Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
കര്‍ഷകന്റെ മറുപടി
സ്വന്തം വയലില്‍ ഏറെ വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്ത ഒരു കര്ഷകനുണ്ടായിരുന്നു. ഒരിക്കല്‍ കര്‍ഷകന്റെ കുതിര എങ്ങോട്ടോ ഓടിപ്പോയി. വിവരമറിഞ്ഞ് അയല്‍ക്കാരെല്ലാം കര്‍ഷകന്റെ വീട്ടിലെത്തി, ഭാഗ്യദോഷമാണ് ഇതിന് കാരണമെന്നായിരുന്നു അയല്‍ക്കാരുടെ അഭിപ്രായം. കുതിരപോയതില് നിരാശനായ കര്ഷകന് 'ഒരുപക്ഷേ അതായിരിക്കാ'മെന്ന് മറുപടിയും നല്കി.
അടുത്ത പ്രഭാതത്തില്‍ കുതിര തിരികെ കര്‍ഷകന്റെ വീട്ടിലെത്തി, ഒപ്പം മൂന്ന് കാട്ടുകുതിരകളുമുണ്ടായിരുന്നു. സംഭവമറിഞ്ഞെത്തിയ അയല്‍ക്കാര്‍ പറഞ്ഞു അത്ഭുതകരം തന്നെ, അപ്പോഴും കര്‍ഷകന്റെ മറുപടി 'ആയിരിയ്ക്കാം' എന്നായിരുന്നു.
അന്നുതന്നെ കര്‍ഷകന്റെ മകന് വീട്ടിലെത്തിയ മൂന്ന് കാട്ടുകുതിരകളില് ഒന്നിന്റെ പുറത്തുകയറി എന്നാല്‍ മനുഷ്യരുമായി മെരുങ്ങിയിട്ടില്ലാത്ത കുതിറ കുതറിച്ചാടി മകനെ മറിച്ചിട്ടു, വീഴ്ചയില്‍ അയാളുടെ കാലു പൊട്ടി. വിവരമറിഞ്ഞ് അയല്‍ക്കാര്‍ വീണ്ടും എത്തി. എല്ലാവരും ഒരേസ്വരത്തില്‍ സംഭവം നിര്‍ഭാഗ്യമാണെന്ന് പറഞ്ഞു, അപ്പോഴും കര്ഷകന് പഴയ അതേ മറുപടി തന്നെയാണ് പറഞ്ഞത്.
അടുത്ത ദിവസം ചില സൈനികോദ്യോഗസ്ഥന്മാര് ഗ്രാമത്തിലെത്തി, ഗ്രാമത്തിലെ യുവാക്കളെയെല്ലാം നിര്‍ബ്ബന്ധപൂര്‍വ്വം സൈന്യത്തില്ച്ചേര്ക്കാനായിരുന്നു ഇവരെത്തിയത്. അവര്‍ കര്‍ഷകന്റെ വീട്ടിലുമെത്തി, എന്നാല്‍ മകന് കാലൊടിഞ്ഞു കിടക്കുകയായതിനാല്‍ അയാളെ സൈന്യത്തിലെടുക്കാതെ അവര്‍ തിരിച്ചിറങ്ങുകയും ചെയ്തു.
അപ്പോഴും അയല്‍ക്കാര്‍ കര്‍ഷകന്റെ വീട്ടിലെത്തി, നല്ലതും ചീത്തയുമായ പലകാര്യങ്ങളിലൂടെയാണെങ്കിലും ഒടുവില്‍ അതിന് നല്ലൊരു പരിസമാപ്തിയുണ്ടാവുകയും മകനെ സൈന്യത്തിലെടുക്കാതിരിക്കുകയും ചെയ്തതിന് അവര്‍ കര്‍ഷകനെ അനുമോദിച്ചു. അപ്പോഴും 'ആയിരിക്കാം' എന്ന മറുപടി മാത്രമേ കര്ഷകന് പറഞ്ഞുള്ളു.



Click it and Unblock the Notifications