Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
വന്ധ്യതയ്ക്കുള്ള മരുന്ന് മുഴകളുണ്ടാക്കും

ഒരു കുഞ്ഞില്ലാതെ വരുമ്പോഴുള്ള ഒറ്റപ്പെടലും ദുഖവും അസ്ഥിത്വദുഖവും തന്നെയാണ് പങ്കാളികളെ വന്ധ്യതാ ചികിത്സയിലേയ്ക്ക് നയിക്കുന്നത്. ഇപ്പോള്‍ പലരീതിയിലുള്ള ചികിത്സകള്‍ വന്ധ്യത അകറ്റാനായി നിലവിലുണ്ട്.
കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ഇത്തരം ചികിത്സകള്‍ നടത്തുന്നത്. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലം ഗൗരവമേറിയതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. വന്ധ്യത ചികിത്സയുടെ ഭാഗമായി സ്ത്രീകള്‍ക്ക് നല്കുന്ന മരുന്നുകള്‍ അണ്ഡാശയത്തില്‍ മുഴകളുണ്ടാക്കാനുള്ള സാധ്യതയുണ്ടത്രേ.
സാധാരണയില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ അണ്ഡങ്ങള്‍ ഉല്പാദിപ്പിക്കാന് വേണ്ടിയാണ് ഇത്തരം മറുന്നുകള് നല്‍കുന്നത്. ഇതുതന്നെയാണ് ഒവേറിയന്‍ ട്യൂമറുകള്‍ക്ക് കാരണമാകുന്നത്. ഡച്ച് ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
ഇന്‍വിട്രോ ഫെര്‍ടിലൈസേഷന്‍(ഐവിഎഫ്) ചികിത്സയ്ക്ക് വിധേയരാകുന്ന സ്ത്രീകള്‍ പതിനഞ്ചുവര്‍ഷത്തോളം നിരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. ചികിത്സയ്ക്ക് വിധേയരായ മിക്കവര്‍ക്കും ഒവേറിയന്‍ ട്യൂമറുണ്ടെന്ന് കണ്ടെത്തി, ഇതില്‍ത്തന്നെ ചിലത് കാന്‍സറായി മാറുകയും ചെയ്തു.
എന്നാല്‍ ഇത്തരത്തിലുണ്ടാകുന്ന മുഴകള്‍ കാന്‍സറായി മാറാനുള്ള സാധ്യത കുറവാണെന്നും ഗവേഷകര്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അതിന് മുമ്പ് ഒരു നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നുമാണ് വന്ധ്യത ചികിത്സ നടത്തുന്ന വിദഗ്ധര്‍ പറയുന്നത്.
25000 സ്ത്രീകളിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. ഇവരില്‍ 19,000 പേര് ഐവിഎഫ് ചികിത്സയ്ക്ക് വിധേയരായവരാണ്. ഇവരില്‍ത്തന്നെ 61 പേരുടെ അണ്ഡാശയത്തില്‍ മുഴകള്‍ കണ്ടെത്തി. ഇതില്‍ത്തന്നെ 31 എണ്ണം ബോര്‍ഡര്‍ലൈന്‍ ട്യൂമറുകളും ബാക്കി ഒവേറിയന്‍ കാന്‍സറുമായിരുന്നു.
ഇന്നത്തെക്കാലത്ത് വന്ധ്യതാ നിരക്ക് കൂടുന്നതുകൊണ്ടുതന്നെ വന്ധ്യത ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുകയാണ്. നേരാംവണ്ണം പരിശീലനും അനുഭവസമ്പത്തുമില്ലാത്തവരുടെയടുത്ത് ചികിത്സ നേടുകയെന്നത് ഒട്ടും ആരോഗ്യകരമല്ല. വന്ധ്യത ചികിത്സ തുടങ്ങുന്നത് വിദഗ്ധോപദേശം ലഭിച്ചതിന് ശേഷം മാത്രമായിരിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications