Latest Updates
-
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം!
ഏറ്റവും കൂടുതല്‍ വിഷാദരോഗികള്‍ ഇന്ത്യയില്‍

ഇപ്പോഴിതാ വിഷാദരോഗത്തിന്റെ കാര്യത്തിലും ഇന്ത്യ മുന്‍നിരയിലേയ്ക്ക് കുതിക്കുകയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷാദ രോഗം ബാധിച്ചവര്‍ ഇന്ത്യയിലാണെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗുരുതരമായ രീതിയില്‍ വിഷാദരോഗം ബാധിച്ചവര്‍ ഇന്ത്യയില്‍ 36 ശതമാനമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 18 രാജ്യങ്ങളിലുള്ള 89,000 പേരുമായി സംസാരിച്ചാണ് 20 പേരടങ്ങുന്ന ഗവേഷകരുടെ സംഘം ഈ നിഗമനത്തിലെത്തിയത്. ലോകവ്യാപകമായി 12.10 കോടി പേര്‍ക്ക് വിഷാദരോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ചൈനയില്‍ വിഷാദരോഗം ബാധിച്ചവര്‍ 12 ശതമാനം മാത്രമാണുള്ളത്. ഇന്ത്യയില്‍ രോഗബാധിതരുടെ ശരാശരി വയസ് 31.9 ആണെങ്കില്‍ ചൈനയിലിത് 18.8 ആണ്. അമേരിക്കയിലാണെങ്കില്‍ ഇത് 22.7 വയസ്സാണ്.
ഉയര്‍ന്ന വരുമാനക്കാരിലാണ് കടുത്ത വിഷാദ രോഗം വ്യാപകമായി കണ്ടുവരുന്നത്(28.1 ശതമാനം). താഴ്ന്ന വരുമാനക്കാര്‍ക്കിടയിലും മധ്യവര്‍ഗ്ഗക്കാരിലും 19.8 ശതമാനം പേര്‍ക്കാണ് വിഷാദം ബാധിച്ചതായി കണ്ടെത്തിയത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വിഷാദം കൂടുതലായി കാണുന്നത്. പങ്കാളിയുടെ വേര്‍പാട് (അത് മരണമോ വിവാഹമോചനമോ പ്രണയപരാജയമോ ആകാം)ആണ് ഇതിന്റെ പ്രധാനകാരണമായി പറയുന്നത്. ആത്മഹത്യാ പ്രവണത കൂടുതലാകുന്നുവെന്നതാണ് ഈ രോഗത്തെ ഗൗരവമേറിയതാക്കി മാറ്റുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications