Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
കന്യകാത്വം വില്പനയ്ക്കു വച്ച 6 പെണ്‍കുട്ടികള്‍
കന്യകാത്വം വില്പനക്കു വച്ച 6 പെണ്‍കുട്ടികള്‍
വാങ്ങല്‍ വില്പനകളിലൂടെ മുന്നോട്ടു പോകുന്ന ഒന്നാണ് ലോകം. എന്നാല്‍ ചിലപ്പോള്‍ വില്‍പ്പനകളും വാങ്ങലുമെല്ലാം നമ്മെ പോലും അദ്ഭുതപ്പെടുത്തും.
പൊതുവേ ചിലയിടങ്ങളിലെങ്കിലും സ്ത്രീകള്‍ക്കു വിലപ്പെട്ടതായി കണക്കാക്കുന്നതാണ് കന്യകാത്വം അഥവാ വിര്‍ജിനിറ്റി. എന്നാല്‍ ഇതു പോലും വില്‍പ്പനയ്ക്കു വച്ച കഥകളുണ്ട്. ഇതിനു പുറകിലെ ചില കാരണങ്ങള്‍ വെറും ധന ലാഭം. ചിലത് സങ്കടപ്പെടുത്തുകയും ചെയ്യും.
കന്യകാത്വം വില്പനയ്ക്കു വച്ച, അതും ഓണ്‍ലൈന്‍ വില്പനയ്ക്കു വച്ച 7 പെണ്കുട്ടിഖലുടെ കഥയറിയൂ,

കന്യകാത്വം
18കാരിയായ റോസി റെയ്ഡ് എന്ന പെണ്‍കുട്ടിയാണ് ഇതില്‍ ഒന്ന്. ലെസ്ബിയന്‍ അഥവാ സ്വര്ഗാനുരാഗിയായ ഇവര്‍ ജനുവരി 2004ലാണ് കന്യകാത്വം വില്‍പ്പനയ്ക്കു വച്ചത്. 2004 മാര്‍ച്ചില്‍ വിറ്റു പോയി. സ്കൂളിലെ ട്യൂഷന് ഫീ അടയ്ക്കാനാണ് ഇൗ പെണ്‍കുട്ടി ഇതു ചെയ്തത്. 8400 പൗണ്ടിന് ഇവരുടെ കന്യകാത്വം വാങ്ങിയത് 44 കാരനും രണ്ടു കുട്ടികളുടെ അച്ഛനുമായ ടെലികമ്യൂണിക്കേഷന്‍ എഞ്ചിനീയറായിരുന്നു. എന്നാല്‍ വില്പ്പനക്കാരിയും വാങ്ങിയയാളും ഇക്കാര്യത്തില്‍ തൃപ്തരായില്ലെന്നതാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടേയും പ്രതീക്ഷ തെറ്റിപ്പോയെന്നു ചുരുക്കം.

കന്യകാത്വം
ഗ്രേഷ്യേല യെറ്റാക്കോ എന്ന 18കാരിയുടെ കന്യകാത്വ ലേലം പോയത് 1. 5 മില്യണ്‍ ഡോളറിനാണ്. പെറുവിയന്‍ മോഡലായ ഇവര്‍ 2005 മാര്‍ച്ചിലാണ് ഇതു ചെയ്തത്. എന്നാല്‍ ഏപ്രിലില്‍ ഇവര്‍ ലേല പരസ്യം പിന്‍വലിച്ചു. ഇതേത്തുടര്‍ന്നു പ്രശസ്തി നേടാന്‍ വേണ്ടിയാണ് ഇവരിതു ചെയ്തത് എന്നത് അടക്കം പല വാദങ്ങളും വന്നു. തന്റെ കരിയറില്‍ പ്രശസ്തി നേടാന്‍ എന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ടെന്നും ആരോപണം വന്നിരുന്നു.

കന്യകാത്വം
നതാലിയേ ദിലന് എന്ന 22 കാരി 2008ല്‍ കന്യതാത്വം വില്പനയ്ക്കു വച്ചു. കോളേജ് വിദ്യാഭ്യാസം തുടരാനാണ് ഇവര്‍ ഇതു ചെയ്തത്. ലേലമുറപ്പിയ്ക്കുന്ന വ്യക്തിയെ തനിയ്ക്ക് അംഗീകരിയ്ക്കാന്‍ ആകില്ലെങ്കില്‍ ലേലത്തില്‍ നിന്നും പിന്മാറാനുള്ള റൈറ്റും ഇവര്‍ നേടിയിരുന്നു. 3.8 മില്യണ്‍ ഡോളറിന് ആസ്ത്രേലിയയിലെ ഒരു ബിസിനസുകാരനാണ് ഇതു നേടിയത്. 250,000 ഡോളര്‍ അഡ്വാന്‍സും നല്കി. എന്നാല്‍ ഡീലുറപ്പിച്ച ശേഷം പിരിഞ്ഞ ഭാര്യ തിരികെ വന്നതിനാല്‍ ഇയാള്‍ പിന്മാറി. പിന്മാറിയെങ്കിലും അഡ്വാന്‍സ് പണം നതാലിയേക്കു തന്നെ ലഭിച്ചു.

കന്യകാത്വം
അലീന പേര്‍ഷ്യ എന്ന 18കാരി റൊമേനിയന്‍ യുവതി 2008ല്‍ തന്റെ കന്യകാത്വം വില്പനയ്ക്കു വച്ചു. 10,000യൂറോയ്ക്ക് ഇത് 45 കാരനായ ഇറ്റാലിയന്‍ വ്യക്തി വാങ്ങുകയും ചെയ്തു. ഇവര്‍ തമ്മില്‍ ഈ തരത്തിലെ ബന്ധമുണ്ടായതായും ഇരുവരും തൃപ്തരാണെന്നും അവകാശപ്പെടുകയും ചെയ്തു. എന്നാല്‍ അലീനയുടെ പഴയ ഒരു ടീച്ചര്‍ അലീന കന്യകയല്ല എന്ന അവകാശ വാദവുമായി എത്തി. തന്റെ കന്യകാത്വം രണ്ടു ഡോക്ടര്‍മാര്‍ സര്്ട്ടിഫൈ ചെയ്തുവെന്ന വാദം അലീനയും ഉന്നയിച്ചു.

കന്യകാത്വം
2010ല്‍ മിസ് സ്പ്രിംഗ് എന്നു മാത്രം വിളിയ്ക്കപ്പെടാന്‍ ആഗ്രഹിയ്ക്കുന്ന 18കാരിയായ ഹംഗറിയന്‍ യുവതിയും കന്യകാത്വം വില്പനയ്ക്കു വച്ചു. കടം വീട്ടാന്‍ ഉദ്ദേശിച്ചാണ് ഇതു ചെയ്തത്. ഇത് 200,000 യൂറോയ്ക്ക് ബ്രിട്ടനിലെ ഒരു ബിസിനസുകാരന് വില്പനയുറപ്പിയ്ക്കുകുകയും ചെയ്തു. എന്നാല്‍ പിന്നീട് യുവതി ഇതില്‍ നിന്നും പിന്മാറി. കാരണമായി പറഞ്ഞത് വീട്ടിലെത്തിയ നാലു യൂവാക്കള്‍ ഇവരെ മര്‍ദ്ദിച്ചുവെന്നും പരസ്യം പിന്വലിച്ചില്ലെങ്കി്ല് റേപ്പു ചെയ്ച്ചുമെന്നു ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു.

കന്യകാത്വം
ഇതില്‍ ഏറ്റവും പുതിയ സംഭവം 2014ല്‍ എസിലബത്ത് റെയ്നേ എന്ന 27കാരിയായ അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടേതാണ്. മാര്‍ച്ച് 2014ലാണ് ഇവര്‍ ഇതു ചെയ്തത്. സാമ്പത്തികമായി കഷ്ടപ്പാടില്ലാത്ത ഇവര്‍ക്ക് ഇതിന്റെ ആവശ്യമില്ലെങ്കിലും പണം ആവശ്യമാണെന്ന കാരണം പറഞ്ഞാണ് ഇവര്‍ കന്യകാത്വം വില്പനയ്ക്കു വച്ചത്. അല്പം പണം ചാരിറ്റിയ്ക്കു നല്‍കുക എന്ന ഉദ്ദേശവും ഉണ്ടായിരുന്നു. ലേലത്തുക എട്ടു ലക്ഷം ഡോളര്‍ വരെ ഒരു ദിവസം കൊണ്ടെത്തിയെങ്കിലും രണ്ടാം ദിവസം തന്നെ ഇവര്‍ പരസ്യം പിന്‍വലിയ്ക്കുകയായിരുന്നു. ഇവരുടെ ഉദ്ദേശ്യം എന്താണെന്നതു വ്യക്തവുമല്ല.



Click it and Unblock the Notifications
