Latest Updates
-
സെമാഗ്ലൂട്ടൈഡ് വില കുറഞ്ഞു; ഈ അബദ്ധം ചെയ്താൽ ജീവൻ അപകടത്തിലാകും! -
അമാവാസി രാശിമാറ്റം: മേടം രാശിയിലേക്ക് ചന്ദ്രന്, ഈ രാശിക്കാര്‍ക്ക് വന്‍ നേട്ടം -
നക്ഷത്രഫലം ഇന്ന്: അപ്രതീക്ഷിത സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ നേട്ടം; ചിലർക്ക് പണനഷ്ടം! -
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ആണുങ്ങളുടെ കളിത്തട്ടിലെ സ്ത്രീസാന്നിദ്ധ്യം
മുംബൈ: ഇന്ത്യയിലെ സുരക്ഷിത നഗരമെന്ന് പേരുകേട്ട മുംബൈ നഗരത്തില്‍ സ്ത്രീകള്‍ കൂടുതല്‍ അരക്ഷിതരാകുന്നതായി റിപ്പോര്‍ട്ട്.
ആത്മരക്ഷയ്ക്കായി ഏതെങ്കിലും തരത്തിലുള്ള ഉപകരണങ്ങള്‍ കയ്യില്‍ കരുതാതെ മുംബൈ നഗരത്തില്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണത്രേ.
സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളും കയ്യേറ്റശ്രമങ്ങളുമാണ് മുംബൈയെ പിടികൂടിയിരിക്കുന്ന പുതിയ ശാപം. ക്രൈം റക്കോര്‍ഡു ബ്യൂറോയുടെ കണക്കുകള്‍ കാണുമ്പോള്‍ ഇക്കാര്യം ഏതാണ്ട് സ്ഥിരീകരിയ്ക്കാന്കഴിയും.
2005 ല്‍ 201 ബലാല്‍സംഗക്കേസുകളാണ് മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളെ അപമാനിയ്ക്കാനും ദേഹോപദ്രവം ഏല്‍പ്പിക്കാനും ശ്രമിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്യപ്പെട്ട കേസുകള്‍ 385 എണ്ണമാണ് ഒപ്പം മോശംവാക്കുകളുപയോഗിച്ച് വഴിയില്‍ വെച്ചു മറ്റും നടത്തിയ അപമാനശ്രമങ്ങള്‍ 99 എണ്ണവും.
ഈ കണക്കുകള്‍ മുംബൈയില്‍ സ്ത്രീകള്‍ക്കുള്ള അരക്ഷിതാവസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് വനിതാ വിമോചന പ്രവര്‍ത്തകയും അഭിഭാഷകയുമായ ഫ്ലവിയ ആഗ്നസ് ചൂണ്ടിക്കാട്ടുന്നു. മുബൈയിലെ സ്ത്രീകള്‍ക്ക് സമയവും കാലവും നോക്കിമാത്രമേ ഇപ്പോള്‍ പുറത്തിറങ്ങി സഞ്ചരിയ്ക്കാന്‍ കഴിയുകയുള്ളു- അവര്‍ പറയുന്നു.



Click it and Unblock the Notifications











