Latest Updates
-
കടുത്ത ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന സ്മാർട്ട് വർക്കൗട്ടുകൾ -
ഡൽഹിയിലെ കടുത്ത ചൂട്; ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
മിഥുനത്തിലേക്ക് ശുക്രൻ: പ്രണയത്തിലും ഷോപ്പിംഗിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി ആഘോഷകാലം -
രാജയോഗം തേടി അലയുന്നോ? ഇന്നത്തെ ഗജകേസരി യോഗത്തിന്റെ പിന്നിലെ സത്യം ഇതാണ്! -
ഏപ്രിൽ 26: ഗ്രഹനിലയിൽ വൻ മാറ്റം, ഈ 4 രാശിക്കാർക്ക് ഇനി ധനമഴയും കരിയർ നേട്ടവും -
നക്ഷത്രഫലം: ഞായറാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
രാശിഫലം: ശനിയാഴ്ച ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ!
പടിഞ്ഞാറന്‍ ഭക്ഷണരീതി സ്തനാര്‍ബുദത്തിന് കാരണമാകുന്നു
പടിഞ്ഞാറന്‍ ഭക്ഷണ രീതി ഏഷ്യന്‍ സ്ത്രീകള്‍ക്കിടയില്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍.
മാംസം, വൈറ്റ് ബ്രഡ്, പാല്, പുഡ്ഡിംഗ് തുടങ്ങിയവ അടങ്ങിയ പടിഞ്ഞാറന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യ ഭീഷണിയുണ്ടാക്കുന്നത്.
1,500 ചൈനീസ് സ്ത്രീകളില്‍ നടത്തിയ പഠനത്തെത്തുടര്‍ന്ന് ഫോക്സ് ചെസ് കാന്‍സര്‍ സെന്ററിലെ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മാംസവും മധുരവും അടങ്ങിയ ഭക്ഷണം പച്ചക്കറികളുള്പ്പെട്ട ഭക്ഷണത്തേക്കാള്‍ രണ്ടിരട്ടികൂടുതല് സ്താനാര്ബുധ സാധ്യതയുണ്ടാക്കുന്നുണ്ട്.
ഇപ്പോഴത്തെ നിലയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യന്‍ രാജ്യങ്ങളിലെ സ്ത്രീകളില്‍ സ്തനാര്‍ബുദ നിരക്ക് കുറവാണ്. പക്ഷേ ഈയിടെയായി ഏഷ്യയിലെ സ്ത്രീകളില്‍ സ്തനാര്‍ബുദ ബാധ വര്‍ദ്ധിയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആര്‍ത്തവ വിരാമത്തിന് ശേഷമാണ് മാംസവും മധുരവും കൂടിയ പടിഞ്ഞാറന്‍ ഭക്ഷണ രീതി കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇത്തരം ഭക്ഷണങ്ങള്‍ കുറയ്ക്കുമ്പോള്‍ ശരീര ഭാരം നിയന്ത്രിക്കാന്‍ കഴിയുകയും അതുവഴി സ്തനാര്ബുദത്തിനുളള സാധ്യത കുറയുകയും ചെയ്യുന്നു.
ഏഷ്യക്കാരില്‍ സ്തനാര്‍ബുദം കുറഞ്ഞിരിക്കാനുള്ള പ്രധാന കാരണം ഇവരുടെ ഭക്ഷണ രീതിയിലുള്ള വ്യത്യാസമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറികളും സോയയും ശുദ്ധജല മത്സ്യങ്ങളും ഉള്‍പ്പെട്ട ഭക്ഷണരീതിയാണ് ചൈനയില്‍ സാധാരണയായി പിന്തുടര്‍ന്നുവരുന്നത്.
ചൈനീസ് ആന്റി കാന്‍സര്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം ചൈനയില്‍ സ്തനാര്‍ബുദം മൂലം മരിയ്ക്കുന്നവരുടെ എണ്ണം 1990കളില്‍ 37 ശതമാനം മുതല്‍ 38.9 ശതമാനം വരെയായിരുന്നു. എന്നാല്‍ പ്രകൃതിയുമായും ഭക്ഷണരീതികളുമായി ബന്ധപ്പെട്ട കാരണങ്ങളെത്തുടര്‍ന്ന് ഈ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.
ആര്‍ത്തവ വിരാമത്തിന് ശേഷം ശരീര ഭാരം ക്രമാതീതമായി കൂടുന്ന സ്ത്രീകളിലാണ് സ്തനാര്‍ബുദത്തിന് ഏറെ സാധ്യതയെന്ന് നൂറിലേറെ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇതെന്തുകൊണ്ട് പിടിപെടുന്നുവെന്ന കാരണങ്ങളെ കൃത്യമായി കണ്ടെത്താന്‍കഴിഞ്ഞിട്ടില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications