Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
കന്യകാത്വ പരിശോധന മനുഷ്യാവകാശ ലംഘനം
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന സിസ്റ്റര്‍ സെഫിയെ നിര്‍ബ്ബന്ധിതമായി കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയും അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണം.
കേരള കത്തോലിക്കാ സഭയിലെ വനിതാ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളാണ് തൂവാനീസാ ഫെസ്റ്റ് 2008 എന്ന പേരില്‍ നടന്ന വനിതാ സമാഗമത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സ്ത്രീത്വത്തിന്റെയും കന്യകാത്വത്തിന്റെയും മേലുള്ള കടന്നാക്രമണമായിട്ടേ ഇതിനെ കാണാന്‍ കഴിയൂവെന്നും കുറ്റാന്വേഷകര്‍ സത്യം, നീതി, മനുഷ്യാവകാശം ഇവ മാനിച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും തൂവാനീസാ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫസര്‍ ആലീസുകുട്ടി പറഞ്ഞു.
കത്തോലിക്കാ സഭ വര്‍ഗീയവാദം വളര്‍ത്തുന്നുവെന്ന സിബിഐയുടെ പ്രസ്താവന കഠിനമായിപ്പോയെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ചിലര്‍ സൃഷ്ടിച്ച കഥയ്ക്കൊത്താണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. ഈ കഥയ്ക്കനുസരിച്ച് ആളുകളെ മാപ്പു സാക്ഷികളാക്കി സ്വന്തം മുഖം രക്ഷിക്കാനുള്ള ശ്രമമാണ് സിബിഐ നടത്തുന്നതെന്നും തോന്നിപ്പോകുന്നു.
സത്യമോ സാമാന്യ മര്യാദയോ പാലിക്കാതെ വാര്‍ത്തകളും വാര്‍ത്താവലോകനങ്ങളും ചിത്രീകരണങ്ങളും നടത്തുന്ന മാധ്യമരീതി സമൂഹത്തില്‍ വിഷം കുത്തിവയ്ക്കുന്നു- ഫെസ്റ്റില്‍ പങ്കെടുത്ത പ്രതിനിധികള്‍ കുറ്റപ്പെടുത്തി.



Click it and Unblock the Notifications
