സ്ത്രീകളില്‍ ആദ്യസെക്‌സ് 29നിടയില്‍

സെപ്റ്റംബര്‍ 26 വേള്‍ഡ് കോണ്‍ട്രാസെപ്ഷന്‍ ദിവസമാണ്. ഇന്ത്യയില്‍ ഇത് ഫാമിലി പ്ലാനിംഗ് അസോസിയേഷന്‍, ബെയര്‍ ഹെല്‍ത്ത് കെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ച് നടത്തിയ പഠനം പല പുതിയ കാര്യങ്ങളിലേക്കും വെളിച്ചം വീശുന്ന ഒന്നാണ്.

Contraception Day

36 ശതമാനം സ്ത്രീകളും ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുന്നത് 24-29 വയസിനിടയിലാണെന്ന് പഠനം വെളിപ്പെടുത്തുന്നു. പഠനത്തോട് പ്രതികരിച്ച 55 ശതമാനം പേരിലും പുരുഷന്മാര്‍ കോണ്ടം ധരിച്ചാണ് ഗര്‍ഭനിരോധനം തടയുന്നത്. ഇതില്‍ 29 ശതമാനം സ്ത്രീ, പുരുഷന്മാര്‍ ഒരിക്കലെങ്കിലും സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ സെക്‌സില്‍ ഏര്‍പ്പെട്ടവരാണ്.

സ്ത്രീകളില്‍ 42 ശതമാനം പേരും ഗര്‍ഭനിരോധനഗുളികകളെ ആശ്രയിക്കുന്നവരാണ്. 28 ശതമാനമാകട്ടെ, ഇന്‍ട്രാ യൂട്രൈന്‍ (കോപ്പര്‍ ടി പോലുള്ളവ) ഉപാധികളും. 50 ശതമാനത്തിലേറെ പേര്‍ സ്ത്രീയും പുരുഷനും ഗര്‍ഭധാരണത്തിന് കാരണക്കാരെന്നു കരുതുന്നവരെങ്കില്‍ ഇരു കൂട്ടരും കാരണമാകുന്നില്ലെന്നു കരുതുന്ന 20 ശതമാനം പേരുമുണ്ട്.

ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഗര്‍ഭനിരോധന ഉപാധികളില്‍ കൂടുതല്‍ പേരും വിശ്വാസമര്‍പ്പിക്കുന്നത് കോണ്ടംസ് എന്ന മാര്‍ഗത്തില്‍ തന്നെയാണ്. ചെറിയൊരു വിഭാഗം ഗര്‍ഭനിരോധന ഉപാധികളുടെ ആവശ്യമേയില്ലെന്നു കരുതുന്നവരും. വിത്ത്‌ഡ്രോ എന്ന രീതിയും പിന്‍തുടരുന്നവരുണ്ട്.

സുരക്ഷിതമായ ഗര്‍ഭനിരോധന ഉപാധികളുടെ ആവശ്യകതയെപ്പറ്റി വേള്‍ഡ് കോണ്‍ട്രാസെപ്ഷന്‍ ഡേയില്‍ ഫാമിലി പ്ലാനിംഗ് അസോസിയേഷന്‍ ഊന്നല്‍ നല്‍കിപ്പറയുന്നു.

Story first published: Wednesday, September 26, 2012, 12:12 [IST]
X
Desktop Bottom Promotion