Latest Updates
-
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ!
സൗദിയില്‍ കാറോടിച്ചു; യുവതി പിടിയില്‍

കിഴക്കന്‍ പ്രവിശ്യയായ ഖോബറിലെ നഗരത്തില്‍ വാഹനമോടിച്ച മനാല്‍ അല്‍ ഷെരീഫ് എന്നമുപ്പത്തിരണ്ടുകാരിയാണ് പിടിയിലായത്. സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ് വിലക്ക് പിന്‍വലിക്കണമെന്ന പ്രചാരണവുമായി രംഗത്തുള്ള 'വിമന്‍ ടു ഡ്രൈവ്' എന്ന കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകരിലൊരാളാണ് മനാല്‍ ഷെരീഫ്.
ശനിയാഴ്ച രാവിലെ അറസ്റ്റിലായ മനാലിനെ പോലീസ് ആറു മണിക്കൂര്‍ തടഞ്ഞുവെച്ചു. മേലില്‍ വാഹനമോടിക്കില്ലെന്ന് രേഖാമൂലം എഴുതി വാങ്ങിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. പിന്നീട് ഞായറാഴ്ച മനാലിനെ വീണ്ടും അറസ്റ്റുചെയ്യാന്‍ ശ്രമമുണ്ടായെങ്കിലും അഭിഭാഷകരെത്തി തടയുകയായിരുന്നു.
മറ്റു സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ പ്രചോദനം നല്‍കാനായി താന്‍ കാറോടിക്കുന്നതിന്റെ വീഡിയോ ദൃശ്യം മനാല്‍ യു ട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം അഞ്ചു ലക്ഷത്തോളം പേര് ഈ ദൃശ്യങ്ങള്‍ കണ്ടെന്നാണ് കണക്ക്.
ഇന്റര്‍നെറ്റ് സൗഹൃദ കൂട്ടായ്മയായ ഫെയ്സ് ബുക്കുവഴിയും ട്വിറ്ററിലൂടെയും ഈ സംഘടന വലിയ തോതില്‍ പ്രചാരണം നടത്തുന്നുണ്ട്. ജൂണ്‍ 17ന് ലൈസന്‍സുള്ള മുഴുവന്‍ സ്ത്രീകളെയും വാഹനങ്ങളുമായി തെരുവിലിറക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
പുറം രാജ്യങ്ങളില്‍ കഴിയുമ്പോള്‍ ലൈസന്‍സ് സ്വന്തമാക്കിയ ഒട്ടേറെ സ്ത്രീകള്‍ സൗദിയിലുണ്ട്. പക്ഷേ നിരോധനമുള്ളതിനാല്‍ ഇവര്‍ക്ക് ഈ ലൈസന്‍സുകൊണ്ട് സൗദിയില്‍ ഉപയോഗമില്ല.
രാജ്യത്തെ നിയമവ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കരുതെന്ന് പറയുന്നില്ലെന്നും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന ചില മതപുരോഹിതന്മാരാണ് ഇത്തരം വിലക്കുകള്‍ അടിച്ചേല്പിക്കുന്നതെന്നുമാണ് 'വിമന്‍ ടു ഡ്രൈവ്' പ്രവര്‍ത്തകര്‍ പറയുന്നത്.



Click it and Unblock the Notifications