Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആണുങ്ങളുടെ കളിത്തട്ടിലെ സ്ത്രീസാന്നിദ്ധ്യം
വാഷിങ്ങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് മുന്‍പേ ഇന്ത്യന്‍വംശജയായ ബഹിരാകാശസഞ്ചാരി സുനിത വില്യംസിന് വീണ്ടും റെക്കോഡ്.
ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍നാള്‍ ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന ബഹുമതിയാണ് സുനിത ശനിയാഴ്ച കരസ്ഥമാക്കിയത്.
1996-ല്‍ അമേരിക്കന്‍ ബഹിരാകാശസഞ്ചാരിയായ ഷാനൊന് ലൂസിഡ് സ്ഥാപിച്ച 188 ദിവസം നാലുമണിക്കൂര്‍ എന്ന റെക്കോഡാണ് ശനിയാഴ്ച ഇന്ത്യന്‍സമയം 11.17ന് സുനിത മറികടന്നത്.
ആറുമാസത്തെ ബഹിരാകാശ വാസത്തിന് ശേഷം അറ്റ്ലാന്റിസ് വാഹനത്തില്‍ മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സുനിത വീണ്ടും വാര്‍ത്തകളിലെത്തിയത്.
ബഹിരാകാശയാത്രയുമായി ബന്ധപ്പെട്ട് സുനിത സ്ഥാപിക്കുന്ന ആദ്യ റെക്കോഡല്ല ഇത്. ബഹിരാകാശ നടത്തത്തിന്റെ കാര്യത്തിലും സുനിത റെക്കോഡിട്ടിരുന്നു.
നാലുതവണയായി 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തു നടക്കുകവഴി കൂടുതല്‍ ബഹിരാകാശത്തു നടന്ന വനിതയെന്ന സ്ഥാനം കാതറിന് തോണ്ടനെ പിന്തള്ളി സുനിത നേരത്തേതന്നെ കരസ്ഥമാക്കിയിരുന്നു.
ബഹിരാകാശത്തുവെച്ച് മാരത്തോണില്‍ പങ്കെടുക്കുന്ന ആദ്യസഞ്ചാരിയെന്ന പേരും സുനിതയ്ക്കാണ്. കഴിഞ്ഞ ഏപ്രിലില്‍ ബഹിരാകാശനിലയത്തില്‍വെച്ച് നാലു മണിക്കൂറും 24 മിനിറ്റും നീണ്ട മാരത്തോണില്‍ അവര്‍ പങ്കെടുക്കുകയുണ്ടായി.
ഗുജറാത്തില്‍ നിന്നും യുഎസിലേയ്ക്ക് കുടിയേറിയ ആളാണ് എന്‍ജിനീയറായ സുനിതയുടെ പിതാവ് .



Click it and Unblock the Notifications