Latest Updates
-
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ!
സിപിഎമ്മിന്റെ അമരത്ത് മുസ്ലിംവനിത
മുസ്ലിംലീഗ് പാരമ്പര്യമുള്ള തറവാട്ടില്‍ നിന്നാണ് ചെങ്കൊടിയേന്തിക്കൊണ്ട് സൈനബയുടെ വരവ്. എടവണ്ണയിലെ മരക്കച്ചവടക്കാരനായിരുന്ന പുന്നക്കണ്ടി ഹസ്സന്റെ മകളാണ് സൈനബ. മുസ്ലിംലീഗ് നേതാവായിരുന്ന പി. സീതിഹാജിയുടെ അടുത്തസുഹൃത്തായിരുന്നു ഹസ്സന്.
സഹോദരന് ആദമാണ് സൈനബയെ ചെങ്കൊടിയിലേക്ക് നയിച്ചത്. മകന് ആദമിന്റെ കമ്മ്യൂണിസ്റ്പ്രവര്ത്തനം ഹസ്സന് ഇഷ്ടമായിരുന്നില്ല. തരംകിട്ടുമ്പോഴൊക്കെ ബാപ്പയും മകനും ഇതിന്റെ പേരില്‍ തര്‍ക്കിച്ചു. സഹോദരനോട് ആദ്യം തോന്നിയ സഹതാപത്തില്‍ നിന്നാണ് സൈനബയ്ക്ക് കമ്മ്യൂണിസത്തിനോട് ആദ്യപ്രേമം തുടങ്ങിയത്. മകളുടെ ചെങ്കൊടിപ്രേമം ബാപ്പയ്ക്ക് ഇതുവരെ ദഹിച്ചിട്ടില്ല.
മമ്പാട് എംഇഎസ് കോളെജില്‍ യൂണിയന് മത്സരത്തില്‍ എംഎസ്എഫ്-എസ്എഫ്ഐ മുന്നണിയുടെ കീഴില്‍ എംഎസ്എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് സൈനബ തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. ബികോം ബിരുദം നേടിയ ശേഷം റെയ്ഡ്കോയില്‍ ക്ലാര്‍ക്കായി. അവിടെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് പ്രവര്‍ത്തകയായി. അതുവഴി സംഘടനയുടെ സംസ്ഥാനകമ്മിറ്റി അംഗമായി.
പിന്നീട് അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന് പ്രവര്‍ത്തകയായ സൈനബ സംഘടനയുടെ സംസ്ഥാന ജോയിന്റ്സെക്രട്ടറിയായി. രണ്ടു തവണ തുടര്‍ച്ചയായി സിപിഎം ജില്ലാകമ്മിറ്റി അംഗമാണ്. കഴിഞ്ഞ തവണ നിലമ്പൂര്‍ ബ്ലോക്ക് സമിതി അംഗമായിരുന്നു.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വിടവും ദൗര്‍ബല്യവുമാണ് നികന്ന് കിട്ടുന്നത്. കേരളത്തിലെ ന്യൂനപക്ഷ മുസ്ലിംസമുദായത്തിലെ സ്ത്രീസമൂഹത്തിലേക്ക് നേരിട്ട് കടന്നുചെല്ലാന്‍ ഇനി സൈനബ എന്ന യുവനേതാവുണ്ട്.
റെയ്ഡ്കോ നിലമ്പൂര്‍ ബ്രാഞ്ച് മാനേജരായ സൈനബ കഴിഞ്ഞ വര്‍ഷം സംസ്ഥാനവനിതാകമ്മീഷന്‍ അംഗമായതിനു ശേഷം അവധിയിലാണ്. വണ്ടൂരില്‍ കെഎസ്ഇബി അസിസ്റന്റായ ഭര്‍ത്താവ് ബഷീര്‍ ചുങ്കത്തറ പുരോഗമനകലാസാഹിത്യസംഘം ജില്ലാസെക്രട്ടറിയാണ്. രണ്ട് മക്കളുണ്ട്: അസിം ഹാഷ്മി, ഫാഷിയ.



Click it and Unblock the Notifications