ആര്‍ത്തവ പാഡിലൂടെ ലഹരി തേടുന്നവര്‍

ആര്‍ത്തവ പാഡിലൂടെ ലഹരി തേടുന്നവര്‍

കേള്‍ക്കുമ്പോള്‍ അമ്പരപ്പും അറപ്പും തോന്നുമെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സത്യമായ കാര്യം തന്നെയാണ്. ഇന്തോനേഷ്യയിലെ ടീനേജുകാര്‍ക്കിടയിലാണ് ഈ ശീലം തുടങ്ങിയിരിയ്ക്കുന്നത്. ഇത് പതുക്കെ ലോകത്തെ എല്ലായിടത്തേയ്ക്കും പടരുകയാണ്.

സംഗതി അതു തന്നെ, ആര്‍ത്തവ രക്തസ്രാവത്തില്‍ നിന്നും സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുന്ന സാനിറ്ററി പാഡുകള്‍ തന്നെയാണ് വെള്ളം തിളപ്പിച്ചു കുടിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നത്. ഇതു വെറുതേ ചെയ്യുന്നതല്ല, ഇതിനു പുറകില്‍ കാര്യമായ കാരണവുമുണ്ട്. നല്ലതല്ല, ദോഷം വരുത്തുന്ന കാരണം.

ഇത്രയും വൃത്തികെട്ട ശീലം, വൃത്തികെട്ട ശീലം എന്നു പറയാനും കാരണമുണ്ട്, ഇത് താഴെ വ്യക്തമാകും, ടീനേജുകാര്‍ക്കിടയില്‍ ഹരമായി മാറുന്നതിനു പുറകിലെ രഹസ്യത്തെ കുറിച്ചറിയൂ,

നാഷണല്‍ നാര്‍ക്കോടിക്‌സ് ഏജന്‍സി

നാഷണല്‍ നാര്‍ക്കോടിക്‌സ് ഏജന്‍സി

നാഷണല്‍ നാര്‍ക്കോടിക്‌സ് ഏജന്‍സി, അതായത് മയക്കുമരുന്നു സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സിയാണ് ഈ പ്രത്യേക കാര്യം പുറത്തു വിട്ടിരിയ്ക്കുന്നത്. ഇന്തോനേഷ്യയിലെ ടീനേജുകാരാണ് ഈ വിദ്യ പരീക്ഷിയ്ക്കുന്നത്. കാരണം എന്തെന്നറിയാമോ, ഇത് മയക്കു മരുന്നു കഴിയ്ക്കുന്ന അനുഭൂതി, ലഹരി നല്‍കുന്നുവെന്നതാണ് ആ കാരണം.

 കെമിക്കലുകള്‍

കെമിക്കലുകള്‍

സാനിറ്ററി പാഡില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ആര്‍ത്തവ രക്തത്തെ വലിച്ചെടുക്കാന്‍ സഹായിക്കുന്നത്. ഈ കെമിക്കലുകളാണ് ലഹരിയ്ക്കു സമാനമായി പ്രവര്‍ത്തിയ്ക്കുന്നത്. ഇതാണ് ഇതിട്ടു തിളപ്പിയ്ക്കുന്ന വെള്ളം നല്‍കുന്ന ലഹരിയും.

ഉപയോഗിച്ചു കഴിഞ്ഞ

ഉപയോഗിച്ചു കഴിഞ്ഞ

വൃത്തികെട്ട കാര്യം എന്നു പറയുന്നത്, ഉപയോഗിയ്ക്കാത്ത പാഡുകള്‍ മാത്രമല്ല, ഉപയോഗിച്ചു കഴിഞ്ഞ, അതായത് ആര്‍ത്തവ രക്തം പുരണ്ട പാഡുകളും ഇതിനായി ഉപയോഗിയ്ക്കുന്നുണ്ട്. പണം ലാഭിയ്ക്കാനുള്ള വഴിയാണ് ഉപയോഗിച്ചു കഴിഞ്ഞ സാനിറ്റിഡി പാഡുകള്‍ ഇതേ രീതിയില്‍ തിളപ്പിച്ചു കുടിയ്ക്കുന്നത്. കാരണം പുതിയവ വാങ്ങാന്‍ പണം ചെലവാക്കണം. ഉപയോഗിച്ചവ വേസ്റ്റുകളില്‍ നിന്നും ശേഖരിച്ചാണ് ഈ പണിയൊപ്പിയ്ക്കുന്നത്.

ഈ പാഡുകള്‍ പു

ഈ പാഡുകള്‍ പു

ഈ പാഡുകള്‍ പുറമേയുള്ള കവര്‍ നീക്കിയാണ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുന്നത്. ഏകദേശം ഒരു മണിക്കൂറോളം ഇത് ഈ രീതിയില്‍ തിളപ്പിയ്ക്കും. പിന്നീട് ഈ വെള്ളം തണുത്ത കഴിയുമ്പോള്‍ കുടിയ്ക്കുന്ന രീതിയാണ് പിള്ളേര്‍ അവലംബിയ്ക്കുന്നത്.

രാവിലെയും വൈകീട്ടും രാത്രിയിലും

രാവിലെയും വൈകീട്ടും രാത്രിയിലും

രാവിലെയും വൈകീട്ടും രാത്രിയിലും ഇതു കുടിയ്ക്കുന്നത് മേഘങ്ങള്‍ക്കിടയിലൂടെ പറന്നു നടക്കുന്ന അനുഭവമാണെന്നാണ് ഉപയോഗിച്ച ലഹരിക്കാരുടെ വാദം. അതായത് മയക്കു മരുന്നു നല്‍കുന്ന അതേ ഇഫക്ട് ഇതില്‍ നിന്നും ലഭിയ്ക്കുന്നുവെന്നു ചുരുക്കം. ഈ വെള്ളത്തിന് കയ്പാണ് സ്വാദെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

X
Desktop Bottom Promotion