Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
ലജ്ജാലുക്കളാണോ? ഹൃദയത്തെ സൂക്ഷിയ്ക്കുക
നിങ്ങള്‍ ലജ്ജാലുക്കളും തലയുയര്‍ത്തി മറ്റുള്ളവരുമായി ഇടപഴകാന്‍ മടിയുള്ളവരുമാണോ? സൂക്ഷിയ്ക്കുക നിങ്ങളെ ഹൃദ്രോഗം പിടികൂടിയേയ്ക്കാം.
പുതിയതായി നടന്ന ചില പഠനങ്ങളാണ് ലജ്ജാലുക്കളായ ആളുകളില്‍ ഹൃദ്രോഗം വന്ന് മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന ്വ്യക്തമാക്കുന്നത്.
മറ്റുള്ളവരോട് സംസാരിയ്ക്കാനും ഇടപഴകാനും മടിയ്ക്കുന്നവരില് ആത്മവിശ്വാസക്കുറവും എപ്പോഴും പേടിയുമുള്ള മാനസികാവസ്ഥയായിരിക്കും ഉണ്ടാവുക. എന്നാല്‍ നന്നായി ഇടപഴകുകയും ലജ്ജയെന്ന മാനസികാവസ്ഥകാണിക്കാതിരിക്കുന്നവരുടെ ഹൃദയം ലജ്ജാലുക്കളുടേതിനെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യമുള്ളതായിരിക്കുമത്രേ.
ലജ്ജാലുക്കളായവരില് അമ്പത് ശതമാനം പേരും മരിക്കുന്നത് ഹൃദ്രോഗങ്ങളോ പക്ഷാഘാതമോ ബാധിച്ചാണെന്നു പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ചിക്കാഗോസ് നോത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്.
മുപ്പത് വര്‍ഷമായി 2,000ത്തിലേറെ പുരുഷന്മാരില് പഠനം നടത്തിവരുകയായിരുന്ന ഗവേഷക സംഘം. 40വയസ്സിനും 55 വയസ്സിനും ഇയിലുള്ള പുരുഷന്മാര്ക്ക് പ്രത്യേക ചോദ്യാവലി തയ്യാറാക്കി നല്‍കിയാണ് പഠനത്തിനായുള്ള വിവരങ്ങള്‍ ശേഖരിച്ചത്.
പഠനത്തിന്റെ അവസാനഘട്ടം എത്തിയപ്പോഴേയ്ക്കും ഇതില്‍ അറുപത് ശതമാനംപേരും മരിച്ചു. തുടര്‍ന്ന് ഇവരുടെ മരണങ്ങള് സംബന്ധിച്ച വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ പഠനം പൂര്‍ത്തിയാക്കിയത്.
ചോദ്യാവലിയില്‍ കിട്ടിയ ഉത്തരങ്ങളും ഇവരുടെയൊക്കെ മരണസര്‍ട്ടിഫിക്കറ്റുകളും താരതമ്യപ്പെടുത്തി പഠനം നടത്തിയപ്പോഴാണ് ലജ്ജാലുക്കളായവര് മിക്കവരും ഹൃദയാഘാതമോ പക്ഷാഘാതമോ വന്നാണ് മരിച്ചതെന്ന് കണ്ടെത്തിയത്. പുകവലി, കൊളസ്ട്രോള്‍ തുടങ്ങിയ കാരണങ്ങള്‍ക്കൊപ്പം സ്വഭാവ സവിശേഷതകള്‍ക്കും ഹൃദ്രോഗങ്ങള്‍ വരുത്തുന്നതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications