Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
ഭര്‍ത്താവിന് ഭാര്യയെ വിശ്വാസമില്ല?

തമാശയായി കരുതരുത്. ഇന്ത്യയില്‍ മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി പിതാവ് താന്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ വരുന്ന പുരുഷന്മാരുടെ എണ്ണം കൂടിവരുകയാണത്രേ.
അടുത്ത കാലത്തായി ഇന്ത്യയില്‍ ഭീകരാക്രമണംങ്ങളും ഏറ്റുമുട്ടലുകളുമെല്ലാം കൂടിയതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് ലാബുകള്‍ എപ്പോഴും തിരക്കിലാണ്. മെഡിക്കല്‍ ഡിറ്റക്ടീവുകള്‍ എന്ന ഗണത്തിലാണ് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ പെടുന്നത്.
പക്ഷേ ഇപ്പോള്‍ അവര്‍ കൈകാര്യം ചെയ്യുന്ന കേസുകള്‍ പലതും കുടുംബവഴക്കുകളോ അതുപോലയുള്ള കുടുംബപ്രശ്നങ്ങളോ ആയി ബന്ധപ്പെട്ടതാണത്രേ. സ്വന്തം കുഞ്ഞിന്റെ പിതൃത്വം നിര്‍ണയിക്കാന്‍ എത്തുന്ന പുരുഷന്മാരുടെ എണ്ണം കൂടുകയാണെന്നാണ് ഫൊറന്‍സിക് ലാബുകളില്‍ നിന്നുള്ള വിവരം.
കലിനയിലും നാഗ്പൂരിലും പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ ഡിഎന്‍എ ടെസ്റ്റിനുള്ള ആവശ്യക്കാരുടെ എണ്ണം ദിനംപ്രതികൂടുകയാണ്. തിരക്ക് കണക്കിലെടുത്ത് അമരാവതി, ഔറംഗാബാദ്, പുനെ, നാസിക് എന്നിവിടങ്ങളില്‍ക്കൂടി ഡിഎന്‍എ പരിശോധന നടത്തുവാനുള്ള ജ്ജീകരണങ്ങള്‍ നടത്തുകയാണ് ലാബ് അധികൃതര്‍.
2009ല്‍ കലിനയിലും നാഗ്പൂരിലും ഫോറന്‍സിക് ലാബുകളില്‍ ഒരു ദിവസം രണ്ട് ടെസ്റ്റുകള്‍ എന്ന ശരാശരിയില്‍ 729 ടെസ്റ്റുകളാണ് നടത്തിയത്. ഇതില്‍ 95ശതമാനവും പിതൃത്വം തെളിയിക്കുന്നതിന് വേണ്ടിയായിരുന്നു.
ഓരോ മാസവും 50മുതല്‍ 60 വരെ കേസുകളാണ് സര്‍ക്കാര്‍ ലാബുകളില്‍ എത്താറുള്ളത്.2010 ഏപ്രില്‍ വരെയുള്ള കണക്ക് പരിശോധിച്ചാല്‍ 203 കേസുകള്‍ ഇതുവരെ എത്തിയിട്ടുണ്ട്. സ്വകാര്യലാബുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂട്ടാതെയുള്ള കണക്കാണിത്.
ജോലിസംബന്ധമായി അകന്ന് താമസിക്കുന്ന ദമ്പതികളിലും ഇന്‍ഫെര്‍ട്ടിലിറ്റി ചികിത്സക്ക് വിധേയരായവരും പാരമ്പര്യ സ്വത്തവകാശതര്ക്കങ്ങളിലും ആണ് ഏറിയ പങ്കും ഡിഎന്‍എ ടെസ്റ്റുകള്‍ നടക്കുന്നത്. ഇതില്‍ പിതൃത്വം സംബന്ധിച്ച് സംശയരോഗികളായ അച്ഛന്മാരുടെ സംശയം അസ്ഥാനത്താണെന്നാണ് ടെസ്റ്റുകള്‍ തെളിയിക്കുന്നത്.



Click it and Unblock the Notifications