Latest Updates
-
ചിങ്ങം 1: സാമ്പത്തിക ഉയർച്ചയ്ക്ക് ഈ ശുഭമുഹൂർത്തം; കരിയറിൽ വൻ മാറ്റങ്ങൾ ഉറപ്പ്! -
സ്വാതന്ത്ര്യദിനത്തിൽ അപൂർവ്വ രവിയോഗം: ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടങ്ങൾ കൊയ്യാം -
ചിങ്ങം 1-ന് തിളങ്ങുന്ന മുഖം വേണോ? ആഘോഷങ്ങൾക്കായി ഈ 3 ദിവസത്തെ സ്കിൻ കെയർ റൂട്ടീൻ പരീക്ഷിക്കൂ -
സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ മേക്കപ്പ് ഉരുകുമോ? വിയർപ്പിനെ തോൽപ്പിച്ച് തിളങ്ങാൻ ഈ വിദ്യകൾ മതി -
വർക്ക് ഫ്രം ഹോം: ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ജോലിയിൽ ഉന്മേഷവും പോസിറ്റീവ് എനർജിയും കൂടും -
ഊണുമേശ ഈ ദിശയിലാണോ? കുടുംബത്തിൽ ഐക്യവും സമാധാനവും നിറയ്ക്കാൻ വാസ്തു പറയുന്ന ലളിതമായ വഴികൾ -
അടുക്കളയിൽ സിങ്കും സ്റ്റൗവും അടുത്താണോ? പൊളിച്ചുപണിയാതെ വാസ്തു ദോഷം മാറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
നിലച്ചുപോയ ക്ലോക്ക് വീട്ടിലെ ഐശ്വര്യം കളയുമോ? വാസ്തു പ്രകാരം ക്ലോക്ക് വെക്കേണ്ട കൃത്യമായ സ്ഥലം ഇതാണ് -
വീടിന്റെ പ്രധാന വാതിലിന് നേരെ ഗോവണിയാണോ? വാസ്തുദോഷം മാറ്റാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ! -
ഹരിയാലി തീജ്: വീടിന്റെ ഐശ്വര്യം കൂട്ടാൻ ബാൽക്കണിയിൽ ഈ മാറ്റങ്ങൾ വരുത്തൂ, വാസ്തു പറയുന്നത് ഇതാണ്
കന്യകാത്വ പരിശോധന മനുഷ്യാവകാശ ലംഘനം
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന സിസ്റ്റര്‍ സെഫിയെ നിര്‍ബ്ബന്ധിതമായി കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയും അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണം.
കേരള കത്തോലിക്കാ സഭയിലെ വനിതാ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളാണ് തൂവാനീസാ ഫെസ്റ്റ് 2008 എന്ന പേരില്‍ നടന്ന വനിതാ സമാഗമത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സ്ത്രീത്വത്തിന്റെയും കന്യകാത്വത്തിന്റെയും മേലുള്ള കടന്നാക്രമണമായിട്ടേ ഇതിനെ കാണാന്‍ കഴിയൂവെന്നും കുറ്റാന്വേഷകര്‍ സത്യം, നീതി, മനുഷ്യാവകാശം ഇവ മാനിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും തൂവാനീസാ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫസര്‍ ആലീസുകുട്ടി പറഞ്ഞു.
കത്തോലിക്കാ സഭ വര്‍ഗീയവാദം വളര്‍ത്തുന്നുവെന്ന സിബിഐയുടെ പ്രസ്താവന കഠിനമായിപ്പോയെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ചിലര്‍ സൃഷ്ടിച്ച കഥയ്ക്കൊത്താണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. ഈ കഥയ്ക്കനുസരിച്ച് ആളുകളെ മാപ്പു സാക്ഷികളാക്കി സ്വന്തം മുഖം രക്ഷിക്കാനുള്ള ശ്രമമാണ് സിബിഐ നടത്തുന്നതെന്നും തോന്നിപ്പോകുന്നു.
സത്യമോ സാമാന്യ മര്യാദയോ പാലിക്കാതെ വാര്‍ത്തകളും വാര്‍ത്താവലോകനങ്ങളും ചിത്രീകരണങ്ങളും നടത്തുന്ന മാധ്യമരീതി സമൂഹത്തില്‍ വിഷം കുത്തിവയ്ക്കുന്നു- ഫെസ്റ്റില്‍ പങ്കെടുത്ത പ്രതിനിധികള്‍ കുറ്റപ്പെടുത്തി.



Click it and Unblock the Notifications