Latest Updates
-
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും
ലജ്ജാലുക്കളാണോ? ഹൃദയത്തെ സൂക്ഷിയ്ക്കുക
നിങ്ങള്‍ ലജ്ജാലുക്കളും തലയുയര്‍ത്തി മറ്റുള്ളവരുമായി ഇടപഴകാന്‍ മടിയുള്ളവരുമാണോ? സൂക്ഷിയ്ക്കുക നിങ്ങളെ ഹൃദ്രോഗം പിടികൂടിയേയ്ക്കാം.
പുതിയതായി നടന്ന ചില പഠനങ്ങളാണ് ലജ്ജാലുക്കളായ ആളുകളില്‍ ഹൃദ്രോഗം വന്ന് മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന ്വ്യക്തമാക്കുന്നത്.
മറ്റുള്ളവരോട് സംസാരിയ്ക്കാനും ഇടപഴകാനും മടിയ്ക്കുന്നവരില് ആത്മവിശ്വാസക്കുറവും എപ്പോഴും പേടിയുമുള്ള മാനസികാവസ്ഥയായിരിക്കും ഉണ്ടാവുക. എന്നാല്‍ നന്നായി ഇടപഴകുകയും ലജ്ജയെന്ന മാനസികാവസ്ഥകാണിക്കാതിരിക്കുന്നവരുടെ ഹൃദയം ലജ്ജാലുക്കളുടേതിനെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യമുള്ളതായിരിക്കുമത്രേ.
ലജ്ജാലുക്കളായവരില് അമ്പത് ശതമാനം പേരും മരിക്കുന്നത് ഹൃദ്രോഗങ്ങളോ പക്ഷാഘാതമോ ബാധിച്ചാണെന്നു പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ചിക്കാഗോസ് നോത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്.
മുപ്പത് വര്‍ഷമായി 2,000ത്തിലേറെ പുരുഷന്മാരില് പഠനം നടത്തിവരുകയായിരുന്ന ഗവേഷക സംഘം. 40വയസ്സിനും 55 വയസ്സിനും ഇയിലുള്ള പുരുഷന്മാര്ക്ക് പ്രത്യേക ചോദ്യാവലി തയ്യാറാക്കി നല്‍കിയാണ് പഠനത്തിനായുള്ള വിവരങ്ങള്‍ ശേഖരിച്ചത്.
പഠനത്തിന്റെ അവസാനഘട്ടം എത്തിയപ്പോഴേയ്ക്കും ഇതില്‍ അറുപത് ശതമാനംപേരും മരിച്ചു. തുടര്‍ന്ന് ഇവരുടെ മരണങ്ങള് സംബന്ധിച്ച വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ പഠനം പൂര്‍ത്തിയാക്കിയത്.
ചോദ്യാവലിയില്‍ കിട്ടിയ ഉത്തരങ്ങളും ഇവരുടെയൊക്കെ മരണസര്‍ട്ടിഫിക്കറ്റുകളും താരതമ്യപ്പെടുത്തി പഠനം നടത്തിയപ്പോഴാണ് ലജ്ജാലുക്കളായവര് മിക്കവരും ഹൃദയാഘാതമോ പക്ഷാഘാതമോ വന്നാണ് മരിച്ചതെന്ന് കണ്ടെത്തിയത്. പുകവലി, കൊളസ്ട്രോള്‍ തുടങ്ങിയ കാരണങ്ങള്‍ക്കൊപ്പം സ്വഭാവ സവിശേഷതകള്‍ക്കും ഹൃദ്രോഗങ്ങള്‍ വരുത്തുന്നതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications