Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
മധുരത്തോട് ആര്‍ത്തി? വില്ലന്‍ കമ്പ്യൂട്ടര്‍!

എന്നാല്‍ സൂക്ഷിക്കുക നിങ്ങളുടെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടര്‍ തന്നെയാണ് ഇവിടെ വില്ലനാവുന്നത്. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഒട്ടേറെ സമയം നോക്കിയിരിക്കുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദമാണത്രേ ഇതിന് കാരണമാകുന്നത്.
സമ്മര്‍ദ്ദം മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവിലും ഹോര്‍മോണ്‍ വിന്യാസത്തിലും വ്യത്യാസങ്ങള്‍ വരുന്നു. ഇതുമൂലം ഒട്ടേറെ ജോലികള്‍ ചെയ്തുവെന്നും ഏറെ കലോറി നഷ്ടപ്പെട്ടുവെന്നുമുള്ള തോന്നല്‍ തലച്ചോറില്‍ ഉണ്ടാക്കുന്നു.
സ്വാഭാവികമായും തലച്ചോര്‍ കൂടുതല്‍ കലോറിയ്ക്കുവേണ്ടി അന്വേഷിക്കുന്നു. അത് കൂടുതല്‍ ഭക്ഷണം പ്രത്യേകിച്ചും മധുരപലഹാരങ്ങള്‍ കൂടുതല്‍ കഴിയ്ക്കാനുള്ള തോന്നല്‍ നമ്മളിലുണ്ടാക്കുന്നു.
കമ്പ്യൂട്ടറില്‍ പണിയുമ്പോള്‍ മാത്രമല്ല ടിവി കാണുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. സ്റ്റോക്ഹോമില് നടന്ന ഇന്റര്‍നഷണല്‍ കോണ്‍ഗ്രസ് ഓണ്‍ ഒബ്സിറ്റിയിലാണ് ഇതുസംബന്ധിച്ച ഗവേഷണഫങ്ങള് പുറത്തുവന്നിരിക്കുന്നത്.
കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റിയിലെ ജീന്‍ ഫിലിപ്പി ചാപുട് എന്ന ഗവേഷകനാണ് ഇതുസംബന്ധിച്ച പ്രബന്ധം അവതരപ്പിച്ചത്.
ദീര്‍ഘനേരം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടുള്ള ജോലി ചെയ്യുന്നവര്‍ ശരീരഭാരം നിയന്ത്രിക്കാനായി ജോലിയില്‍ കൃത്യമായ ഇടവേളകള്‍ എടുക്കണമെന്നാണ് ഗവേഷകന് നിര്‍ദ്ദേശിക്കുന്നത്.
കമ്പ്യൂട്ടര്‍ ജോലി ചെയ്യുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ചോക്ലേറ്റുകളും ബിസ്കറ്റുകളും അകത്താക്കുന്നത് കണ്ട് കൗതുകം തോന്നിയാണ് ജീന്‍ ഇക്കാര്യത്തില്‍ പഠനം തുടങ്ങിയതത്രേ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications