Latest Updates
-
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!
ഒമിക്രോണ്‍ ബാധിച്ച 66% പേരും മുന്‍പ് കോവിഡ് ബാധിച്ചവരെന്ന് പഠനം
ഒമിക്രോണ്‍ അണുബാധയുള്ളവരില്‍ മൂന്നില്‍ രണ്ട് അല്ലെങ്കില്‍ 66% പേര്‍ക്ക് നേരത്തെ കോവിഡ് ഉണ്ടായിരുന്നുവെന്ന് പഠനം. രണ്ട് ദശലക്ഷത്തിലധികം ആളുകളില്‍ നടത്തിയ ഒരു പഠനമാണ് ഈ റിപ്പോര്‍ട്ടുമായി മുന്നോട്ടെത്തിയത്. റിയാക്റ്റ് നടത്തിയ പഠനത്തെക്കുറിച്ചുള്ള ഒരു ബിബിസി റിപ്പോര്‍ട്ട് പറയുന്നത് വീണ്ടും അണുബാധകള്‍ ഉണ്ടായിട്ടുള്ളത് കൂടുതലായി ആരോഗ്യ പ്രവര്‍ത്തകരിലും കുട്ടികളുള്ള വീടുകളിലും അല്ലെങ്കില്‍ ഒരേ വീട്ടില്‍ താമസിക്കുന്ന ആളുകളിലുമാണെന്നാണ്.
ഒമിക്രോണ്‍ അല്ലെങ്കില്‍ കൊറോണ വൈറസിന്റെ ബി.1.1.529 വകഭേദമാണ് ഇതുവരെ കോവിഡിന്റെ ഏറ്റവും പകര്‍ച്ചവ്യാധിയുള്ള വകഭേദം. 2021 നവംബര്‍ 24ന് ദക്ഷിണാഫ്രിക്കയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ഈ വേരിയന്റിന് ധാരാളം മ്യൂട്ടേഷനുകള്‍ ഉണ്ട്, അവയില്‍ ചിലത് ആശങ്കാജനകവുമാണ്. ആശങ്കയുടെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഈ വേരിയന്റുമായി വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞിട്ടുണ്ട്.

ഒമിക്രോണ്‍ BA.2 ഉപവകഭേദം ഇന്ത്യയില്‍ കൂടുതല്‍
ഇന്ത്യയില്‍, ഒമിക്റോണിന്റെ ഉപവിഭാഗമായ ഒമൈക്രോണ്‍ ബിഎ.2 ആണ് കൂടുതല്‍ പ്രചാരത്തിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍, രാജ്യത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 21,05,611 ആണ്. ആരോഗ്യ മന്ത്രാലയം പങ്കിട്ട കണക്കുകള്‍ പ്രകാരം, 77% സജീവ കേസുകളില്‍ 10 സംസ്ഥാനങ്ങളിലായാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒഡീഷ, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഡെല്‍റ്റ വേരിയന്റില്‍ നിന്ന് അണുബാധ കാണിക്കുന്നത്.

വീണ്ടും അണുബാധ ഉണ്ടാകാന്‍ സാധ്യത
ഇന്ത്യയില്‍ ഇപ്പോഴും ഒമിക്റോണ്‍ റീഇന്‍ഫെക്ഷന്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, ഭാവിയില്‍ എന്ത് പുതിയ വേരിയന്റ് ഉയര്‍ന്നുവരുമെന്ന് ആര്‍ക്കും അറിയാത്തതിനാല്‍ ഉചിതമായ കോവിഡ് പ്രോട്ടോകോള്‍ പിന്തുടരേണ്ടതുണ്ട്. അതിനിടെ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ ഒരു പഠനമനുസരിച്ച്, ഒമൈക്രോണ്‍ അണുബാധ മൂലമുണ്ടാകുന്ന രോഗപ്രതിരോധ പ്രതികരണം ഡെല്‍റ്റ പോലുള്ള വകഭേദങ്ങളില്‍ നിന്ന് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പറയുന്നു.

കോവിഡ് വര്‍ധനവ്
ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ചയില്‍ പ്രതിദിനം 3 ലക്ഷം കോവിഡ് കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അണുബാധ വ്യാപനം ഇപ്പോഴും വളരെ ഉയര്‍ന്നതായി ശ്രദ്ധിക്കപ്പെടുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഒഡീഷ, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുമ്പോള്‍ കര്‍ണാടക, കേരളം, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ ഇപ്പോഴും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

യുഎസ്എ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ കുറവ്
ഇംഗ്ലണ്ടില്‍ ഒമിക്രോണ്‍ വേരിയന്റിനെ നേരിടാന്‍ ഏര്‍പ്പെടുത്തിയ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച എടുത്തുകളഞ്ഞിട്ടുണ്ട്. അടച്ച സ്ഥലങ്ങളില്‍ മാസ്കുകള്‍ ആവശ്യമില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കുക
ഒമിക്രോണ്‍ ബാധിക്കുമ്പോള്‍, യഥാര്‍ത്ഥ സ്ട്രെയിനോ മുമ്പ് പരിവര്‍ത്തനം ചെയ്ത വൈറസോ ബാധിച്ചപ്പോള്‍ കണ്ട അതേ ലക്ഷണങ്ങള്‍ തന്നെ ഒരു വ്യക്തിക്ക് കൂടുതലോ കുറവോ ആയി അനുഭവപ്പെടുന്നു. നേരിയ പനി, ക്ഷീണം, തൊണ്ടയിലെ പോറല്‍, ശരീരവേദന എന്നിവയാണ് ഒമിക്റോണിന്റെ ആദ്യ ലക്ഷണങ്ങള്‍. ഡെല്‍റ്റ വേരിയന്റുമായുള്ള അണുബാധയുടെ സമയത്ത് ഒരു സാധാരണ അസുഖമായിരുന്ന മണവും രുചിയും നഷ്ടപ്പെടുന്നത് ഒമിക്രോണുമായി ബന്ധപ്പെട്ടതല്ല.
Most read:തലവേദന, ഉറക്കമില്ലായ്മ; ശ്രദ്ധിക്കാതെ പോകരുത് കോവിഡിന്റെ ഈ ദീര്‍ഘകാല ഫലങ്ങള്‍

ബൂസ്റ്റര്‍ ഡോസ് മികച്ച പ്രതിരോധം
വാക്സിനേഷനാണ് ഇതുവരെ കോവിഡിനെതിരായ ഏറ്റവും മികച്ച ആയുധമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്റോണില്‍ നിന്നുള്ള ഗുരുതരമായ രോഗങ്ങളില്‍ നിന്നും ആശുപത്രിവാസത്തില്‍ നിന്നും സ്വയം പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം വാക്സിനേഷനാണ്. വാക്സിനേഷനുകള്‍, ബൂസ്റ്റര്‍, മുന്‍കരുതല്‍ എന്നിവ ആശുപത്രിവാസവും ഒമിക്റോണ്‍ അണുബാധയുടെ തീവ്രതയും കുറയ്ക്കാന്‍ സഹായിക്കും. ഇന്ത്യയില്‍, മൊത്തം ജനസംഖ്യയുടെ 95% പേര്‍ക്ക് ആദ്യ ഡോസ് വാക്സിനേഷന് ലഭിച്ചിട്ടുണ്ട്. 74% പേര് രണ്ടാം ഡോസും എടുത്തു. ഇതിനുപുറമെ, യോഗ്യരായ 97.03 ലക്ഷം പേര് മുന്‍കരുതല്‍ ഡോസ് എടുത്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.



Click it and Unblock the Notifications