതിയില്‍ കൂടുതലായിരിക്കും.

പ്രമേഹമുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് തന്നെ ഡോക്ടറെ കാണുന്നത് നന്നായിരിക്കും. പ്രമേഹമുള്ളവര്‍ ഗര്‍ഭിണിയാകുമ്പോള്‍ ആദ്യത്തെ മൂന്നുമാസം നിര്‍ബന്ധമായും രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്തണം. ഈ സമയത്താണ് കുഞ്ഞിന്റെ വളര്‍ച്ച പ്രധാനമായും നടക്കുന്നത്. പ്രശ്‌നങ്ങളുണ്ടാകാനും ഈ സമയത്താണ് സാധ്യത കൂടുതല്‍.

സാധാരണ ഗതിയില്‍ ഭക്ഷണത്തിന് മുന്‍പ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 70-100mg/dl ആയിരിക്കും. ഈ സമയത്ത് പ്ലാസന്റയുടേത് 80-110 ആയിരിക്കും. ഭക്ഷണത്തിന് ശേഷം രണ്ടുമണിക്കൂര്‍ കഴിഞ്ഞ് ഇത് 140നും 155നും താഴെയായിരിക്കും. ഈ അളവ് നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്.

ഗര്‍ഭിണികള്‍ പ്രമേഹമുണ്ടെങ്കില്‍ ഭക്ഷണക്രമം പാലിക്കണം. മധുരം കുറവുള്ള, പോഷകഗുണമുള്ള ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുകയെന്നത് പ്രധാനമാണ്. സമയത്തിന് ഭക്ഷണം കഴിയ്‌ക്കേണ്ടതും ആവശ്യം തന്നെ.

ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഇന്‍സുലിന്‍ തനിയെ കുത്തിവയ്ക്കാം.

വ്യായാമവും പ്രമേഹനിയന്ത്രണത്തിന് അത്യാവശ്യമാണ്. ഗര്‍ഭകാല അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും സുഖകരമായ പ്രസവത്തിനും വ്യായാമം സഹായിക്കും.

പ്രമേഹരോഗികളായ ഗര്‍ഭിണികള്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് ആവശ്യമാണ്.

Story first published: Monday, November 14, 2011, 16:08 [IST]
X
Desktop Bottom Promotion