ഹോട്ടല്‍ ഭക്ഷണം അപകടമാവരുത്

കുറച്ചു ദിവസമായി ഷവര്‍മ ഉണ്ടാക്കുന്ന കോലാഹലം കുറച്ചൊന്നുമല്ല. നടന്‍ തിലകന്റെ മകന്‍ ഷോബി തിലകനും കുടുംബവും ഷവര്‍മ കഴിച്ച് ആശുപത്രിയിലായി. മറ്റൊരു മലയാളി ഇതേ ഹോട്ടലില്‍ നിന്നു വാങ്ങിയ ഷവര്‍മ കഴിച്ച് ബാംഗ്ലൂരില്‍ വച്ചു മരിക്കുകയും ചെയ്തു.

Shawarma

ഹോട്ടല്‍ ഭക്ഷണം ഇപ്പോള്‍ ആവശ്യത്തേക്കാളേറെ ഒരു ഫാഷനായി മാറിയിരിക്കുന്ന കാലഘട്ടമാണിത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും പുറത്തു പോയി ഭക്ഷണം കഴിച്ചില്ലെങ്കില്‍ എന്തോ ഒരിത് എന്ന തോന്നലാണ് പലര്‍ക്കും.

ഹോട്ടല്‍ ഭക്ഷണമുണ്ടാക്കുന്ന പ്രധാന ഭീഷണി ഭക്ഷ്യവിഷബാധ തന്നെയാണ്. കയ്യിലിരിക്കുന്ന കാശു കൊടുത്ത് അസുഖം വിലയ്ക്കു വാങ്ങുന്ന അവസ്ഥ. ഇതൊഴിവാക്കാന്‍ പുറത്തു പോയി ഭക്ഷണം കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

നല്ല നിലവാരമുള്ള ഹോട്ടലുകള്‍ തെരഞ്ഞെടുക്കുക എന്നതാണ് ഒന്ന്. വൃത്തിഹീനമായ അന്തരീക്ഷം കണ്ടാല്‍ തിരിച്ചറിയാവുന്നതല്ലേയുള്ളൂ. പറ്റുമെങ്കില്‍ ലൈസന്‍സുള്ള ഹോട്ടലാണോയെന്നും ഉറപ്പു വരുത്തുക.

നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളായിരിക്കും കൂടുതലും ഭക്ഷ്യവിഷബാധയുണ്ടാക്കുന്നത്. ഇത് കഴിച്ചേ തീരൂ എന്ന് നിര്‍ബന്ധമുള്ളവര്‍ പഴകിയ ഇറച്ചി കൊണ്ടല്ല ഭക്ഷണമുണ്ടാക്കുന്നതെന്ന് ഉറപ്പു വരുത്തണം. അല്‍പം പഴകിയ ഭക്ഷണം വായില്‍ വയ്ക്കുമ്പോഴേ രുചിവ്യത്യാസം മനസിലാക്കാം.

കഴിവതും വറുത്ത സാധനങ്ങള്‍ക്ക് പകരം ബേക്ക് ചെയ്തതോ സ്റ്റീം ചെയ്തതോ ആയ വിഭവങ്ങളായിരിക്കും കൂടുതല്‍ നല്ലത്.

ഹോട്ടലില്‍ നിന്നു കഴിയ്ക്കുമ്പോള്‍ മിനറല്‍ വാട്ടര്‍ മാത്രം ഉപയോഗിക്കുക. ഇതല്ലാതെ തരുന്ന വെള്ളവും ഭക്ഷ്യവിഷബാധ വരുത്താം.

ജ്യൂസുകളും മറ്റും വാങ്ങുമ്പോഴും ശ്രദ്ധ വേണം. ഇതിലും നല്ലതല്ലാത്ത വെള്ളം ചേര്‍ക്കാന്‍ സാധ്യത കൂടുതലാണ്. ആവശ്യത്തിനു മാത്രം കഴിയ്ക്കുക. വലിച്ചു വാരി കഴിയ്ക്കുന്നതും ചിലപ്പോള്‍ ദഹനക്കേടു വരുത്തും.

ഭക്ഷണം കഴിച്ച ശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടെന്നു തോന്നിയാല്‍ ചികിത്സ തേടാന്‍ വൈകരുത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion