14 വര്‍ഷം കോമയിലായ അവള്‍ ഗര്‍ഭിണിയായി

14 വര്‍ഷം കോമയിലായ അവള്‍ ഗര്‍ഭിണിയായി

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. കുഞ്ഞുങ്ങളേയും വൃദ്ധകളേയും വരെ വെറുതേ വിടാത്ത കാലമെന്നു പറയാം. രോഗക്കിടക്കയില്‍ കിടക്കുന്നവരെ പോലും വെറുതേ വിടാത്ത കാലം.

ആശുപത്രിക്കിടക്കയിലെ വാസം പൊതുവേ ആര്‍ക്കും സുഖകരമാകില്ല. ജീവിച്ചിരിയ്ക്കുമ്പോഴും മരിച്ചതിനു തുല്യമാണെങ്കില്‍ പ്രത്യേകിച്ചും. ഇത്തരം അവസ്ഥയാണ് കോമാ സ്‌റ്റേജ് എന്നു നാം പറയാറ്. കിടക്കുന്നവരേക്കാള്‍ കാണുന്നവര്‍ക്ക് നെഞ്ചില്‍ നെരിപ്പോടുണ്ടാകുന്ന അവസ്ഥ. ഇത്തരം അവസ്ഥയില്‍ ദുരന്തം പേറേണ്ടി വന്നാലോ, അതും കോമായില്‍ കിടക്കുന്നവര്‍ക്ക്.

ഇത്തരം ഒരു സംഭവത്തെ കുറിച്ചറിയൂ, നടന്ന സംഭവമാണ്. പത്രങ്ങളില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒന്ന്.

കോമാ സ്‌റ്റേജില്‍

കോമാ സ്‌റ്റേജില്‍

കോമാ സ്‌റ്റേജില്‍ കഴിഞ്ഞ 14 വര്‍ഷമായി കിടക്കുന്ന സ്ത്രീ. നിര്‍ജ്ജീവാവസ്ഥയിലെ ഈ സ്ത്രീയെപ്പോവും കാമഭ്രാന്തു മൂത്തവര്‍ വെറുതെ വിട്ടില്ലെന്നു വേണം, പറയാന്‍.

യുഎസിലെ അരിസോണയിലാണ്

യുഎസിലെ അരിസോണയിലാണ്

യുഎസിലെ അരിസോണയിലാണ് ഈ സംഭവം നടന്നത്. സ്ത്രീയുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. 14 വര്‍ഷമായി ആശുപത്രിയില്‍ കോമാ സ്‌റ്റേജില്‍ കഴിഞ്ഞ ഈ സ്ത്രീ അവിടുത്തെ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ വച്ചാണ് റേപ്പു ചെയ്യപ്പെട്ടത്.

ഈ സ്ത്രീ

ഈ സ്ത്രീ

ഈ സ്ത്രീ റേപ്പു ചെയ്യപ്പെട്ടുവെന്നും തുടര്‍ന്നു ഗര്‍ഭിണിയായെന്നും ആര്‍ക്കും അറിയാന്‍ സാധിച്ചില്ല. ഇവരെ ശുശ്രൂഷിയ്ക്കുന്ന നഴ്‌സുമാര്‍ക്കോ ഡോക്ടര്‍മാര്‍ക്കോ ഇതു തിരിച്ചറിയാനും സാധിച്ചില്ല.

ഒരു സന്ദര്‍ഭത്തില്‍

ഒരു സന്ദര്‍ഭത്തില്‍

ഒരു സന്ദര്‍ഭത്തില്‍ ഇവര്‍ ഞരങ്ങുന്നതു കണ്ടാണ് ഇവരെ വിശദമായി പരിശോധിച്ചത്. ഇവര്‍ ആ സമയത്ത് ഒരു കുഞ്ഞിനു ജന്മം നല്‍കി. അതായത് പ്രസവത്തോടനുബന്ധിച്ചാണ് ഇവര്‍ ഞരങ്ങിയത്. പൂര്‍ണാരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞിനാണ് ഇവര്‍ ജന്മം നല്‍കിയത്.

സംസാരിയ്ക്കാനോ മറ്റോ സാധിയ്ക്കാത്ത

സംസാരിയ്ക്കാനോ മറ്റോ സാധിയ്ക്കാത്ത

സംസാരിയ്ക്കാനോ മറ്റോ സാധിയ്ക്കാത്ത ഈ സ്ത്രീയ്ക്ക് തന്നെ ഉപദ്രവിച്ചവരെ കുറിച്ച് ഒന്നും പറയാന്‍ സാധിച്ചില്ല. ഈ അവസ്ഥയില്‍ തന്നെ ഉപദ്രവിച്ച കരുണയില്ലാത്തവന്‍, അവര്‍, ആരെന്നു വെളിപ്പെടുത്താന്‍ ഈ സാധു സ്ത്രീയ്ക്കു കഴിഞ്ഞില്ല.

ഇത്തരം സംഭവങ്ങള്‍

ഇത്തരം സംഭവങ്ങള്‍

ഇത്തരം സംഭവങ്ങള്‍ ചിലപ്പോഴെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ ജീവിച്ചിരിയ്ക്കുന്ന ചിലരുടെ മനസാക്ഷിയില്ലായ്മയാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിപ്പെടുന്നതെന്നു പറയാം.

Story first published: Tuesday, January 8, 2019, 13:09 [IST]
X
Desktop Bottom Promotion