Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
മധുരത്തോട് ആര്‍ത്തി? വില്ലന്‍ കമ്പ്യൂട്ടര്‍!

എന്നാല്‍ സൂക്ഷിക്കുക നിങ്ങളുടെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടര്‍ തന്നെയാണ് ഇവിടെ വില്ലനാവുന്നത്. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഒട്ടേറെ സമയം നോക്കിയിരിക്കുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദമാണത്രേ ഇതിന് കാരണമാകുന്നത്.
സമ്മര്‍ദ്ദം മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവിലും ഹോര്‍മോണ്‍ വിന്യാസത്തിലും വ്യത്യാസങ്ങള്‍ വരുന്നു. ഇതുമൂലം ഒട്ടേറെ ജോലികള്‍ ചെയ്തുവെന്നും ഏറെ കലോറി നഷ്ടപ്പെട്ടുവെന്നുമുള്ള തോന്നല്‍ തലച്ചോറില്‍ ഉണ്ടാക്കുന്നു.
സ്വാഭാവികമായും തലച്ചോര്‍ കൂടുതല്‍ കലോറിയ്ക്കുവേണ്ടി അന്വേഷിക്കുന്നു. അത് കൂടുതല്‍ ഭക്ഷണം പ്രത്യേകിച്ചും മധുരപലഹാരങ്ങള്‍ കൂടുതല്‍ കഴിയ്ക്കാനുള്ള തോന്നല്‍ നമ്മളിലുണ്ടാക്കുന്നു.
കമ്പ്യൂട്ടറില്‍ പണിയുമ്പോള്‍ മാത്രമല്ല ടിവി കാണുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. സ്റ്റോക്ഹോമില് നടന്ന ഇന്റര്‍നഷണല്‍ കോണ്‍ഗ്രസ് ഓണ്‍ ഒബ്സിറ്റിയിലാണ് ഇതുസംബന്ധിച്ച ഗവേഷണഫങ്ങള് പുറത്തുവന്നിരിക്കുന്നത്.
കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റിയിലെ ജീന്‍ ഫിലിപ്പി ചാപുട് എന്ന ഗവേഷകനാണ് ഇതുസംബന്ധിച്ച പ്രബന്ധം അവതരപ്പിച്ചത്.
ദീര്‍ഘനേരം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടുള്ള ജോലി ചെയ്യുന്നവര്‍ ശരീരഭാരം നിയന്ത്രിക്കാനായി ജോലിയില്‍ കൃത്യമായ ഇടവേളകള്‍ എടുക്കണമെന്നാണ് ഗവേഷകന് നിര്‍ദ്ദേശിക്കുന്നത്.
കമ്പ്യൂട്ടര്‍ ജോലി ചെയ്യുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ചോക്ലേറ്റുകളും ബിസ്കറ്റുകളും അകത്താക്കുന്നത് കണ്ട് കൗതുകം തോന്നിയാണ് ജീന്‍ ഇക്കാര്യത്തില്‍ പഠനം തുടങ്ങിയതത്രേ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications