Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
കന്യകാത്വ പരിശോധന മനുഷ്യാവകാശ ലംഘനം
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന സിസ്റ്റര്‍ സെഫിയെ നിര്‍ബ്ബന്ധിതമായി കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയും അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണം.
കേരള കത്തോലിക്കാ സഭയിലെ വനിതാ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളാണ് തൂവാനീസാ ഫെസ്റ്റ് 2008 എന്ന പേരില്‍ നടന്ന വനിതാ സമാഗമത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സ്ത്രീത്വത്തിന്റെയും കന്യകാത്വത്തിന്റെയും മേലുള്ള കടന്നാക്രമണമായിട്ടേ ഇതിനെ കാണാന്‍ കഴിയൂവെന്നും കുറ്റാന്വേഷകര്‍ സത്യം, നീതി, മനുഷ്യാവകാശം ഇവ മാനിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും തൂവാനീസാ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫസര്‍ ആലീസുകുട്ടി പറഞ്ഞു.
കത്തോലിക്കാ സഭ വര്‍ഗീയവാദം വളര്‍ത്തുന്നുവെന്ന സിബിഐയുടെ പ്രസ്താവന കഠിനമായിപ്പോയെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ചിലര്‍ സൃഷ്ടിച്ച കഥയ്ക്കൊത്താണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. ഈ കഥയ്ക്കനുസരിച്ച് ആളുകളെ മാപ്പു സാക്ഷികളാക്കി സ്വന്തം മുഖം രക്ഷിക്കാനുള്ള ശ്രമമാണ് സിബിഐ നടത്തുന്നതെന്നും തോന്നിപ്പോകുന്നു.
സത്യമോ സാമാന്യ മര്യാദയോ പാലിക്കാതെ വാര്‍ത്തകളും വാര്‍ത്താവലോകനങ്ങളും ചിത്രീകരണങ്ങളും നടത്തുന്ന മാധ്യമരീതി സമൂഹത്തില്‍ വിഷം കുത്തിവയ്ക്കുന്നു- ഫെസ്റ്റില്‍ പങ്കെടുത്ത പ്രതിനിധികള്‍ കുറ്റപ്പെടുത്തി.



Click it and Unblock the Notifications