Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
വായ വഴി ഗര്‍ഭം ധരിച്ചു പറ്റിച്ചു....
വായ വഴി ഗര്‍ഭം ധരിച്ചു പറ്റിച്ചു....
ബന്ധങ്ങളില്‍ പങ്കാളികള്‍ ചതിയ്ക്കപ്പെടുന്നത് സാധാരണ സംഭവമാണ്. ഇതില്‍ ചതിയ്ക്കപ്പെടുന്നതു സ്ത്രീയോ പുരുഷനോ ആകാം. ചതിയ്ക്കുന്നവര്‍ക്ക് മറു പണി കൊടുക്കുന്നവരുമുണ്ട്.
ഗര്‍ഭധാരണം വഴി പല പുരുഷന്മാര്ക്കും എതിരെ ആരോപണങ്ങളുമായി വരുന്ന, കേസു നല്കുന്ന സ്ത്രീകള്‍ കുറവല്ല. എന്നാല്‍ പുരുഷനറിയാത ഗര്‍ഭം ധരിച്ച് ഇതിന്റെ പേരില്‍ കേസിനു പോയി കുഞ്ഞിനായി ജീവനാംശം ആവശ്യപ്പെട്ട സംഭവമാണിത്.

കഥാപാത്രങ്ങള്‍
രണ്ടു ഡോക്ടര്‍മാരാണ് ഇതിലെ കഥാപാത്രങ്ങള്‍. ഡോക്ടര്‍ ഫിലിപ്സ്, ഡോക്ടര്‍ ഷാരോണ്‍ എന്നിവര്‍. ആറു വര്‍ഷം മുന്‍പു പ്രണയ ബന്ധം പിരിഞ്ഞ ഇവര്‍ ഷാരോണ്‍ ഇയാളില്‍ നിന്നുണ്ടായ 5 വയസുള്ള കുഞ്ഞിനായി ജീവനാംശം തേടിയതോടെയാണ് തനിക്കൊരു കു്ഞ്ഞുണ്ടെന്ന കാര്യം ഫിലിപ്സ് അറിഞ്ഞത്.

ഇവര്‍ തമ്മില്‍
ഇവര്‍ തമ്മില്‍ സാധാ രീതിയിലെ ബന്ധം നടന്നിട്ടില്ലെന്നതാണ് വാസ്തവം. ഓറല്‍ രീതിയിലൂടെ വായിലെത്തിയ സ്പേം സ്ത്രീ ട്യൂബിലാക്കി പിന്നീട് ഗര്‍ഭധാരണത്തിന് ഉപയോഗിയ്ക്കുകയായിരുന്നു. ഇത് ഫിലിപ്സ് അറിഞ്ഞിരുന്നില്ല. പിന്നീട് കേസു വന്നപ്പോഴാണു താന്‍ ചതിയ്ക്കപ്പെട്ടു എന്ന പരാതിയുമായി ഇയാള്‍ മുന്നോട്ടു വന്നത്.

ജീവനാംശം
ഫിലിപ്സില്‍ നിന്നുണ്ടായ കുട്ടിയ്ക്കു ജീവനാംശം തേടി ഷാരോണ്‍ കേസു നല്കി. ഡിഎന്‍എ ടെസ്റ്റില്‍ ഈ കുഞ്ഞിന്റെ പിതാവ് ഫിലിപ്സ് തന്നെയാണെന്നു തെളിയുകയും ചെയ്തു. ഈ കേസില്‍ ഷാരോണിന് അനുകൂലമായി വിധിയാണ് കീഴ്കോടതി നടത്തിയത്.

കോടതി
ഇതിനെതിരെ തന്റെ ബീജം താനറിയാതെ മോഷ്ടിച്ചുവെന്നാരോപിച്ച് ഫിലിപ്സ് മേല്‍ക്കോടതിയില്‍ കേസു കൊടുക്കുകയായിരുന്നു. ഇയാളെ ഇമോഷണലായി ബ്ലാക് മെയില്‍ ചെയ്തു എന്ന കേസു നില നില്‍ക്കുമെന്നും എന്നാല്‍ ബീജം മോഷ്ടിച്ചു എന്ന കേസ് നില നില്‍ക്കില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍. സ്ത്രീ ബലമായി ബീജം പിടിച്ചെടുത്തതല്ല, സ്വമേധയാ നല്കിയതാണെന്നതാണ് കോടതി നിരീക്ഷിച്ചത്.

ബന്ധത്തെ
കീഴ്ക്കോടതി സ്ത്രിയ്ക്ക് 800 ഡോളര്‍ നല്‍കാനാണ് വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ മേല്‍ക്കോടതിയെ സമീപിച്ചപ്പോള്‍ ഷാരോണ്‍ നടത്തിയത് അസാധാരണ രീതിയില്‍ ഒരു ബന്ധത്തെ ചതിയ്ക്കുകയാണ് എന്നതായിരുന്നു കോടതി നിരീക്ഷണം.

എങ്കിലും
എങ്കിലും കീഴ്ക്കോടതി വിധി റദ്ദാക്കാന്‍ മേല്‍ക്കോടതി തയ്യാറായില്ല. ബീജം സ്ത്രീ മോഷ്ടിച്ചതല്ലെന്ന നിരീക്ഷണം തന്നെയാണ് മേല്‍ക്കോടതിയും നടത്തിയത്. ഇത്തരത്തിലെ ബന്ധത്തില്‍ പുരുഷന് അറിവോടെയാണ് സ്ത്രിയില്‍ ബീജം വിസര്ജിച്ചതെന്നതും അല്ലാതെ ബലമായല്ലെന്നും കോടതി കണ്ടെത്തി.

കുഞ്ഞിന്റെ
എങ്കിലും ഈ ബന്ധത്തില്‍ സ്ത്രീ പുരുഷനെ വഞ്ചിയ്ക്കുകയായിരുന്നുവെന്നും എന്നാല്‍ നിരപരാധിയായ കുഞ്ഞിന്റെ ഉത്തരവാദിത്വത്വത്തില് നിന്നും ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നും പറഞ്ഞാണ് കോടതി ഈ വിധി ശരി വച്ചത്.



Click it and Unblock the Notifications