കൊലപാതകികളില്‍ കൂടുതലും സ്ത്രീകള്‍

By Ajith Babu

Women account for nearly half of murder convicts in Tihar jail
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നായ തിഹാറില്‍ കൊലപാതകക്കേസില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍. തിഹാര്‍ ജയിലില്‍ നടത്തിയ വാര്‍ഷിക സര്‍വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ 2010 ല്‍ 2751 പേരെ ജയിലിലടച്ചു. ഇതില്‍ കൊലക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ 46.15 ശതമാനം പേരും സ്ത്രീകളാണ്. പുരുഷന്‍മാരുടെ എണ്ണം 33. 47 ശതമാനവും.
വധശ്രമക്കേസുകളില്‍ 6.73 ശതമാനം സ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍ പുരുഷതടവുകാര്‍ 5.93 ശതമാനമാണ്.

കൊലക്കേസുകളില്‍ മാത്രമല്ല തട്ടിക്കൊണ്ടുപോകല്‍, മോഷണം, സ്ത്രീധന, മയക്കുമരുന്ന് കടത്ത് തുടങ്ങിയവയിലും സ്ത്രീജനങ്ങള്‍ മുന്നിലാണ്. 6.73 ശതമാനം സ്ത്രീകള്‍ കൊലപാതക ശ്രമത്തിന് അറസ്റ്റിലായി. തട്ടിക്കൊണ്ടുപോകല്‍, അപഹരണം, സ്ത്രീധനം, മയക്കുമരുന്ന് തുടങ്ങിയ കേസുകളിലും സ്ത്രീകള്‍ മുന്‍പന്തിയിലാണ്.

കാര്യങ്ങള്‍ ഇവിടെയും നില്‍ക്കുന്നില്ല. തിഹാറില്‍ തടവില്‍ കഴിയുന്ന 6.9 ശതമാനം സ്ത്രീകള്‍ ബലാത്സംഗക്കേസുകളില്‍ പ്രതികളായാണ് ജയിലിലെത്തിയത്. ആറാം നമ്പര്‍ ജയിലിലാണു സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ 401 പേര്‍ വിചാരണ തടവുകാരാണ്. വിദേശികള്‍ ഉള്‍പ്പെടെ 104 പേര്‍ ശിക്ഷിക്കപ്പെട്ടു.

Story first published: Sunday, July 10, 2011, 12:24 [IST]
X
Desktop Bottom Promotion