Latest Updates
-
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ!
ആണുങ്ങളുടെ കളിത്തട്ടിലെ സ്ത്രീസാന്നിദ്ധ്യം
വാഷിങ്ങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് മുന്‍പേ ഇന്ത്യന്‍വംശജയായ ബഹിരാകാശസഞ്ചാരി സുനിത വില്യംസിന് വീണ്ടും റെക്കോഡ്.
ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍നാള്‍ ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന ബഹുമതിയാണ് സുനിത ശനിയാഴ്ച കരസ്ഥമാക്കിയത്.
1996-ല്‍ അമേരിക്കന്‍ ബഹിരാകാശസഞ്ചാരിയായ ഷാനൊന് ലൂസിഡ് സ്ഥാപിച്ച 188 ദിവസം നാലുമണിക്കൂര്‍ എന്ന റെക്കോഡാണ് ശനിയാഴ്ച ഇന്ത്യന്‍സമയം 11.17ന് സുനിത മറികടന്നത്.
ആറുമാസത്തെ ബഹിരാകാശ വാസത്തിന് ശേഷം അറ്റ്ലാന്റിസ് വാഹനത്തില്‍ മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സുനിത വീണ്ടും വാര്‍ത്തകളിലെത്തിയത്.
ബഹിരാകാശയാത്രയുമായി ബന്ധപ്പെട്ട് സുനിത സ്ഥാപിക്കുന്ന ആദ്യ റെക്കോഡല്ല ഇത്. ബഹിരാകാശ നടത്തത്തിന്റെ കാര്യത്തിലും സുനിത റെക്കോഡിട്ടിരുന്നു.
നാലുതവണയായി 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തു നടക്കുകവഴി കൂടുതല്‍ ബഹിരാകാശത്തു നടന്ന വനിതയെന്ന സ്ഥാനം കാതറിന് തോണ്ടനെ പിന്തള്ളി സുനിത നേരത്തേതന്നെ കരസ്ഥമാക്കിയിരുന്നു.
ബഹിരാകാശത്തുവെച്ച് മാരത്തോണില്‍ പങ്കെടുക്കുന്ന ആദ്യസഞ്ചാരിയെന്ന പേരും സുനിതയ്ക്കാണ്. കഴിഞ്ഞ ഏപ്രിലില്‍ ബഹിരാകാശനിലയത്തില്‍വെച്ച് നാലു മണിക്കൂറും 24 മിനിറ്റും നീണ്ട മാരത്തോണില്‍ അവര്‍ പങ്കെടുക്കുകയുണ്ടായി.
ഗുജറാത്തില്‍ നിന്നും യുഎസിലേയ്ക്ക് കുടിയേറിയ ആളാണ് എന്‍ജിനീയറായ സുനിതയുടെ പിതാവ് .



Click it and Unblock the Notifications