Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
കര്‍ഷകന്റെ മറുപടി
സ്വന്തം വയലില്‍ ഏറെ വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്ത ഒരു കര്ഷകനുണ്ടായിരുന്നു. ഒരിക്കല്‍ കര്‍ഷകന്റെ കുതിര എങ്ങോട്ടോ ഓടിപ്പോയി. വിവരമറിഞ്ഞ് അയല്‍ക്കാരെല്ലാം കര്‍ഷകന്റെ വീട്ടിലെത്തി, ഭാഗ്യദോഷമാണ് ഇതിന് കാരണമെന്നായിരുന്നു അയല്‍ക്കാരുടെ അഭിപ്രായം. കുതിരപോയതില് നിരാശനായ കര്ഷകന് 'ഒരുപക്ഷേ അതായിരിക്കാ'മെന്ന് മറുപടിയും നല്കി.
അടുത്ത പ്രഭാതത്തില്‍ കുതിര തിരികെ കര്‍ഷകന്റെ വീട്ടിലെത്തി, ഒപ്പം മൂന്ന് കാട്ടുകുതിരകളുമുണ്ടായിരുന്നു. സംഭവമറിഞ്ഞെത്തിയ അയല്‍ക്കാര്‍ പറഞ്ഞു അത്ഭുതകരം തന്നെ, അപ്പോഴും കര്‍ഷകന്റെ മറുപടി 'ആയിരിയ്ക്കാം' എന്നായിരുന്നു.
അന്നുതന്നെ കര്‍ഷകന്റെ മകന് വീട്ടിലെത്തിയ മൂന്ന് കാട്ടുകുതിരകളില് ഒന്നിന്റെ പുറത്തുകയറി എന്നാല്‍ മനുഷ്യരുമായി മെരുങ്ങിയിട്ടില്ലാത്ത കുതിറ കുതറിച്ചാടി മകനെ മറിച്ചിട്ടു, വീഴ്ചയില്‍ അയാളുടെ കാലു പൊട്ടി. വിവരമറിഞ്ഞ് അയല്‍ക്കാര്‍ വീണ്ടും എത്തി. എല്ലാവരും ഒരേസ്വരത്തില്‍ സംഭവം നിര്‍ഭാഗ്യമാണെന്ന് പറഞ്ഞു, അപ്പോഴും കര്ഷകന് പഴയ അതേ മറുപടി തന്നെയാണ് പറഞ്ഞത്.
അടുത്ത ദിവസം ചില സൈനികോദ്യോഗസ്ഥന്മാര് ഗ്രാമത്തിലെത്തി, ഗ്രാമത്തിലെ യുവാക്കളെയെല്ലാം നിര്‍ബ്ബന്ധപൂര്‍വ്വം സൈന്യത്തില്ച്ചേര്ക്കാനായിരുന്നു ഇവരെത്തിയത്. അവര്‍ കര്‍ഷകന്റെ വീട്ടിലുമെത്തി, എന്നാല്‍ മകന് കാലൊടിഞ്ഞു കിടക്കുകയായതിനാല്‍ അയാളെ സൈന്യത്തിലെടുക്കാതെ അവര്‍ തിരിച്ചിറങ്ങുകയും ചെയ്തു.
അപ്പോഴും അയല്‍ക്കാര്‍ കര്‍ഷകന്റെ വീട്ടിലെത്തി, നല്ലതും ചീത്തയുമായ പലകാര്യങ്ങളിലൂടെയാണെങ്കിലും ഒടുവില്‍ അതിന് നല്ലൊരു പരിസമാപ്തിയുണ്ടാവുകയും മകനെ സൈന്യത്തിലെടുക്കാതിരിക്കുകയും ചെയ്തതിന് അവര്‍ കര്‍ഷകനെ അനുമോദിച്ചു. അപ്പോഴും 'ആയിരിക്കാം' എന്ന മറുപടി മാത്രമേ കര്ഷകന് പറഞ്ഞുള്ളു.



Click it and Unblock the Notifications