Just In
- 3 min ago പഴ്സിന് നിറം ഇതെങ്കില്‍ പണം വന്ന് നിറയും, സമൃദ്ധി ആകര്‍ഷിക്കുന്ന വാസ്തു ഉപദേശം
- 54 min ago ശരീരത്തില്‍ മരവിപ്പോ, ബലഹീനതയോ നിസ്സാരമല്ല: എഴുന്നേല്‍ക്കാനാവാത്ത വിധം കിടത്തുന്ന ലക്ഷണങ്ങള്‍
- 1 hr ago പണനേട്ടങ്ങള് തേടിവരും, സ്വപ്നം കണ്ട ജീവിതം സഫലം; ഇന്ന് ഭാഗ്യഫലം ഈ 4 രാശിക്ക്
- 2 hrs ago ശുക്രനുദിച്ച സൗഭാഗ്യകാലം; മേടമാസത്തില്‍ ലോട്ടറിഭാഗ്യം തേടിവരുന്ന 7 നക്ഷത്രക്കാര്‍
Don't Miss
- Finance സാമ്പത്തിക സ്വാതന്ത്ര്യം നേടാം 30 വയസിൽ; ചെയ്യേണ്ടതും ചെയ്യരുതാത്തതും…
- News ആശ്വാസം; ഇന്ന് മഴ പെയ്യും, ഈ രണ്ട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയപ്പ്..
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Automobiles കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Movies 'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
മകളുടെ വേഷത്തിൽ ജയിൽചാടാൻ ശ്രമിച്ചു; ഒടുവിൽ മരണം
കുറ്റകൃത്യം ചെയ്ത് ജയിലില്‍ അടക്കപ്പെടുന്നതിനേക്കാൾ വലിയ തെറ്റാണ് ജയില്‍ ചാടുന്നത്. ഇവിടെ ഒരു കൊടുംകുറ്റവാളി ജയിൽ ചാടുകയും പിന്നീട് പിടിക്കപ്പെട്ടതിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. പത്തൊൻപത് വയസ്സുകാരിയായ മകളുടെ വേഷത്തിലാണ് ഇയാൾ ജയിൽ ചാടാൻ ശ്രമിച്ചത്. എന്നാൽ ജയിൽ ചാടി പിടിക്കപ്പെട്ടതിന് ശേഷം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബ്രസീലിലെ പ്രധാനപ്പെട്ട ക്രിമിനൽ ഗ്രൂപ്പുകളില്‍ അംഗമായ ക്ലോവിനോ ഡി സിൽവ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Most read: നായ്ക്കുട്ടിയെ ഉമ്മവെച്ചു, നഷ്ടപ്പെട്ടത് കൈകാലുകൾ
സിലിക്കൺ മാസ്ക്, വിഗ്, ടീഷർട്ട്, എന്നിവ ധരിച്ചാണ് മകളുടെ വേഷത്തിൽ ഇയാൾ ജയിൽ ചാടാൻ ശ്രമിച്ചത്. പത്തൊൻപത്കാരിയായ മകൾ ജയിലിൽ പിതാവിനെ കാണാൻ വന്നപ്പോഴാണ് ഇത്തരം സാഹസത്തിന് ഇയാൾ മുതിർന്നത്. ശനിയാഴ്ചയാണ് മകള്‍ ഇയാളെ കാണാൻ വന്നത്. ഇതിന് പിന്നാലെയാണ് ഇത്തരം ഒരു കാര്യം സംഭവിച്ചത്. ഇതിന് പിന്നാലെ മകളെ ജയിലിൽ ഉപേക്ഷിച്ച് ഇയാൾ ജയിൽ ചാട്ടത്തിന് ശ്രമിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ വായിക്കാൻ...
മുഖം മൂടിയും വസ്ത്രവും
മുഖം മൂടിയും വസ്ത്രവും മാറ്റി ഇയാൾ വേഷപ്രശ്ചന്നം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ജയിൽ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. സംഭവത്തെത്തുടർന്ന് മറ്റ് പ്രതികൾക്കും അതീവ സുരക്ഷയാണ് ഇപ്പോള്‍ ജയിലധികൃതർ ഒരുക്കിയിട്ടുള്ളത്.
എഴുപത്തി മൂന്ന് വർഷത്തെ തടവ്
ക്രിമിനൽ പശ്ചാത്തലമുള്ള ഇയാള്‍ക്ക് കോടതി എഴുപത്തിമൂന്ന് വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്. ഇതിനിടെയാണ് ഇയാൾ ആൾമാറാട്ടം നടത്തി രക്ഷപ്പെടുന്നതിന് വേണ്ടി ശ്രമം നടത്തിയത്. ശനിയാഴ്ചയാണ് ഈ സാഹസത്തിന് ഇയാൾ മുതിർന്നത്. ഉയർന്ന സെക്യൂരിറ്റിയാണ് ഇവിടെ ഉള്ളതെങ്കിലും ഇതെല്ലാം കബളിപ്പിച്ചാണ് ഇയാൾ രക്ഷപ്പെടുന്നതിന് ശ്രമിച്ചത്.
മരണപ്പെട്ട നിലയിൽ
മരണപ്പെട്ട നിലയിൽ പിന്നീട് ഇയാളെ കണ്ടെത്തുകയായിരുന്നു. ഇന്നലെയാണ് ഇയാളെ ജയിൽ ചാടിയതിന് ശേഷം കണ്ടെത്തിയത്. എന്നാൽ അതിന് ശേഷം സെല്ലിൽ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തുകയാണ് ഉണ്ടായത്. ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
മരണത്തെക്കുറിച്ച് അന്വേഷണം
മരണത്തെക്കുറിച്ച് ജയിൽ അധികൃതർ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ബ്രസീലിലെ തന്നെ ഏറ്റവും അപകടകാരികളായ ക്രിമിനൽ ഗ്രൂപ്പുകളിൽ ഒന്നാണ് റെഡ് കമാന്റ്. ഇതിലെ പ്രധാന അംഗമാണ് മരണപ്പെട്ട ഈ പ്രതി. ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ മരണപ്പെട്ട ഒരുകുറ്റവാളിയാണ് ഇയാൾ.
ജയിൽ അധികൃതരുടെ പ്രതികരണം
ഇയാളുടെ മരണത്തിൽ ജയിൽ അധികൃതർക്ക് നാണക്കേടാണ് ഉണ്ടായിരിക്കുന്നത്. കാരണം ബ്രസീലിലെ പല ജയിലുകളിലും ഇത്തരം മരണങ്ങൾ സാധാരണമാണ്. അതുകൊണ്ട് തന്നെ സ്ഥിരമായി മരണപ്പെട്ടിരിക്കുന്ന ജയിൽ കുറ്റവാളികളിൽ ഒരു മരണമായി തന്നെയാണ് ഇതും പുറത്തുള്ളവർ കണക്കാക്കുന്നത്. കൂടുതൽ സുരക്ഷിതമായ ജയിലിലേക്ക് മാറ്റുന്നതിന് ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ മരണം.