Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
കന്യകാത്വ പരിശോധന മനുഷ്യാവകാശ ലംഘനം
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന സിസ്റ്റര്‍ സെഫിയെ നിര്‍ബ്ബന്ധിതമായി കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയും അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണം.
കേരള കത്തോലിക്കാ സഭയിലെ വനിതാ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളാണ് തൂവാനീസാ ഫെസ്റ്റ് 2008 എന്ന പേരില്‍ നടന്ന വനിതാ സമാഗമത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സ്ത്രീത്വത്തിന്റെയും കന്യകാത്വത്തിന്റെയും മേലുള്ള കടന്നാക്രമണമായിട്ടേ ഇതിനെ കാണാന്‍ കഴിയൂവെന്നും കുറ്റാന്വേഷകര്‍ സത്യം, നീതി, മനുഷ്യാവകാശം ഇവ മാനിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും തൂവാനീസാ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫസര്‍ ആലീസുകുട്ടി പറഞ്ഞു.
കത്തോലിക്കാ സഭ വര്‍ഗീയവാദം വളര്‍ത്തുന്നുവെന്ന സിബിഐയുടെ പ്രസ്താവന കഠിനമായിപ്പോയെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ചിലര്‍ സൃഷ്ടിച്ച കഥയ്ക്കൊത്താണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. ഈ കഥയ്ക്കനുസരിച്ച് ആളുകളെ മാപ്പു സാക്ഷികളാക്കി സ്വന്തം മുഖം രക്ഷിക്കാനുള്ള ശ്രമമാണ് സിബിഐ നടത്തുന്നതെന്നും തോന്നിപ്പോകുന്നു.
സത്യമോ സാമാന്യ മര്യാദയോ പാലിക്കാതെ വാര്‍ത്തകളും വാര്‍ത്താവലോകനങ്ങളും ചിത്രീകരണങ്ങളും നടത്തുന്ന മാധ്യമരീതി സമൂഹത്തില്‍ വിഷം കുത്തിവയ്ക്കുന്നു- ഫെസ്റ്റില്‍ പങ്കെടുത്ത പ്രതിനിധികള്‍ കുറ്റപ്പെടുത്തി.



Click it and Unblock the Notifications











