Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ഭര്‍ത്താവിന് ഭാര്യയെ വിശ്വാസമില്ല?

തമാശയായി കരുതരുത്. ഇന്ത്യയില്‍ മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി പിതാവ് താന്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ വരുന്ന പുരുഷന്മാരുടെ എണ്ണം കൂടിവരുകയാണത്രേ.
അടുത്ത കാലത്തായി ഇന്ത്യയില്‍ ഭീകരാക്രമണംങ്ങളും ഏറ്റുമുട്ടലുകളുമെല്ലാം കൂടിയതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് ലാബുകള്‍ എപ്പോഴും തിരക്കിലാണ്. മെഡിക്കല്‍ ഡിറ്റക്ടീവുകള്‍ എന്ന ഗണത്തിലാണ് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ പെടുന്നത്.
പക്ഷേ ഇപ്പോള്‍ അവര്‍ കൈകാര്യം ചെയ്യുന്ന കേസുകള്‍ പലതും കുടുംബവഴക്കുകളോ അതുപോലയുള്ള കുടുംബപ്രശ്നങ്ങളോ ആയി ബന്ധപ്പെട്ടതാണത്രേ. സ്വന്തം കുഞ്ഞിന്റെ പിതൃത്വം നിര്‍ണയിക്കാന്‍ എത്തുന്ന പുരുഷന്മാരുടെ എണ്ണം കൂടുകയാണെന്നാണ് ഫൊറന്‍സിക് ലാബുകളില്‍ നിന്നുള്ള വിവരം.
കലിനയിലും നാഗ്പൂരിലും പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ ഡിഎന്‍എ ടെസ്റ്റിനുള്ള ആവശ്യക്കാരുടെ എണ്ണം ദിനംപ്രതികൂടുകയാണ്. തിരക്ക് കണക്കിലെടുത്ത് അമരാവതി, ഔറംഗാബാദ്, പുനെ, നാസിക് എന്നിവിടങ്ങളില്‍ക്കൂടി ഡിഎന്‍എ പരിശോധന നടത്തുവാനുള്ള ജ്ജീകരണങ്ങള്‍ നടത്തുകയാണ് ലാബ് അധികൃതര്‍.
2009ല്‍ കലിനയിലും നാഗ്പൂരിലും ഫോറന്‍സിക് ലാബുകളില്‍ ഒരു ദിവസം രണ്ട് ടെസ്റ്റുകള്‍ എന്ന ശരാശരിയില്‍ 729 ടെസ്റ്റുകളാണ് നടത്തിയത്. ഇതില്‍ 95ശതമാനവും പിതൃത്വം തെളിയിക്കുന്നതിന് വേണ്ടിയായിരുന്നു.
ഓരോ മാസവും 50മുതല്‍ 60 വരെ കേസുകളാണ് സര്‍ക്കാര്‍ ലാബുകളില്‍ എത്താറുള്ളത്.2010 ഏപ്രില്‍ വരെയുള്ള കണക്ക് പരിശോധിച്ചാല്‍ 203 കേസുകള്‍ ഇതുവരെ എത്തിയിട്ടുണ്ട്. സ്വകാര്യലാബുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂട്ടാതെയുള്ള കണക്കാണിത്.
ജോലിസംബന്ധമായി അകന്ന് താമസിക്കുന്ന ദമ്പതികളിലും ഇന്‍ഫെര്‍ട്ടിലിറ്റി ചികിത്സക്ക് വിധേയരായവരും പാരമ്പര്യ സ്വത്തവകാശതര്ക്കങ്ങളിലും ആണ് ഏറിയ പങ്കും ഡിഎന്‍എ ടെസ്റ്റുകള്‍ നടക്കുന്നത്. ഇതില്‍ പിതൃത്വം സംബന്ധിച്ച് സംശയരോഗികളായ അച്ഛന്മാരുടെ സംശയം അസ്ഥാനത്താണെന്നാണ് ടെസ്റ്റുകള്‍ തെളിയിക്കുന്നത്.



Click it and Unblock the Notifications











