Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സൗദിയില്‍ കാറോടിച്ചു; യുവതി പിടിയില്‍

കിഴക്കന്‍ പ്രവിശ്യയായ ഖോബറിലെ നഗരത്തില്‍ വാഹനമോടിച്ച മനാല്‍ അല്‍ ഷെരീഫ് എന്നമുപ്പത്തിരണ്ടുകാരിയാണ് പിടിയിലായത്. സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ് വിലക്ക് പിന്‍വലിക്കണമെന്ന പ്രചാരണവുമായി രംഗത്തുള്ള 'വിമന്‍ ടു ഡ്രൈവ്' എന്ന കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകരിലൊരാളാണ് മനാല്‍ ഷെരീഫ്.
ശനിയാഴ്ച രാവിലെ അറസ്റ്റിലായ മനാലിനെ പോലീസ് ആറു മണിക്കൂര്‍ തടഞ്ഞുവെച്ചു. മേലില്‍ വാഹനമോടിക്കില്ലെന്ന് രേഖാമൂലം എഴുതി വാങ്ങിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. പിന്നീട് ഞായറാഴ്ച മനാലിനെ വീണ്ടും അറസ്റ്റുചെയ്യാന്‍ ശ്രമമുണ്ടായെങ്കിലും അഭിഭാഷകരെത്തി തടയുകയായിരുന്നു.
മറ്റു സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ പ്രചോദനം നല്‍കാനായി താന്‍ കാറോടിക്കുന്നതിന്റെ വീഡിയോ ദൃശ്യം മനാല്‍ യു ട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം അഞ്ചു ലക്ഷത്തോളം പേര് ഈ ദൃശ്യങ്ങള്‍ കണ്ടെന്നാണ് കണക്ക്.
ഇന്റര്‍നെറ്റ് സൗഹൃദ കൂട്ടായ്മയായ ഫെയ്സ് ബുക്കുവഴിയും ട്വിറ്ററിലൂടെയും ഈ സംഘടന വലിയ തോതില്‍ പ്രചാരണം നടത്തുന്നുണ്ട്. ജൂണ്‍ 17ന് ലൈസന്‍സുള്ള മുഴുവന്‍ സ്ത്രീകളെയും വാഹനങ്ങളുമായി തെരുവിലിറക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
പുറം രാജ്യങ്ങളില്‍ കഴിയുമ്പോള്‍ ലൈസന്‍സ് സ്വന്തമാക്കിയ ഒട്ടേറെ സ്ത്രീകള്‍ സൗദിയിലുണ്ട്. പക്ഷേ നിരോധനമുള്ളതിനാല്‍ ഇവര്‍ക്ക് ഈ ലൈസന്‍സുകൊണ്ട് സൗദിയില്‍ ഉപയോഗമില്ല.
രാജ്യത്തെ നിയമവ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കരുതെന്ന് പറയുന്നില്ലെന്നും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന ചില മതപുരോഹിതന്മാരാണ് ഇത്തരം വിലക്കുകള്‍ അടിച്ചേല്പിക്കുന്നതെന്നുമാണ് 'വിമന്‍ ടു ഡ്രൈവ്' പ്രവര്‍ത്തകര്‍ പറയുന്നത്.



Click it and Unblock the Notifications
